Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
ഗര്‍ഭകാലത്തെ അമ്മയുടെ ആരോഗ്യവും,കുഞ്ഞിലെ ഓട്ടിസവും
ഗര്‍ഭകാലത്ത് പനി പിടിപെട്ടാല്‍ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാന്‍ കാരണമാകുന്നു എന്ന് പഠനങ്ങള്‍ പറയുന്നു
സാധാരണയായി രണ്ടു മുതല്‍ മൂന്നു വരെ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു ന്യൂറോ ഡീജെനറെറ്റിവ് രോഗം ആണ് ഓട്ടിസം. ഭൂരിഭാഗമായും ആളുകളെ അനുസരിച്ച് വ്യത്യസ്തമായ ലക്ഷണങ്ങള്‍ ആണ് ഒട്ടിസത്തിനു ഉണ്ടാവുക. സാധാരണ ആയി കണ്ടു വരുന്നത് പെരുമാറ്റ വൈകല്യങ്ങള്‍, സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് എന്നിവയാണ്.

ഗര്‍ഭകാലത്തെ അമ്മയുടെ മോശം ആരോഗ്യസ്ഥിതി ജനിക്കുന്ന കുട്ടിയില്‍ ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിനു കാരണം ആകുന്നു എന്ന് പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭ സമയം കുഞ്ഞിനു ആവശ്യമായ ഒക്സിജെന് ലഭിക്കാതെ വരിക, വൈറസ് അണുബാധ, രാസ അസന്തുലിതാവസ്ഥ മുതലായവ ആണ് മറ്റു കാരണങ്ങള്‍. ഗര്‍ഭകാലത്തെ രണ്ടാം ത്രൈമാസത്തില്‍ അമ്മക്ക് പനി വന്നാല്‍ ജനിക്കുന്ന കുഞ്ഞിനു ഓട്ടിസം ഉണ്ടാവാനുള്ള സാധ്യത നാല്പത് മടങ്ങ് അധികം ആണെന്നു ആധുനിക പഠനങ്ങള്‍ പറയുന്ന.

1999 മുതല്‍ 2009 വരെ ജനിച്ച 95754 കുട്ടികളെ കേന്ദ്രീകരിച്ച് നോര്‍വേയില്‍
നടത്തിയ പഠനത്തില്‍ 583 കേസുകള്‍ ഓട്ടിസം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുക ഉണ്ടായി. ഇതുപ്രകാരം 15701 കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് നാലാഴ്ച്ചയുടെ ഇടവേളകളിള്ല് ഉണ്ടായിരുന്നതായി സ്ഥിതീകരിച്ചു. അതായത് ആകെ കുഞ്ഞുങ്ങളില്‍ പതിനാറു ശതമാനം. എന്നാല്‍ ഗര്‍ഭിണി ആയിരുന്ന സമയത്തില്‍ എപ്പോഴെങ്കിലും പനി വന്നിരുന്ന അമ്മമാരില്‍ ഫലം മുപ്പത്തിനാലായി ഉയര്‍ന്നു. ഗര്‍ഭിണി ആയതിനു പന്ത്രണ്ടാഴ്ച്ചക്കു ശേഷം പനി ഉണ്ടായവരില്‍ ഇത് 300 ആയി കാണപ്പെട്ടു.

രണ്ടാമത്തെ ത്രൈമാസം തുടങ്ങുന്നതിനു മുന്‍പേ പനിക്കെതിരെ മുന്‍കരുതല്‍ എടുത്തവരില്‍ ഒട്ടിസതിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ibuprofen എന്ന മരുന്ന് എടുത്തവരുടെ കുട്ടികളില്‍ ആര്‍ക്കും തന്നെ ഓട്ടിസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെയില്ല.
"ഗര്‍ഭാവസ്ഥയില്‍ അമ്മക്ക് ഉണ്ടാകുന്ന അണുബാധയും മറ്റും ഇത്തരം അസുഖങ്ങള്‍ കുഞ്ഞില്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്." കൊളംബിയ യൂനിവേര്ഴ്സിട്ടിയിലെ അസോസിയേറ്റ് പ്രഫസര്‍ മാഡി ഹോര്നിംഗ് അഭിപ്രായപ്പെടുന്നു.

ഇത്തരം ഒരു പഠനം വളരെ അധികം ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. ഗരഭാകാലത്തെ പനി അസാധാരണമാം വിധം കുഞ്ഞുങ്ങളില്‍ ഓട്ടിസം ഉണ്ടാക്കുന്നതായി ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ നിന്ന് മനസിലാകുന്നു.



Click it and Unblock the Notifications
