Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
ടിവി കണ്ടാല്‍ ആയുസ്സ് കുറയും

ആസ്ത്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി ടിവി കാണുന്നവരുടെ ആയുസ്സ് കുറയുമെന്ന കാര്യം കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരമായി ടിവി കാണുന്ന ശീലമുള്ളവരില്‍ 18ശതമാനം പേര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണത്രേ. ഒപ്പം തന്നെ ഒന്‍പത് ശതമാനം പേരില്‍ കാന്‍സറിനും സാധ്യത കൂടുതാണെന്നും ഗവേഷകര്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ സ്ഥിരമായി ടിവി കാണുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 11 ശതമാനം നേരത്തേയുള്ള മരണത്തിന് സാധ്യത കൂടുതലാണ്. ടിവിയുടെ കാര്യത്തില്‍ മാത്രമല്ല ഗവേഷകര്‍ ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്, മറിച്ച് സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
ജീവിതശൈലികൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് 8,800 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാത്തവരെയായിരുന്നു പഠനത്തിന് വിധേയരാക്കിയത്.
ഇവരെ ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും ടിവി കാണുന്നവര്‍, നാല് മണിക്കൂറില്‍ കുറവ് സമയം ടിവി കാണുന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.
കൂടുതല്‍ സമയം ടിവി കാണുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങല്‍ കൂടി വരുന്നതായി കണ്ടെത്തി.
വിക്ടോറിയ സ്റ്റേറ്റിലെ ഹാര്‍ട്ട് ആന്റ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായ ജേവിഡ് ഡണ്സ്റ്റണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications