Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ടിവി കണ്ടാല്‍ ആയുസ്സ് കുറയും

ആസ്ത്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി ടിവി കാണുന്നവരുടെ ആയുസ്സ് കുറയുമെന്ന കാര്യം കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരമായി ടിവി കാണുന്ന ശീലമുള്ളവരില്‍ 18ശതമാനം പേര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണത്രേ. ഒപ്പം തന്നെ ഒന്‍പത് ശതമാനം പേരില്‍ കാന്‍സറിനും സാധ്യത കൂടുതാണെന്നും ഗവേഷകര്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ സ്ഥിരമായി ടിവി കാണുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 11 ശതമാനം നേരത്തേയുള്ള മരണത്തിന് സാധ്യത കൂടുതലാണ്. ടിവിയുടെ കാര്യത്തില്‍ മാത്രമല്ല ഗവേഷകര്‍ ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്, മറിച്ച് സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
ജീവിതശൈലികൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് 8,800 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാത്തവരെയായിരുന്നു പഠനത്തിന് വിധേയരാക്കിയത്.
ഇവരെ ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും ടിവി കാണുന്നവര്‍, നാല് മണിക്കൂറില്‍ കുറവ് സമയം ടിവി കാണുന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.
കൂടുതല്‍ സമയം ടിവി കാണുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങല്‍ കൂടി വരുന്നതായി കണ്ടെത്തി.
വിക്ടോറിയ സ്റ്റേറ്റിലെ ഹാര്‍ട്ട് ആന്റ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായ ജേവിഡ് ഡണ്സ്റ്റണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications