Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
പാർക്കിൻസണും ത്വക്കിലെ ക്യാൻസറും തമ്മിലുള്ള ബന്ധം
പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്
ചലനവൈകല്യമായ പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാർക്കിൻസൺ രോഗമുള്ളവർക്ക് മറ്റുള്ളവരെക്കാൾ ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങു വരെ അധികമാണെന്ന് മയോ ക്ലിനിക്കിലെ ഗവേഷകർ കണ്ടെത്തി.
മറുവശത്തു ,ത്വക്കിലെ ക്യാൻസർ ഉള്ളവർക്ക് പാർക്കിൻസൺ ഉണ്ടാകാനുള്ള സാധ്യതയും നാലുമടങ്ങിനെക്കാൾ കൂടുതലാണ്. മയോ ക്ലിനിക് പ്രൊസീഡിംഗ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 2922 രോഗികളിൽ 974 പേർക്ക് ത്വക്കിലെ ക്യാൻസർ സ്ഥിരീകരിച്ചു. ചില മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നത് പാർക്കിൻസൺസിനുള്ള ലെവോഡോപ എന്ന ഒരു മരുന്ന് മാലിന്യൻ മെലനോമ ഉണ്ടാക്കാമെന്നാണ്. എന്നാൽ മറ്റു ചിലർ ഈ രണ്ടു രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്.

പുതിയ ഫലങ്ങൾ പാർക്കിൻസൺ, ത്വക്കിലെ ക്യാൻസർ എന്നീ രണ്ടു രോഗങ്ങളെയും ബന്ധിപ്പിച്ചുള്ളവയാണ്. എന്നാൽ ലെവോടോപയ്ക്ക് എതിരെയുള്ള തർക്കമാണ് പ്രശ്നം. ഈ രണ്ടു രോഗാവസ്ഥയുള്ള രോഗികളുടെ പ്രതിരോധശേഷിയും ,ജനിതകാവസ്ഥയുമെല്ലാം ഒരുപോലെയാണ്. അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
പാർക്കിൻസണും ത്വക്കിലെ ക്യാൻസറും ഉണ്ടാകാനുള്ള കാരണം കണ്ടുപിടിക്കാമെങ്കിൽ നമുക്ക് രോഗിയേയും അവരുടെ കുടുംബത്തെയും ഒരു രോഗം മാറി മറ്റൊന്ന് വരുന്നതിന്റെ ഗുരുതരാവസ്ഥ പറഞ്ഞു മനസിലാക്കാമായിരുന്നുവെന്നാണ് മായോ ക്ലിനിക് ലേഖകനായ ലാരൺ ഡാൾവിൻ അഭിപ്രായപ്പെടുന്നത്. ഈ രണ്ടു രോഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജനിതകമാറ്റം, പ്രതിരോധ ശേഷി, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവ തിരിച്ചറിയാൻ ഭാവിയിൽ ഗവേഷകർ ശ്രദ്ധിക്കേണ്ടതാണെന്ന് " ഡാൽവിൻ അഭിപ്രായപ്പെട്ടു.

ഈ രണ്ടിൽ ഏതെങ്കിലും ഒരു രോഗമുള്ളവർ മറ്റു രോഗത്തെ പ്രതിരോധിക്കാനായി ആദ്യകാല രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി ശ്രദ്ധിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. മറ്റ് രോഗം വരാനുള്ള സാധ്യതയെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











