For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ അറിഞ്ഞു, ഇവരുടെ കരുത്ത്

|

സത്രീ ശാക്തീകരണത്തിന്റെ വിളംബരമായി വീണ്ടുമൊരു വനിതാ ദിനം കൂടി എത്തുന്നു. ഇന്ത്യന്‍ വനിതകളെ സംബന്ധിച്ചിടത്തോളം നിരവധി നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2019. മറ്റെല്ലാ ലിംഗപരമായ തടസ്സങ്ങളും പരമ്പരാഗത രീതികളും ലംഘിച്ച് ചിലര്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന് പുതിയ മുഖം നല്‍കി. ഇവര്‍ അവരുടെ നേട്ടങ്ങളുമായി പ്രത്യേക മേഖലകളില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. വായിക്കാം, പോയവര്‍ഷം ഇന്ത്യക്ക് അഭിമാനമായ ആ വനിതാ രത്‌നങ്ങളെക്കുറിച്ച്..

Most read: നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read: നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ലെഫ്റ്റനന്റ് ശിവാംഗി

ലെഫ്റ്റനന്റ് ശിവാംഗി

ഇന്ത്യന്‍ ആര്‍മി എന്നാല്‍ ആദ്യം ഓര്‍മ്മവരുന്നത് രാജ്യം കാക്കുന്ന കരുത്തരായ ജവാന്‍മാരെയാണ്. എന്നാല്‍ ഡിസംബര്‍ 2ന് ചരിത്രം ചെറുതായൊന്നു മാറി. ഇന്ത്യന്‍ നാവികസേനയില്‍ പൈലറ്റായി ലെഫ്റ്റനന്റ് ശിവാംഗി ചുമതലയേറ്റു. അങ്ങനെ നാവികസേനാ പൈലറ്റായ ആദ്യ വനിതയുമായി അവര്‍. നാവികസേനയുടെ ഏവിയേഷന്‍ വിഭാഗത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാരായിരുന്നു അവര്‍. പ്രതിരോധ മേഖലയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ഇത് ചരിത്രപരമായി ആദ്യത്തെ സംഭവമാണ്.

ആരോഹി പണ്ഡിറ്റ്

ആരോഹി പണ്ഡിറ്റ്

അറ്റ്‌ലാന്റിക് സമുദ്രം കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതയാണ് 23 കാരിയായ ക്യാപ്റ്റന്‍ ആരോഹി പണ്ഡിറ്റ്. മുംബൈയില്‍ നിന്നുള്ള 23കാരിയായ ക്യാപ്റ്റന്‍ ആരോഹി പണ്ഡിറ്റ്, ലൈറ്റ് സ്‌പോര്‍ട്‌സ് എയര്‍ക്രാഫ്റ്റില്‍(എല്‍.എസ്.എ) അറ്റ്‌ലാന്റിക് സമുദ്രം ഒറ്റയ്ക്ക് കടന്ന ലോകത്തെ ആദ്യത്തെ വനിതയായി.

അഞ്ജലി സിംഗ്

അഞ്ജലി സിംഗ്

2019 സെപ്റ്റംബര്‍ 10ന് വിംഗ് കമാന്‍ഡര്‍ അഞ്ജലി സിങ് ആദ്യത്തെ ഇന്ത്യന്‍ സൈനിക നയതന്ത്രജ്ഞയായി. റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി എയര്‍ അറ്റാച്ചായാണ് സിംഗ് ചേര്‍ന്നത്. അവള്‍ക്ക് മുമ്പ് പുരുഷന്മാരെ മാത്രമേ സൈനിക അറ്റാച്ചുകളായി നിയമിച്ചിട്ടുള്ളൂ. എന്നാല്‍ അഞ്ജലി സിംഗ് സ്ത്രീകള്‍ക്ക് പുതിയ പാത വെട്ടി. എട്ട് വയസുകാരന്റെ അമ്മ കൂടിയാണ് സിംഗ് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. 17 വര്‍ഷമായി ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

ചന്ദ്രീമ ഷാഹ

ചന്ദ്രീമ ഷാഹ

ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിതാ പ്രസിഡന്റും ഉണ്ടായിട്ടില്ല. എന്നാല്‍ 2020 മുതല്‍ അക്കാദമിക്ക് നേതൃത്വം നല്‍കുന്ന ആദ്യത്തെ വനിതാ പ്രസിഡന്റായിരിക്കും ചന്ദ്രീമ ഷാഹ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി ഡയറക്ടറായിരുന്നു ഇവര്‍. ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയായിരുന്നു ഷാഹ. പശ്ചിമ ബംഗാളിലെ ആദ്യ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അവര്‍.

ഗഗന്‍ദീപ് കാംഗ്

ഗഗന്‍ദീപ് കാംഗ്

360 വര്‍ഷത്തിനിടെ റോയല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞയാണ് ഗഗന്‍ദീപ് കാങ്.

ജി.എസ് ലക്ഷ്മി

ജി.എസ് ലക്ഷ്മി

ഐസിസി ഇന്റര്‍നാഷണല്‍ പാനല്‍ ഓഫ് മാച്ച് റഫറിയില്‍ നിയമിതയായ ആദ്യ വനിതാ റഫറിയാണ് ജി എസ് ലക്ഷ്മി. 2008-09 ല്‍ ആഭ്യന്തര വനിതാ ക്രിക്കറ്റില്‍ മാച്ച് റഫറിയായി ചുമതലയേറ്റ 51 കാരിയായ ലക്ഷ്മി മൂന്ന് വനിതാ ഏകദിന മത്സരങ്ങള്‍ക്കും മൂന്ന് വനിതാ ടി20 മത്സരങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ഹിന ജയ്‌സ്വാള്‍

ഹിന ജയ്‌സ്വാള്‍

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഹിന ജയ്‌സ്വാള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ ഇന്ത്യന്‍ വുമണ്‍ ഫ്‌ളൈറ്റ് എഞ്ചിനീയറാണ്. ബെംഗളൂരുവിലെ യെലഹങ്കയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനിലെ 112 ഹെലികോപ്റ്റര്‍ യൂണിറ്റില്‍ നിന്ന് ആറുമാസത്തെ ഫ്‌ളൈറ്റ് എഞ്ചിനീയര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതാണ് ഇവര്‍. ഒരു വിമാനത്തിന്റെ സങ്കീര്‍ണ്ണമായ സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഫ്‌ളൈറ്റ് ക്രൂവിലെ അംഗമാണ് ഒരു ഫ്‌ളൈറ്റ് എഞ്ചിനീയര്‍.

ജ്യോതി ഖണ്ടേല്‍വാള്‍

ജ്യോതി ഖണ്ടേല്‍വാള്‍

രാജസ്ഥാനിലെ ജയ്പൂര്‍ നിയോജകമണ്ഡലം 57 വര്‍ഷമായി പുരുഷന്‍മാരുടെ കോട്ടയായിരുന്നു. എന്നാല്‍ 2019ല്‍ ജ്യോതി ഖണ്ടേല്‍വാള്‍ അത് തകര്‍ത്തു. 57 വര്‍ഷത്തിനുള്ളില്‍ ജയ്പൂരിലെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി അവര്‍ ജയിച്ചു.

നജ്മ അക്തര്‍

നജ്മ അക്തര്‍

ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി ആദ്യമായി ഒരു വനിതാ പ്രസിഡന്റിന്റെ കണ്ടു. ജെ.എം.ഐയുടെ 16ാമത് വൈസ് ചാന്‍സലര്‍ നജ്മ അക്തറാണ്. സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റായതിലൂടെ അവര്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രസിദ്ധി ഉയര്‍ത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍(എന്‍.ഐ.പി.എ) അക്കാഡമിഷ്യനാണ് അക്തര്‍. ദില്ലിയിലെ ഏതെങ്കിലും കേന്ദ്ര സര്‍വ്വകലാശാലയിലെ ആദ്യത്തെ വനിതാ വി.സി കൂടിയാണ് അവര്‍. ഇന്ത്യയുടെ അക്കാദമിക് മേഖലയ്ക്ക് ഒരു പുരോഗമന നാഴികക്കല്ലാണ് ഇത്.

പൊനുങ് ഡോമിംഗ്

പൊനുങ് ഡോമിംഗ്

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആദ്യത്തെ വനിത ലഫ്റ്റനന്റ് കേണല്‍. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ സംസ്ഥാനത്തും രാജ്യത്തുടനീളമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും പൊനുങ് ഡോമിംഗ് ഒരു പ്രചോദനമായി. 2008ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന ഇവര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യു.എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായിരുന്നു ഡോമിംഗ്. ഭൂരിഭാഗം പുരുഷ സംഘത്തിലും അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

വിസ്പി ബാലപോറിയ

വിസ്പി ബാലപോറിയ

വിസ്പി ബാലപോറിയയിലൂടെ മുംബൈയിലെ ഏഷ്യാറ്റിക് സൊസൈറ്റി ആദ്യമായി ഒരു വനിതാ പ്രസിഡന്റിനെ കണ്ടു. 215 വര്‍ഷമായി ഈ സമൂഹം നിലനില്‍ക്കുന്നു. എന്നിരുന്നാലും, ഒരു വനിത ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളേഴ്‌സ് അംഗവുമാണ് ഇവര്‍. ബാലപോറിയ മുംബൈ സര്‍വകലാശാലയില്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൃന്ദാ രതി

വൃന്ദാ രതി

ഇന്ത്യയിലെ ആദ്യ ദേശീയ വനിതാ അമ്പയറാണ് വൃന്ദാ രതി. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഒരു കായിക വിനോദമായ ക്രിക്കറ്റ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകളെ കളത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

മാച്ച് റഫറിമാര്‍ക്കുള്ള ബി.സി.സി.ഐയുടെ ലെവല്‍ 2 അമ്പയര്‍ പരീക്ഷയില്‍ 29 കാരിയായ വൃന്ദ രണ്ടാം സ്ഥാനത്തെത്തി. അവര്‍ക്കൊപ്പം ചെന്നൈ ആസ്ഥാനമായുള്ള എന്‍ ജനാനിയും ഉണ്ടായിരുന്നു, ഇരുവര്‍ക്കും ഇപ്പോള്‍ പുരുഷന്മാരുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും

English summary

The Women Who Made India Proud in 2019

The history of Indian women is full of pioneers. We are sharing the list of women who made India proud in 2019. Read on.
X
Desktop Bottom Promotion