Latest Updates
-
സൽമാൻ ഖാന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഈ മാറ്റത്തിന് പിന്നിലെ ഫിറ്റ്നസ് രഹസ്യം ഇതാണ്! -
കാലാവസ്ഥാ മാറ്റം ചർമ്മത്തെ ബാധിക്കുമോ? പൊടിക്കാറ്റിൽ നിന്നും വിയർപ്പിൽ നിന്നും രക്ഷനേടാൻ ഈ വഴികൾ -
ഒഡീഷ, കർണാടക മഴ മുന്നറിയിപ്പ്: മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ വീട്ടിലുണ്ട് ചില വഴികൾ! -
മെൻസ് ഹെൽത്ത് വീക്ക് 2026: പുരുഷന്മാരുടെ ആരോഗ്യം വീണ്ടെടുക്കാൻ അടുക്കളയിലെ ഈ മാറ്റങ്ങൾ മതി! -
ഐവിഎഫ് ചികിത്സയിൽ ഭ്രൂണം മാറിപ്പോകുന്നുവോ? ഗുരുഗ്രാം സംഭവത്തിന് ശേഷം ദമ്പതികൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പാഠങ്ങൾ -
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ നിർബന്ധം! -
ജൂൺ 15-ലെ ചന്ദ്രദർശനം: ഈ രാശിക്കാർക്ക് വരുന്നത് വലിയ ഭാഗ്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശനി അമാവാസിയും ശനി ജയന്തിയും: കരിയറിലെ തടസ്സങ്ങൾ നീങ്ങാൻ ഇന്ന് ചെയ്യേണ്ട അത്ഭുതകരമായ പരിഹാരങ്ങൾ ഇതാ -
2026 ജൂൺ 15: കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
2026 ജൂൺ 14 നക്ഷത്രഫലം: അമാവാസി ദിനത്തിൽ ഭാഗ്യം തെളിയുന്നവർ ഇവർ, കരിയറിൽ വൻ മാറ്റങ്ങൾ!
ഇന്ത്യയില്‍ എയ്ഡ്സ് രോഗികള്‍ കൂടുന്നു
ദില്ലി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ നൂറിലൊരാള്‍ എയ്ഡ്സ് ബാധിതനാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളിലെ വര്‍ദ്ധിച്ച ജനസാന്ദ്രതയും നിരക്ഷരതയും ഏതെങ്കിലും തരത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി ആവുകയാണെന്നും പഠനം പറയുന്നു.
ബീഹാറില്‍ ഏകേദേശം 90 ശതമാനം ആള്‍ക്കാരും ഉത്തര്‍പ്രദേശില്‍ 79 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് ജീവിയ്ക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലേയും സ്ത്രീ സാക്ഷരതാ നിരക്കും വളരെ പരിതാപകരമായ അവസ്ഥയിലാണ്. 2001ലെ കണക്കു പ്രകാരം ബീഹാറില്‍ മൂന്നില്‍ ഒരുഭാഗം സ്ത്രീകളെ സാക്ഷരരായിട്ടുളളൂ. ഉത്തര്‍ പ്രദേശില്‍ വെറും 42 ശതമാനമാണ് സ്ത്രീ സാക്ഷരതാ നിരക്ക്.
ഇരു സംസ്ഥാനങ്ങളും എച്ച്ഐവി അതിവേഗത്തില്‍ പടര്‍ന്നു പിടിയ്ക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. എയ്ഡ്സിന് ഏറ്റവും കൂടുതല്‍ അടിപ്പെടുന്നത് സ്തീകളാണ്. പരിതാപകരമായ ജീവിത സാഹചര്യങ്ങളും രോഗസാദ്ധ്യതയേക്കുറിച്ച് പരിജ്ഞാനമില്ലാത്തതും കാരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications