Latest Updates
-
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം!
പാർക്കിൻസണും ത്വക്കിലെ ക്യാൻസറും തമ്മിലുള്ള ബന്ധം
പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്
ചലനവൈകല്യമായ പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാർക്കിൻസൺ രോഗമുള്ളവർക്ക് മറ്റുള്ളവരെക്കാൾ ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങു വരെ അധികമാണെന്ന് മയോ ക്ലിനിക്കിലെ ഗവേഷകർ കണ്ടെത്തി.
മറുവശത്തു ,ത്വക്കിലെ ക്യാൻസർ ഉള്ളവർക്ക് പാർക്കിൻസൺ ഉണ്ടാകാനുള്ള സാധ്യതയും നാലുമടങ്ങിനെക്കാൾ കൂടുതലാണ്. മയോ ക്ലിനിക് പ്രൊസീഡിംഗ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 2922 രോഗികളിൽ 974 പേർക്ക് ത്വക്കിലെ ക്യാൻസർ സ്ഥിരീകരിച്ചു. ചില മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നത് പാർക്കിൻസൺസിനുള്ള ലെവോഡോപ എന്ന ഒരു മരുന്ന് മാലിന്യൻ മെലനോമ ഉണ്ടാക്കാമെന്നാണ്. എന്നാൽ മറ്റു ചിലർ ഈ രണ്ടു രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്.

പുതിയ ഫലങ്ങൾ പാർക്കിൻസൺ, ത്വക്കിലെ ക്യാൻസർ എന്നീ രണ്ടു രോഗങ്ങളെയും ബന്ധിപ്പിച്ചുള്ളവയാണ്. എന്നാൽ ലെവോടോപയ്ക്ക് എതിരെയുള്ള തർക്കമാണ് പ്രശ്നം. ഈ രണ്ടു രോഗാവസ്ഥയുള്ള രോഗികളുടെ പ്രതിരോധശേഷിയും ,ജനിതകാവസ്ഥയുമെല്ലാം ഒരുപോലെയാണ്. അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
പാർക്കിൻസണും ത്വക്കിലെ ക്യാൻസറും ഉണ്ടാകാനുള്ള കാരണം കണ്ടുപിടിക്കാമെങ്കിൽ നമുക്ക് രോഗിയേയും അവരുടെ കുടുംബത്തെയും ഒരു രോഗം മാറി മറ്റൊന്ന് വരുന്നതിന്റെ ഗുരുതരാവസ്ഥ പറഞ്ഞു മനസിലാക്കാമായിരുന്നുവെന്നാണ് മായോ ക്ലിനിക് ലേഖകനായ ലാരൺ ഡാൾവിൻ അഭിപ്രായപ്പെടുന്നത്. ഈ രണ്ടു രോഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജനിതകമാറ്റം, പ്രതിരോധ ശേഷി, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവ തിരിച്ചറിയാൻ ഭാവിയിൽ ഗവേഷകർ ശ്രദ്ധിക്കേണ്ടതാണെന്ന് " ഡാൽവിൻ അഭിപ്രായപ്പെട്ടു.

ഈ രണ്ടിൽ ഏതെങ്കിലും ഒരു രോഗമുള്ളവർ മറ്റു രോഗത്തെ പ്രതിരോധിക്കാനായി ആദ്യകാല രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി ശ്രദ്ധിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. മറ്റ് രോഗം വരാനുള്ള സാധ്യതയെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications