Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
വെള്ളരിക്കാ ജ്യൂസില്‍ മരണം ഒളിച്ചിരിക്കുന്നു!

ദില്ലിയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെന്ററിന്റെ സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറിയായ സുശീല്‍ കുമാര്‍(59) ചുരയ്ക്ക ജ്യൂസ് കഴിച്ചതിന് പിന്നാലെ രക്തം ഛര്‍ദ്ദിച്ച് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ജ്യൂസുകള്‍ ഒഴിവാക്കണെന്ന ഉപദേശം വിദഗ്ധര്‍ നല്‍കുന്നത്. ജ്യൂസിന് നല്ല കയ്പായിരുന്നെന്ന് സുശീല്‍ പറഞ്ഞിരുന്നുവത്രേ. എന്നിട്ടും അദ്ദേഹം അതുകുടിച്ചു. അല്പനേരം കഴിഞ്ഞ അസ്വസ്ഥ പ്രകടിപ്പിയ്ക്കുകയും രക്തം ചര്‍ദ്ദിച്ച് മരിയ്ക്കുകയുമായിരുന്നു.
ജ്യൂസില്‍ അടങ്ങിയിരുന്ന ജൈവവിഷമാണ് അപകടത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിത കീടനാശിനിയുടെ ഉപയോഗം മൂലമാണ് ജ്യൂസിന് കയ്പു രുചിയെന്നും, ഇതില്‍ ജൈവവവിഷം ഉത്പാദിപ്പിക്കപ്പെടുന്നതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ജൈവവിഷമടങ്ങിയ ജ്യൂസ് കഴിക്കുന്നത് മൂലം വയറിളക്കം, ഛര്‍ദ്ദി എന്നിവയും തുടര്‍ന്ന് മരണവും സംഭവിയ്ക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കണം. ദില്ലിയിലെ ബിഎല്‍ കപൂര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ എകെ സേഠ് പറയുന്നു.
വെള്ളരി വിഭാഗത്തിലുള്ള പച്ചക്കറികളുടെ ജ്യൂസുകള്‍ പോഷകാംശങ്ങള്‍ നിറഞ്ഞതില്‍ പലരും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ സൂക്ഷിയ്ക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇത്തരം പച്ചക്കറികള്‍ക്ക് കയ്പ് സാധാരണമായതിനാല്‍ ജ്യൂസ് കഴിയ്ക്കുന്നവര്‍ ഇതിനെ അവഗണിയ്ക്കാറാണ് പതിവ്. എന്നാലിത് മരണം തന്നെ ക്ഷണിച്ചുവരുത്തുന്ന ഒന്നായി മാറുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനി ഇത്തരം പച്ചക്കറികള്‍ കഴിച്ചേ മതിയാവൂ എന്നുള്ളവര്‍ പാചകം ചെയ്ത് വിഷാശം പൂര്‍ണമായി ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











