Latest Updates
-
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ?
സിക്കാണെന്ന കള്ളത്തിന് പിന്നില്‍ സ്ട്രസ്സ്

ആരോഗ്യപരമായ കാരണങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും അവധിയെടുക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈനക്കാരാണത്രേ. തൊട്ടുപിറകിലായി സാമ്പത്തിക ശക്തിയായി കുതിയ്ക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യയാണ് നില്‍ക്കുന്നത്. ആസ്ത്രേലിയ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്, ഇന്ത്യ, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങലെ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.
ചൈന 71 ശതമാനം, ഇന്ത്യ 62 ശതമാനം എന്നിങ്ങനെയാണ് സിക്ക് ലീവിന്റെ കണക്ക്. മൂന്നാം സ്ഥാനത്ത് ആസ്ത്രേലിയയാണ്, 58 ശതമാനം. അസുഖമുണ്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുക്കുന്നവരുടെ എണ്ണമാണ് ഇതില്‍ കൂടുതലെന്നും പഠനത്തില്‍ പറയുന്നു.
അസ്വസ്തതയും മാനസിക സമ്മര്ദ്ദവുമാിണ് കള്ളം പറഞ്ഞ് സിക്ക് ലീവ് എടുക്കുന്നതില്‍ പ്രധാനകാരണമായി കണ്ടെത്തിയത്. ഇത് ഒഴിവാക്കുന്നതിനായും ജീവിതവും ജോലിയും വളരെ സുഖമായരീതിയില് കൊണ്ടുപോകുന്നതിനായും ആസ്ത്രേലിയയിലെ ചില വിദഗ്ധര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ജോലിസമയം കൂടുതല്‍ സുതാര്യമാക്കല്, ശമ്പളമില്ലാതെ ലീവ് അനുവദിക്കല്‍, വീട്ടില്‍വച്ച് ജോലിചെയ്യാനുള്ള അനുമതി തുടങ്ങിയകാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല തന്റെ കീഴ്ജീവനക്കാര്‍ മാനസികമായി എത്രത്തോളം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നകാര്യം മാനേജര്‍മാര്‍ അറിയാന്‍ ശ്രമിക്കണമെന്നും ഇവര്‍ പറയുന്നു.
അസുഖകാരണങ്ങള്‍ പറഞ്ഞ് അവധി എടുക്കുന്നതില്‍ ഒരുകൂട്ടര്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍, പ്രത്യേകിച്ച് കുട്ടികളെ നോക്കല്‍, മറ്റുള്ളവരെ പരിചരിക്കല്‍ തുടക്കാര്യങ്ങള്ക്കാണ് എടുക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ആസ്ത്രേലിയന്‍ വര്‍ക്ക്ഫോഴ്സ് മാനേജേര്‍സ് ക്രോണോസ് ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.
ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജോലിസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മയും ഒരുപരിധിവരെ ജോലിക്കാരെ അസുഖബാധിതരാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











