Latest Updates
-
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്!
ടിവി കണ്ടാല്‍ ആയുസ്സ് കുറയും

ആസ്ത്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി ടിവി കാണുന്നവരുടെ ആയുസ്സ് കുറയുമെന്ന കാര്യം കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരമായി ടിവി കാണുന്ന ശീലമുള്ളവരില്‍ 18ശതമാനം പേര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണത്രേ. ഒപ്പം തന്നെ ഒന്‍പത് ശതമാനം പേരില്‍ കാന്‍സറിനും സാധ്യത കൂടുതാണെന്നും ഗവേഷകര്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ സ്ഥിരമായി ടിവി കാണുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 11 ശതമാനം നേരത്തേയുള്ള മരണത്തിന് സാധ്യത കൂടുതലാണ്. ടിവിയുടെ കാര്യത്തില്‍ മാത്രമല്ല ഗവേഷകര്‍ ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്, മറിച്ച് സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
ജീവിതശൈലികൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് 8,800 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാത്തവരെയായിരുന്നു പഠനത്തിന് വിധേയരാക്കിയത്.
ഇവരെ ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും ടിവി കാണുന്നവര്‍, നാല് മണിക്കൂറില്‍ കുറവ് സമയം ടിവി കാണുന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.
കൂടുതല്‍ സമയം ടിവി കാണുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങല്‍ കൂടി വരുന്നതായി കണ്ടെത്തി.
വിക്ടോറിയ സ്റ്റേറ്റിലെ ഹാര്‍ട്ട് ആന്റ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായ ജേവിഡ് ഡണ്സ്റ്റണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications