Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ദുരൂഹതയുണര്‍ത്തും ചിലര്‍
ശാസ്ത്രം എത്ര വളര്‍ന്നുവെന്നു പറഞ്ഞാലും ദുരൂഹമായ പല കാര്യങ്ങളും ഈ ലോകത്തുണ്ട്. കൂട്ടിയാലും കിഴിച്ചാലും ഗുണിച്ചാലും ഹരിച്ചാലുമൊന്നും ഇതിന്റെ കണക്കുകള്‍ പിടി കിട്ടുകയുമില്ല.
ഇത്തരത്തില്‍ ദുരൂഹരായ ചില മനുഷ്യരുമുണ്ട്. ഇവരെക്കുറിച്ച്, ഇവരെങ്ങനെ ഈ ഗണത്തില്‍ പെട്ടവരായി എന്നതിനെക്കുറിച്ചുള്ള ചിലതറിയൂ,

ദുരൂഹതയുണര്‍ത്തും ചിലര്‍
സ്വിറ്റ്സര്‍ലന്റിലെ ഒരു ചെറുഗ്രാമത്തില്‍ മിലിട്ടറി യൂണിഫോമും ഗ്യാസ് മാസ്കും വച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ലെ ലൊയോണ്‍ എന്നായിരുന്നു പേര്. ഇയാളോട് ആരെങ്കിലും സംസാരിയ്ക്കാന്‍ ശ്രമിച്ചാല്‍ അവരെ തുറിച്ചു നോക്കി അവിടെ നിന്നും പോകും. 10 വര്‍ഷം മരങ്ങള്‍ക്കിടയില്‍ കണ്ട ഇയാള്‍ ഒരു ദിവസം അപ്രത്യക്ഷമായി. ഇയാളുടെ മിലിട്ടറി യൂണിഫോം ഉപേക്ഷിച്ച നിലയിലുണ്ടായിരുന്നു. ഒരു ഡയറില്‍ നല്ലതിനു വേണ്ടി പോകുന്നുവെന്ന കുറിപ്പും. image courtesy

ദുരൂഹതയുണര്‍ത്തും ചിലര്‍
1800കളില്‍ ജോ ജിയാര്ഡേ എന്നൊരു സ്ത്രീയുണ്ടായിരുന്നു. പൊള്ളിയ്ക്കുന്ന സാധനങ്ങള്‍ വരെ വിഴുങ്ങുന്ന ഒരു സ്ത്രീ. നൈട്രിക് ആസിഡ് കൊണ്ട് ഈ സ്ത്രീ വായ കഴുകിയിരുന്നു. മറ്റുള്ളവരെ കാണിയ്ക്കാന്‍. പെട്ടെന്നൊരു ദിവസം ഇവരെ കാണാതായി. image courtesy

ദുരൂഹതയുണര്‍ത്തും ചിലര്‍
ബെര്ഗണിലെ ഡെത്ത് വാലിയില്ഡ 1970ല്‍ തിരിച്ചറിയപ്പെടാത്ത ഒരു സ്ത്രീയുടെ നഗ്നമൃതശരീരവും സമീപത്തു നിന്നും സ്ലീപ്പിംഗ് പില്‍സ് ബോട്ടിലും ലഭിച്ചും. ഇവരെക്കുറിച്ചു പൊലീസ് അന്വേഷിച്ചപ്പോള്‍ യൂറോപ്പിലേയ്ക്ക് ഈ സ്ത്രീ സഞ്ചരിച്ചത്തിയത് 9 വ്യത്യസ്ത ഐഡെന്റിറ്റിയിലാണെന്നു വ്യക്തമായി.

ദുരൂഹതയുണര്‍ത്തും ചിലര്‍
ഇംഗ്ലണ്ടിലെ വൂള്പിറ്റില് പച്ച നിറത്തിലുള്ള രണ്ടു കുട്ടികള്‍ ഒരു ദിവസം പ്രത്യക്ഷപ്പെട്ടും. ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഇവര്‍ പിന്നീട് ഇംഗ്ലീഷ് പഠിയ്ക്കാന്‍ തുടങ്ങി. തങ്ങള്‍ സെന്റ് മാര്ട്ടിന് ലാന്റില്‍ നിന്നും വന്നവരാണെന്നാണ് ഇവര്‍ പറഞ്ഞത്. ആ സ്ഥലത്ത് സൂര്യപ്രകാശം ലഭിയ്ക്കാത്തതു കരാണം എല്ലാം പച്ച നിറത്തിലാണ് കാണുക. ആണ്‍കുട്ടി പിന്നീട് പച്ചനിറം മാറി വിളറിയ നിറത്തിലായി. പിന്നീട് മരിയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പച്ചനിറം കാലക്രമേണ മാറുകയും ചെയ്തു. image courtesy

ദുരൂഹതയുണര്‍ത്തും ചിലര്‍
ജാക്ക് എന്നു പേരുള്ള ഒരു റിപ്പറുണ്ടായിരുന്നു. സ്ത്രീകളെ കൊലപ്പെടുത്തിയിരുന്ന ആള്. ഇരയുടെ വയറ്റില്‍ കത്തി കുത്തിയിറക്കുന്നതിനു മുന്‍പ് ഇയാള്‍ ഇവരുടെ കഴുത്ത് കീറുമായിരുന്നു. ക്രൂരത കാരണം ഇയാള്‍ ജാക്ക് ദ റിപ്പര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. image courtesy

ദുരൂഹതയുണര്‍ത്തും ചിലര്‍
1954ല്‍ ടോക്കിയോ എയര്‍പോര്‍ട്ടില്‍ ഒരാള്‍ തന്റെ നാടാണെന്നു പറഞ്ഞ് ആന്റോറയെ ചൂണ്ടിക്കാട്ടി ഇതിന്റെ പേര് ടോര്‍ഡ് എന്നാണെന്നു പറഞ്ഞു. 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പേരില്‍ ഒരു നാട് അവിടെയുണ്ടായിരുന്നു. ഇയാളെ തടവില്‍ വച്ചെങ്കിലും രാത്രി രക്ഷപ്പെട്ടു കളഞ്ഞു.

ദുരൂഹതയുണര്‍ത്തും ചിലര്‍
ഡി-ബി കൂപ്പര്‍ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഇയാള്‍ ഒരു ബോയിംഗ് 727 വിമാനം തട്ടിയെടുത്തു. സ്യൂട്ട്കേസില്‍ ബോംബുണ്ടെന്നു പറഞ്ഞാണ് തട്ടിയെടുത്തത്. രണ്ടു ലക്ഷം ഡോളറും നാലു പാരച്യൂട്ടുമാണ് ഇയാള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇയാളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഇയാള്‍ പാരച്യൂട്ടില്‍ രാത്രി വിമാനത്തില്‍ നിന്നും ചാടി. പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ല. ഇയാള്‍ക്കെന്തു സംഭവിച്ചുവെന്നും അറിയില്ല. image courtesy



Click it and Unblock the Notifications