Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനം
പേവിഷബാധയുടെ പ്രത്യാഘാതത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 28ന് ലോക പേവിഷബാധാ ദിനം അഥവാ റാബിസ് ദിനമായി ആചരിക്കുന്നു. കേരളത്തില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന പേവിഷബാധകളുടെ പാശ്ചാത്തലത്തില്‍ ഈ വര്‍ഷം ലോക പേവിഷബാധാ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന, മാരകമായതും എന്നാല്‍ തടയാവുന്നതുമായ ഒരു വൈറല്‍ രോഗമാണ് ഇത്. സാധാരണയായി തെരുവ് നായ്ക്കളില്‍ നിന്നോ വാക്സിനേഷന് എടുക്കാത്ത നായ്ക്കളില്‍ നിന്നോ ഉള്ള കടിയിലൂടെയാണ് ഇത് പകരുന്നത്.
തലവേദന, അതിശക്തമായ പനി, അമിതമായ ഉമിനീര് പക്ഷാഘാതം, മാനസിക വിഭ്രാന്തി, ആശയക്കുഴപ്പം എന്നിവ പേവിഷബാധയുടെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. കഠിനമായ ചില കേസുകളില്‍ വ്യക്തിക്ക് ജീവന് വരെ സംഭവിക്കുന്നു. ലോക പേവിഷബാധാ ദിനത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ.

ലൂയി പാസ്ചര്‍ വികസിപ്പിച്ച വാക്സിന്
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനായി വര്‍ഷം തോറും ലോക പേവിഷബാധാ ദിനം ആചരിക്കുന്നു. ഈ മാരകമായ രോഗത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഈ ദിവസം ചര്‍ച്ച ചെയ്യുന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറാണ് റാബിസ് ചികിത്സിക്കുന്നതിനായി ആദ്യമായി വാക്സിനേഷന് വികസിപ്പിച്ചെടുത്തത്. 1895 സെപ്തംബര്‍ 28നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കാനും സ്മരിക്കാനുമായാണ്, അദ്ദേഹത്തിന്റെ ചരമവാര്‍ഷികം ലോക റാബിസ് ദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.

ലോക പേവിഷബാധാ ദിനം 2022 സന്ദേശം
ലോകാരോഗ്യ സംഘടന പ്രകാരം 2022 ലെ ലോക പേവിഷബാധാ ദിനത്തിന്റെ സന്ദേശം 'റേബിസ്: ഒരു ആരോഗ്യം, പൂജ്യം മരണങ്ങള്' (Rabies: One Health, Zero Deaths.) എന്നതാണ്. പരിസ്ഥിതിയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് വിഷയം. സീറോ ഡെത്ത് എന്നതിനര്‍ത്ഥം രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ മരുന്നുകളും ഉപകരണങ്ങളും വാക്സിനുകളും സാങ്കേതികവിദ്യകളും ലോകത്തുണ്ട്. അതിനാല്‍, പേ ബാധിച്ച് മരണങ്ങള് ഉണ്ടാകരുത് എന്നതായിയിരിക്കണം അന്തിമ ലക്ഷ്യം എന്ന് അര്‍ത്ഥമാക്കുന്നു.

ലോക പേവിഷബാധാ ദിനം ചരിത്രം
ആദ്യമായി ലോക പേവിഷബാധാ ദിന കാമ്പയിന് ആരംഭിച്ചത് 2007ലാണ്. അലയന്‍സ് ഫോര്‍ റാബിസ് കണ്ട്രോള്, അറ്റ്ലാന്റയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടന, വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ അനിമല്‍ ഹെല്‍ത്ത്, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നിവയുടെ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലോക പേവിഷബാധാ ദിനം ആചരിച്ചതിന് ശേഷം, 100ലധികം രാജ്യങ്ങളില്‍ പ്രതിരോധവും ബോധവല്‍ക്കരണ പരിപാടികളും നടന്നതും 100 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ക്ലാസുകള്‍ നല്കിയതും ഈ ദിനത്തിന്റെ വിജയമാണ്. 3 ദശലക്ഷം നായ്ക്കള്‍ക്കും പേവിഷ പ്രതിരോധ വാക്സിനേഷന് നല്കി.

ലോക പേവിഷബാധാ ദിനത്തിന്റെ പ്രാധാന്യം
ലോക പേവിഷബാധാ ദിനത്തില്‍ അന്താരാഷ്ട്ര സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, വാക്സിന് നിര്‍മ്മാതാക്കള്‍ എന്നിവയുടെ ഒരു ശൃംഖല, പേവിഷരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ സഹായിക്കുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ പരിപാടികളും കോണ്‍ഫറന്‍സുകളും കാമ്പെയ്നുകളും സംഘടിപ്പിക്കുന്നു. പേവിഷബാധാ പ്രതിരോധത്തിനായുള്ള പദ്ധതികളും നയങ്ങളും സര്‍ക്കാരുകള്‍ ഈ ദിവസം പ്രഖ്യാപിക്കുന്നു.

കണക്കുകള്‍ പറയുന്നത്
രാജ്യത്ത് ഓരോ വര്‍ഷവും ഏകദേശം 20,000 ആളുകള്‍ പേവിഷബാധ മൂലം മരിക്കുന്നു. റാബിസ് ഒരു വൈറല്‍ രോഗമാണ്. ഇത് നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ മൃഗങ്ങളുടെ കടിയിലൂടെ പടരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഈ സൂനോട്ടിക് രോഗത്തിന്റെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ളത്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേവിഷബാധയ്ക്ക് ഇരയാകുന്നത്.



Click it and Unblock the Notifications