Just In
- 3 hrs ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- 4 hrs ago ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- 5 hrs ago വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- 5 hrs ago ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
Don't Miss
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Movies ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍
ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഇത് നിലവിലെ വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും നിലവിലെ സ്ഥിതി ഏറെ ആശങ്കാജനകമാണെന്നും യു.കെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവന്‍ ഷാരോണ്‍ പീകോക്ക് അറിയിച്ചു.
Most read: നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്
എന്താണ് കെന്റ് കോവിഡ് വകഭേദം
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉയര്‍ന്നുവന്ന ഈ വേരിയന്റ് യു.കെയുടെ ചില ഭാഗങ്ങളില്‍ അതിവേഗം വ്യാപിച്ചു. കൂടുതല്‍ വേഗത്തില്‍ പടരുന്ന ഈ വൈറസ് അല്പം മാരകമാണ്. യു.കെയില്‍ ആദ്യമായി കണ്ടെത്തിയ ഈ വകഭേദത്തിന് B.1.1.7 എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ഇത് 'യുകെ വേരിയന്റ്' അല്ലെങ്കില്‍ 'കെന്റ് വേരിയന്റ്' എന്നും അറിയപ്പെടുന്നു. ഇതിനകം ഈ വൈറസ് വകഭേദം 50 ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ലക്ഷണങ്ങള്‍ എന്തൊക്കെ
സാധാരണയായി, കോവിഡിന്റെ ലക്ഷണങ്ങള്‍ അതേപടി നിലനില്ക്കും. എന്നിരുന്നാലും, കെന്റ് വാരിയന്റിന്റെ ലക്ഷണങ്ങള്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ 35 ശതമാനം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത കെന്റ് വേരിയന്റിലെ ഏറ്റവും സാധാരണമായ ലക്ഷണം ചുമയാണ്. 32 ശതമാനം കേസുകളില്‍ 31 ശതമാനവും തലവേദന, ക്ഷീണം, പേശികളുടെ ബലഹീനത എന്നിവ നിരീക്ഷിച്ചിട്ടുണ്ട്. കെന്റ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചവരില്‍ നാലിലൊന്ന് പേര്‍ക്കും വേദന അനുഭവപ്പെട്ടു. രുചി, ഗന്ധം നഷ്ടപ്പെടുന്ന 15 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ പകര്‍ച്ചവ്യാധിയാണോ
ഇംഗ്ലണ്ടിലെ കോവിഡ് പോസിറ്റീവായ 53 ശതമാനം ആളുകളിലും കണ്ടെത്തിയത് കെന്റ് വകഭേദമാണ്. രോഗബാധിതരായ ആളുകള്‍ക്ക് ചുമയുള്ളതിനാല്‍ ഇത് കൂടുതല്‍ എളുപ്പത്തില്‍ പടരുന്നതിന് കാരണമാകുന്നു. യഥാര്‍ത്ഥ വുഹാന്‍ വൈറസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വൈറസിന് 23 മാറ്റങ്ങളുണ്ട്. അവയില്‍ ചിലത് ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ബാധിക്കുകയും അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ വ്യാപ്തിയെ സ്വാധീനിക്കുകയും ചെയ്യും.
Most read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യത
വാക്സിനുകളെ ബാധിക്കുമോ
കെന്റ് സ്ട്രെയിന്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റിന് സമാനമായ ഒരു മ്യൂട്ടേഷനാളെന്നും ഇത് വാക്സിനുകളെ പ്രതിരോധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായി. E484K എന്നറിയപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് ഇതിനകം ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ കൊറോണ വൈറസ് വേരിയന്റുകളില്‍ ഉണ്ട്. പഴയ കൊറോണ വൈറസ് വകഭേദത്തെ ചെറുക്കുന്ന ആന്റിബോഡികള്‍ രൂപപ്പെടുത്തുന്ന വാക്സിന് ചിലപ്പോള്‍ പുതിയ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടേക്കാം.
യു.കെ വേരിയന്റും ഇന്ത്യയും
ഇന്ത്യയില്‍, യു.കെ വകഭേദമുള്ള കോവിഡ് കേസുകള്‍ വളരെ കുറവാണ്. ജനുവരി 28 ന് ആരോഗ്യ മന്ത്രാലയം 165 സാമ്പിളുകളില്‍ മാത്രം ജീനോം സീക്വന്‍സിംഗ് യു.കെ വകഭേദം കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഐസിഎംആറും ഭാരത് ബയോടെക്കും വികസിപ്പിച്ചെടുത്ത കോവാക്സിന് എന്ന വാക്സിന് പുതിയ യുകെ വേരിയന്റിനെതിരെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Most read:ശ്രദ്ധിക്കൂ!! ഈ പ്രായത്തിലുള്ളവരാണ് കോവിഡ് പടര്‍ത്തുന്നത്
കോവിഡ് കണക്കുകള്‍
ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ലക്ഷത്തോളമായി. രോഗബാധിതരുടെ എണ്ണം 10.8 കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരു കോടിയിലധികം വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ 1.5 ലക്ഷം കടന്നു