Just In
- 15 min ago അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- 1 hr ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- 2 hrs ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 3 hrs ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
Don't Miss
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Movies റാംജിറാവു സ്പീക്കിംഗിന്റെ റഷ് കണ്ട് പേടിച്ച് കരഞ്ഞു; വൈറലായി സായികുമാറിന്റെ പഴയ അഭിമുഖം
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗോസിപ്പിന്റെ താക്കോല്‍ കയ്യിലായില്ലേ?
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആയിരം ആളുകളിലാണ് ഗവേഷകര്‍ അന്വേഷണം നടത്തിയത്. തങ്ങളുടെ ഫോണ്‍ നുണക്കഥ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ ഉപയോഗിക്കുന്നവെന്നും ഇത്തരം നുണക്കഥകള്‍ അവരെ എങ്ങനെയാണ് ബാധിക്കുന്നതെന്നുമാണ് പ്രധാനമായും ഗവേഷകര്‍ അന്വേഷിച്ചത്.
സര്‍വ്വേയില്‍ പങ്കെടുത്തഎല്ലാ സ്ത്രീകളും നുണക്കഥ മെനയലും പരത്തലും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ആദ്യം തന്നെസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പല പുരുഷന്മാരും ഗോസിപ്പിന്റെ കാര്യത്തില്‍ ആദ്യം തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുകയാണ് ചെയ്തത്.
പക്ഷേ പഠനത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 33 ശതമാനം പുരുഷന്മാരും ദിവസവും ഏതെങ്കിലും ഒരു തരത്തിലുള്ള ഗോസിപ്പ് മെനയുകയോ അല്ലെങ്കില്‍ അത് വ്യാപിപ്പിക്കുന്ന രീതിയില്‍ അതില്‍ പങ്കാളികളാവുകയോ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇത്തരത്തില്‍ എല്ലാ ദിവസവും ഗോസിപ്പിന്റെ ഭാഗമാവുന്ന സ്ത്രീകള്‍ 26 ശതമാനം മാത്രമാണെന്നും ഗവേഷകര്‍ കണ്ടെത്തി.
പുരുഷന്മാര് കൂടുതല്‍ സമയവും തങ്ങളെക്കുറിച്ച് തന്നെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ കൂടുതലായും നുണക്കഥ മെനയുന്നത് കൂടെ ജോലിചെയ്യുന്ന ആളുകളെക്കൊണ്ടും പ്രണയിനികളെക്കുറിച്ചും പെണ് സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ ആണത്രേ.
ഇതുകൂടാതെ ജോലിയെക്കുറിച്ചും രാഷ്ട്രീയ സംബന്ധമായ സംഭവവികാസങ്ങളെക്കുറിച്ചുമെല്ലാം പുരുഷന്മാര് ഗോസിപ്പുകളുണ്ടാക്കുന്നത്രേ.
സ്ത്രീകളാകട്ടെ പെണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും കുറിച്ചാണത്രേ ഏറ്റവും കൂടുതലായി നുണക്കഥകള്‍ മെനയുകയും പറയുകയും ചെയ്യുന്നത്.