Just In
- 52 min ago പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- 3 hrs ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 4 hrs ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 5 hrs ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
Don't Miss
- Movies എനിക്കും റസ്മിനും രണ്ട് ക്ലാരിറ്റിയോ? ജാസ്മിന് ഗബ്രിയോട്; 'ഇത് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളു'
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇന്ത്യയില്‍ എയ്ഡ്സ് രോഗികള്‍ കൂടുന്നു
ദില്ലി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ നൂറിലൊരാള്‍ എയ്ഡ്സ് ബാധിതനാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളിലെ വര്‍ദ്ധിച്ച ജനസാന്ദ്രതയും നിരക്ഷരതയും ഏതെങ്കിലും തരത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി ആവുകയാണെന്നും പഠനം പറയുന്നു.
ബീഹാറില്‍ ഏകേദേശം 90 ശതമാനം ആള്‍ക്കാരും ഉത്തര്‍പ്രദേശില്‍ 79 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് ജീവിയ്ക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലേയും സ്ത്രീ സാക്ഷരതാ നിരക്കും വളരെ പരിതാപകരമായ അവസ്ഥയിലാണ്. 2001ലെ കണക്കു പ്രകാരം ബീഹാറില്‍ മൂന്നില്‍ ഒരുഭാഗം സ്ത്രീകളെ സാക്ഷരരായിട്ടുളളൂ. ഉത്തര്‍ പ്രദേശില്‍ വെറും 42 ശതമാനമാണ് സ്ത്രീ സാക്ഷരതാ നിരക്ക്.
ഇരു സംസ്ഥാനങ്ങളും എച്ച്ഐവി അതിവേഗത്തില്‍ പടര്‍ന്നു പിടിയ്ക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. എയ്ഡ്സിന് ഏറ്റവും കൂടുതല്‍ അടിപ്പെടുന്നത് സ്തീകളാണ്. പരിതാപകരമായ ജീവിത സാഹചര്യങ്ങളും രോഗസാദ്ധ്യതയേക്കുറിച്ച് പരിജ്ഞാനമില്ലാത്തതും കാരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.