Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തിരുവോണത്തോണിക്ക് പിന്നിലെ ഐതിഹ്യം
തിരുവോണത്തോണിയും ആറന്മുളവള്ളം കളിയും എല്ലാം ഓണത്തിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുകയാണ്
തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളെത്തിക്കാനുള്ളതാണ് തിരുവോണത്തോണി. ഓണത്തിന്റെ ഐതിഹ്യപ്പെരുമയുടെ നേര്‍ക്കാഴ്ചയാണ് തിരുവോണത്തോണി. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തിരുവോണത്തോണി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി.
വളരെ പുരാതനവും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ ഒന്നാണ് തിരുവോണത്തോണി. തിരുവോണ സദ്യ എത്തിക്കുന്ന വഞ്ചിയാണ് തിരുവോണത്തോണിയായി പിന്നീട് അറിയപ്പെട്ടത്. തിരുവോണത്തോണിയെക്കുറിച്ച് ടില ഐതിഹ്യങ്ങള്‍ നോക്കാം.

അര്ജ്ജുനന് സമര്‍പ്പിച്ചത്
പാണ്ഡവ പുത്രനായ അര്ജ്ജുനന് ഭഗവാന് ശ്രീകൃഷ്ണനു സമര്‍പ്പിച്ചതാണ് തിരുവോണത്തോണി. ആറന്മുള ദേശത്തെ കാട്ടൂര്‍മനയിലെ കാരണവരാണ് ചിങ്ങമാസത്തില്‍ തിരുവോണത്തിന് ഈ തിരുവോണത്തോണിയില്‍ സദ്യയുമായി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ഐതിഹ്യം
കാട്ടൂര്‍ഗ്രാമത്തിലെ മാങ്ങാട്ടു മഠത്തിലെ ഭട്ടതിരി സ്ഥിരമായി എല്ലാ തിരുവോണ നാളിലും നടത്തിയിരുന്ന ഒന്നായിരുന്നു ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട്. എന്നാല്‍ ഒരു വര്‍ഷം തിരുവോണത്തിന് ആരും വന്നില്ല.

ആറന്മുളയപ്പന്
എന്നാല്‍ ഇതില്‍ മനം നൊന്ത തിരുമോനി ആറന്മുള ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ഉപവാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ബ്രാഹ്മണ ബാലന് ഈസമയം അവിടെ വരുകയും ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു.

ഭട്ടതിരിയുടെ സ്വപ്നദര്‍ശനം
അന്നു രാത്രി സ്വപ്നത്തില്‍ വന്നത് സാക്ഷാല്‍ ആറന്മുളഭഗവാനാണെന്ന് ഭട്ടതിരിക്ക് മനസ്സിലായി. ഇത് മനസ്സിലാക്കിയ ഭട്ടതിരി പിന്നീട് എല്ലാവര്‍ഷവും ഉത്രാടനാളില്‍ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയില്‍ ഉത്രാടനാളില്‍ പുറപ്പെട്ട് തിരുവോണത്തിന് പുലര്‍ച്ചെയാണ് ആറന്മുളയില് എത്തുക.

തിരുവോണത്തോണി എത്തുന്നത്
കാട്ടൂരില്‍ നിന്ന് ആഘോഷമായി ഭക്തരുടെ അകമ്പടിയോടു കൂടിയാണ് തിരുവോണത്തോണി പുറപ്പെടുന്നത്. തിരുവോണ ദിനത്തില്‍ ആറന്മുള ഭഗവാന് ഉണരുന്നത് തന്നെ തിരുവോണത്തോണി കണികണ്ടാണ് എന്നാണ് വിശ്വാസം. അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രത്തിലെ പൂജാരി പണക്കിഴി ഏറ്റു വാങ്ങുന്നതിലൂടെ യാത്രക്ക് സമാപനമാവും.

ഉത്രട്ടാതി വള്ളം കളി
തിരുവോണത്തോണിക്ക് സംരക്ഷണം നല്‍കാനായി അകമ്പടി സേവിക്കുന്ന ചുണ്ടന് വള്ളങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ഉത്രട്ടാതി വള്ളം കളിക്ക് തുടക്കം കുറിച്ചത് എന്നാണ് ഐതിഹ്യം.

തോണി സഞ്ചരിക്കുന്നത്
മീനച്ചിലാര്‍, മണിമലയാര്‍, പമ്പാ നദി എന്നീ നദികളിലൂടെ സഞ്ചരിച്ചാണ് തോണി ആറന്മുളയിലെത്തുന്നത്. യാത്രക്കിടയില്‍ നിരവധി സ്ഥലത്ത് വിശ്രമിച്ചാണ് ആറന്മുളയില് തോണി എത്തുന്നത്.



Click it and Unblock the Notifications
