തനിച്ചാകുന്പോള്‍ പ്രിയം അക്രമ ഗെയിമുകള്‍

By Super

Kid
എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 84ശതമാനം പേരും വീട്ടില്‍ അച്ഛനുമമ്മയുമില്ലാത്തപ്പോള്‍ അക്രമങ്ങളുള്ള തരം ഗെയിമുകള്‍ കളിക്കാനിഷ്ടപ്പെടുന്നുവെന്നാണ് പറഞ്ഞത്.

അമ്പത് ശതമാനത്തിലധികം പേര്‍ ദിവസം 36ശതമാനം പേര്‍ ആഴ്ചയിലൊരിക്കലും 18ശതമാനം പേര്‍ ആഴ്ചയില്‍ 34തവണയും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തു കുട്ടികളില്‍ 90ശതമാനം പേരും ഫേസ്ബുക്കാണ് തങ്ങളുടെ പ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായി തിരഞ്ഞെടുത്തത്.

അക്രമത്തിലൂടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതെന്ന ഒരു ചിന്ത ഈ കളികളിലൂടെ കുട്ടികളില്‍ ഉടലെടുക്കുമെന്നും ഇത് ഭാവിയില്‍ നല്ല പൗരന്മാരായി ജീവിക്കാനുള്ള അവരുടെ സാമൂഹിക പ്രതിബദ്ധത ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

പലപ്പോഴും ചടഞ്ഞിരുന്ന് മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവിടുന്നതാണ് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നത്. മിക്ക കുട്ടികളും കളിയ്ക്കുന്നതിനൊപ്പം പാക്കറ്റ് പലഹാരങ്ങള്‍ കഴിയ്ക്കുന്ന ശീലമുള്ളവരുമാണ്. പൊണ്ണത്തടി പാക്കറ്റിലാക്കി അവര്‍ക്ക് നല്‍കുന്നതിന് സമമാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion