Just In
- 36 min ago
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 2 hrs ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- 4 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 5 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
Don't Miss
- Sports
IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന് കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ
- Movies
കമിതാക്കളായാലും ശ്രീദേവി എനിക്ക് സഹോദരിയെ പോലെയായിരുന്നു; ഒരുമിച്ചുണ്ടായിരുന്ന നാളുകളെ പറ്റി കമല്‍ ഹാസന്
- News
ഒരു ലക്ഷം ലിറ്റര്‍ പാല് തരുന്ന ചൈനയുടെ സൂപ്പര്‍ കൗ!!
- Automobiles
ബെറ്റർ പ്രൊട്ടക്ഷൻ; കൂടുതൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുമായി 2023 ക്രെറ്റ & അൽകസാർ എസ്യുവികൾ
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായി
കാസര്‍കോട് ശ്രീ ആനന്ദപത്മനാഭ സ്വാമി ക്ഷേത്രത്തില്‍, സന്ദര്‍ശകര്‍ക്ക് അത്ഭുതമായിരുന്ന 'ബബിയ' എന്ന മുതല ഇനി ഓര്‍മ്മ. അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്ക് കൗതുകമായി 75 വര്‍ഷക്കാലം 'ബബിയ' ഇവിടത്തെ തടാകത്തില്‍ ജീവിച്ചിരുന്നു. കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം.
ആരെയും ദ്രോഹിക്കാത്ത ബബിയ എല്ലാവര്ക്കും ഒരു അത്ഭുതമായിരുന്നു. ഇതുകാരണം തന്നെ അനന്തപുരം ക്ഷേത്രത്തിന് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ക്ഷേത്രക്കുളത്തില്‍ ഒരു മുതല ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രദേശത്ത് തങ്ങളുടെ സൈനിക ക്യാമ്പ് സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അതിനെ വെടിവച്ചു കൊന്നു. എന്നാല്‍, വൈകാതെതന്നെ ക്ഷേത്രക്കുളത്തില്‍ മുതലക്കുഞ്ഞ് പ്രത്യക്ഷപ്പെടുകയും ക്ഷേത്ര പൂജാരിമാര്‍ അതിന് 'ബബിയ' എന്ന് പേരിട്ട് വളര്‍ത്തുകയും ചെയ്തു.
Most
read:
മനസിനെ
നിയന്ത്രിക്കാം,
ജീവിതം
സുന്ദരമാക്കാം;
ഇന്ന്
ലോക
മാനസിക
ആരോഗ്യ
ദിനം
അനന്തപത്മനാഭന് കാവല്‍ നിന്നിരുന്നതാണ് ഈ മുതലയെന്ന് ഭക്തര്‍ വിശ്വസിച്ചിരുന്നു. ഭഗവാന് അര്‍പ്പിക്കുന്ന നിവേദ്യമാണ് അതിന്റെ ഭക്ഷണം. സാധാരണ മുതലകളെപ്പോലെയല്ല, സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്കുന്ന നിവേദ്യമാണ് ഇതിന്റെ ആഹാരം. പ്രാദേശിക ക്ഷേത്ര സംരക്ഷകനായി ബേബിയയെ ഭക്തര്‍ ബഹുമാനിച്ചിരുന്നു. ഇത് അരിയും ശര്‍ക്കരയും ക്ഷേത്ര പ്രസാദവും മാത്രം കഴിച്ചാണ് ജീവിച്ചിരുന്നത്. ദിവസവും ഉച്ചപൂജയ്ക്ക് ശേഷം ബബിയക്ക് പ്രസാദം നല്‍കുന്നത് ഒരു ആചാരമായിരുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. അതിനാല്‍ 'ബബിയ' പത്മനാഭന്റെ തന്നെ ദൂതാണെന്നാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. 75 വര്‍ഷത്തിലേറെയായി ക്ഷേത്ര തടാകത്തില്‍ ഈ മുതല താമസിച്ചുവരുന്നു. ദിവസവും രണ്ടുനേരം വിളമ്പുന്ന ക്ഷേത്രത്തിലെ പ്രസാദം കഴിച്ചാണ് ബബിയ ജീവിച്ചിരുന്നത്. ക്ഷേത്രക്കുളത്തില്‍ ആവശ്യത്തിന് മത്സ്യമുണ്ടെങ്കിലും അവയെ ഒരിക്കലും മുതല ആക്രമിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല.
സൗമ്യ സ്വഭാവക്കാരിയായിരുന്ന ബബിയ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രിയപ്പെട്ടവളായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഇത് കുറച്ചുകാലമായി ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ബബിയയെ വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.