Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
വിവാഹം ഭയന്ന് യുവതി ലിംഗമാറ്റം നടത്തി

സ്ത്രീ എന്ന നിലയിലുള്ള ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിക്കൂടിയാണ് താന്‍ ലിംഗമാറ്റം നടത്തിയതെന്നും നമ്മുടെ സമൂഹത്തില്‍ നിലവിലുള്ള കുടുംബജീവിതം തനിക്ക് വേണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ കഴിയുകയാണിവര്‍. നമ്മുടെ സമൂഹത്തില്‍ പുരുഷ മേധാവിത്വമാണുള്ളത്. സ്ത്രീകള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്-യുവതി പറഞ്ഞു.
ജൂണ്‍ 29നാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. അഭിഭാഷകയുടെ ഗര്‍ഭപാത്രം, സ്തനങ്ങള്‍ തുടങ്ങിയ സ്െ്രെതണാവയവങ്ങള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
തുടര്‍ന്ന് പുരുഷ ശബ്ദം, താടി, മീശ തുടങ്ങിയ പുരുഷ ഘടകങ്ങള്‍ വളരാന്‍ ആവശ്യമായ ഹോര്‍മോണുകള്‍ കുത്തിവെച്ചു. അഭിഭാഷകയ്ക്ക് സാധാരണ പുരുഷന്മാരെപ്പോലെ ജീവിക്കാന്‍ കഴിയുമെന്നും എന്നാല്‍, കുട്ടികള്‍ക്ക് ജന്മം നല്കാന് കഴിയില്ലെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ അക്ഷയ്കുമാര്‍ റാവത്ത് പറഞ്ഞു.
കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതേസമയം, അടുത്ത ബന്ധമുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയാണ് യുവതി ലിംഗമാറ്റം നടത്തിയതെന്ന് ഇവരുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.



Click it and Unblock the Notifications