Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ആദ്യരാത്രിയിലെ ബലാല്‍സംഗം അവളുടെ ജീവിതം മാറ്റി
തന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കപ്പെട്ട ദിവ്യ
വിവാഹം തീരുമാനിക്കുമ്പോള്‍ തന്നെ ഏതൊരു പെണ്‍കുട്ടിക്കും മനസ്സില്‍ പല വിധത്തിലുള്ള ആശങ്കകളും ഉത്കണ്ഠയും ഉണ്ടാവുന്നു. എത്രയൊക്കെ പരിചയമുള്ള വ്യക്തിയാണെന്ന് പറഞ്ഞാല്‍ പോലും ആദ്യരാത്രി എന്ന് പറയുമ്പോള്‍ ഏതൊരു പെണ്‍കുട്ടിക്കും പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അത് കാരണമാകുന്നു. ജീവിതത്തില്‍ വിവാഹത്തിനു ശേഷം ആദ്യ രാത്രിയില്‍ പീഢനങ്ങള്‍ അനുഭവിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്. ദിവ്യ എന്ന 22 കാരിക്ക് ആദ്യദിനത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.
വിവാഹം പലപ്പോഴും വെറും കെട്ടുകഥകളും വിശ്വാസങ്ങളും മാത്രമായി മാറുന്ന അവസ്ഥയാണ് പലയിടത്തും ഉള്ളത്. വിവാഹ ശേഷം ആദ്യ രാത്രിയില്‍ തന്നെ വേശ്യകളോട് പെരുമാറുന്ന തരത്തിലാണ് അയാള്‍ അവളോട് പെരുമാറിയത്. ക്രൂരമായ ബലാല്‍സംഗത്തിനു ശേഷം രക്തസ്രാവം സംഭവിച്ച ദിവ്യയെ ബന്ധുക്കളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹമോചനം നടത്തേണ്ടി വന്ന പെണ്‍കുട്ടിയാണ് ദിവ്യ. ദിവ്യയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇത്.

വീട്ടിലെ ഇളയകുട്ടി
അച്ഛനും അമ്മക്കും അവര്‍ രണ്ട് മക്കളായിരുന്നു. ദിവ്യയുടെ സഹോദരനാണ് മൂത്തത്. വീട്ടിലെ ഇളയ കുട്ടി ആയതു കൊണ്ട് തന്നെ ദിവ്യയെ വളരെ ഓമനിച്ചാണ് അച്ഛനും അമ്മയും സഹോദരനും വളര്‍ത്തിയത്. ദിവ്യയേക്കാള്‍ എട്ട് വയസ്സിനു മൂത്തതായിരുന്നു സഹോദരന്.

പഠിക്കാന്‍ മിടുക്കി
സ്കൂളില്‍ പഠനത്തിലും മിടുക്കിയായിരുന്നു ദിവ്യ. പത്താ ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ ദിവ്യ പ്ലസ്ടു പഠനത്തിനു ശേഷം ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൂടുതല്‍ പഠിക്കണമെന്ന ദിവ്യയുടെ മോഹത്തിനു മുന്നില്‍ വിവാഹം എന്ന ആശയം അപ്പോഴേക്കും അച്ഛനമ്മമാര്‍ എടുത്തിട്ടു.

അറേഞ്ച്ഡ് മാര്യേജ്
പ്രണയാഭ്യര്‍ത്ഥനകള്‍ ധാരാളം ദിവ്യക്ക് ലഭിച്ചിരുന്നു. എന്നാല്‍ അച്ഛനമ്മമാരെ അങ്ങേയറ്റം സ്നേഹിക്കുന്ന ദിവ്യ ഒരു കാരണവശാലും പ്രണയത്തില്‍ അകപ്പെടുകയില്ലെന്നും മാത്രമല്ല അഛ്ഛനമ്മമാര്‍ കണ്ടു പിടിക്കുന്നയാളെ വിവാഹം കഴിക്കാമെന്നും മനസ്സാല്‍ ഉറപ്പിച്ചിരുന്നു.

ആര്‍ഭാടത്തോടെ വിവാഹം
വളരെ ആര്‍ഭാടത്തോടെ തന്നെ ദിവ്യയുടെ വിവാഹം ആങ്ങളയും മാതാപിതാക്കളും ചേര്‍ന്ന് നടത്തി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു ദിവ്യയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ കുടുംബവും വളരെ നല്ല സ്വഭാവക്കാരായിരുന്നു. ദിവ്യയെ സ്വന്തം മോളെ പോലെ തന്നെയാണ് അവരും സ്നേഹിച്ചത്.

ആദ്യരാത്രി
എന്നാല്‍ കാര്യങ്ങളെല്ലാം തകിടം മറിയുന്നത് ആദ്യരാത്രിയിലാണ്. ഏതൊരു പെണ്‍കുട്ടിയെ പോലെ തന്നെ ആദ്യ രാത്രിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളും ഉത്കണഠയും കൊണ്ട് തന്നെയാണ് ദിവ്യ ബെഡ്റൂമില്‍ എത്തിയത്. എന്നാല്‍ സംഭവിച്ചത്.

എന്നാല്‍ സംഭവിച്ചത്
ദിവ്യയുടെ എല്ലാം പ്രതീക്ഷകളും തെറ്റിക്കുന്ന തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം. വിദ്യാഭ്യാസത്തിന്റേതായ ഒരു ലക്ഷണവും അയാളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല വളരെ ആഭാസകരമായ രീതിയില്‍ ആയിരുന്നു ദിവ്യയോട് അയാള്‍ സംസാരിച്ചതും.

മുറിയില്‍ കയറിയ ഉടനെ
ദിവ്യ മുറിയില്‍ കയറിയ ഉടനേ അയാളുടെ പെരുമാറ്റം ഇപ്രകാരമായിരുന്നു. മുറിയില്‍ എത്തിയ ഉടനേ മുറിയിലെ ലൈറ്റ് കെടുത്തി ചെറിയ വാള്‍ട്ടിന്റെ ബള്‍ബ് അയാള്‍ ഇട്ടു. ശേഷം സംഭവിച്ചത്.

ബലാല്‍സംഗം
തന്റെ ഭര്‍ത്താവിന്റെ പ്രണയം കൊണ്ടാണ് അയാള്‍ ലൈറ്റ് കെടുത്തി റൊമാന്റിക് മൂഡിന് ശ്രമിച്ചതെന്നാണ് ദിവ്യ കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അയാള്‍ ദിവ്യയോട് യാതൊരു വിധത്തിലുള്ള മയവും കൂടാതെ തന്നെ അവളുടെ വസ്ത്രങ്ങള്‍ അഴിച്ച് ദൂരെക്കളയാന്‍ ആവശ്യപ്പെട്ടു. വളരെ ക്രൂരമായാണ് അയാള്‍ ്അപ്പോള്‍ അവളോട് പെരുമാറിയത്.

ആദ്യരാത്രിയിലെ ബലാല്‍സംഗം
ഇതിന് വിസ്സമ്മതിച്ച ദിവ്യയെ അയാള്‍ വലിച്ചെടുത്ത് കട്ടിലില്‍ ഇടുകയും അയാള്‍ തന്നെ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചെറിയുകയും ചെയ്തു. ശേഷം അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ബോധമില്ലാതെ രക്തത്തില്‍ കുളിച്ച് കിടന്ന ദിവ്യയെ ബന്ധുക്കളാണ് ഉടനേ ആശുപത്രിയില്‍ എത്തിച്ചത്.

വിവാഹമോചനമെന്ന ആവശ്യം
ആശുപത്രിയില്‍ നിന്നും തിരിച്ച് വന്ന ദിവ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല വിവാഹമോചനത്തിനായി. മാത്രമല്ല തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരും ദിവ്യയോട് അയാളുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ഇന്ന് വിവാഹമോചനത്തിനു ശേഷം പഠിച്ച് അധ്യാപികയായി ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുകയാണ് ദിവ്യ.



Click it and Unblock the Notifications











