Just In
- 6 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 6 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 7 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 8 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മൊബൈല്‍ ഫോണ്‍ പ്രശ്നക്കാരന്‍ തന്നെ
മൊബൈല്‍ ഫോണുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടു.
ഓര്‍മ്മക്കുറവ്, ദഹന പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെ ഇത്തരം റേഡിയേഷന് മൂലം ഉണ്ടാകാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
നഗരങ്ങളില്‍ നിന്ന് ചിത്ര ശലഭങ്ങളും ചെറു പ്രാണികളും കുരുവികളും മറ്റും അപ്രത്യക്ഷമാവുന്നതുള്പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രധാന കാരണവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട റേഡിയേഷനാണെന്ന് സമിതി വിലയിരുത്തുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം മൊബൈല്‍ ടവറുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കരുത് എന്നും റേഡിയേഷന് നിബന്ധനകള്‍ പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
മൊബൈലുകള്‍ ശരീരത്തിലേല്പ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി നിരക്ക് നിശ്ചയിക്കുന്ന സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ് നിലവില്‍ കിലോഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 1.6 വാട്ട് ആയി കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
ടെലികോം, ആരോഗ്യം, ബയോടെക്നോളജി എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതിയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ അപകടങ്ങളെ കുറിച്ച് പഠനം നടത്തിയത്.