Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഇന്ത്യയില്‍ എയ്ഡ്സ് രോഗികള്‍ കൂടുന്നു
ദില്ലി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ നൂറിലൊരാള്‍ എയ്ഡ്സ് ബാധിതനാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളിലെ വര്‍ദ്ധിച്ച ജനസാന്ദ്രതയും നിരക്ഷരതയും ഏതെങ്കിലും തരത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി ആവുകയാണെന്നും പഠനം പറയുന്നു.
ബീഹാറില്‍ ഏകേദേശം 90 ശതമാനം ആള്‍ക്കാരും ഉത്തര്‍പ്രദേശില്‍ 79 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് ജീവിയ്ക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലേയും സ്ത്രീ സാക്ഷരതാ നിരക്കും വളരെ പരിതാപകരമായ അവസ്ഥയിലാണ്. 2001ലെ കണക്കു പ്രകാരം ബീഹാറില്‍ മൂന്നില്‍ ഒരുഭാഗം സ്ത്രീകളെ സാക്ഷരരായിട്ടുളളൂ. ഉത്തര്‍ പ്രദേശില്‍ വെറും 42 ശതമാനമാണ് സ്ത്രീ സാക്ഷരതാ നിരക്ക്.
ഇരു സംസ്ഥാനങ്ങളും എച്ച്ഐവി അതിവേഗത്തില്‍ പടര്‍ന്നു പിടിയ്ക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. എയ്ഡ്സിന് ഏറ്റവും കൂടുതല്‍ അടിപ്പെടുന്നത് സ്തീകളാണ്. പരിതാപകരമായ ജീവിത സാഹചര്യങ്ങളും രോഗസാദ്ധ്യതയേക്കുറിച്ച് പരിജ്ഞാനമില്ലാത്തതും കാരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications