Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
നുണക്കഥമെനയാന് പുരുഷന്മാരും മിടുക്കന്മാരാണേ...
വീടുകളിലായാലും ഓഫീസുകളിലായാലും അസ്ത്രവേഗത്തില്‍ പരക്കുന്ന നുണക്കഥകളുടെയും പരദൂഷണങ്ങളുടെയും താക്കോല്‍ പൊതുവേ സ്ത്രീകളുടെ കയ്യിലാണെന്നാണ് വെപ്പ്, വെപ്പെന്നല്ല കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്.
വഴക്കിനും വാക്കേറ്റത്തിനുമിടയില്‍ സ്ത്രീയെ നിശബ്ദയാക്കാന്‍ പുരുഷന് പലപ്പോഴും ഈ ആരോപണം ഒരു ആയുധമായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഗോസിപ്പുമെനയുന്നതിലും പരത്തുന്നതിലും തങ്ങള്‍ ഒട്ടും തല്പ്പരരല്ലെന്ന് കരുതി നടക്കുന്ന പുരുഷന്മാര്ക്ക് തെല്ലൊരു ജാള്യതയുണ്ടാക്കുന്നതാണ് പുതിയൊരു പഠനത്തിലെ കണ്ടെത്തല്‍.
മറ്റൊന്നുമല്ല നുണക്കഥകള്‍ ഉണ്ടാക്കുന്നതിലും പരത്തുന്നതിലും പെണ്ണുങ്ങളെ കടത്തിവെട്ടുന്നവരാണ് ആണുങ്ങളെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വായിച്ച് മുഖം ചുളിക്കാന്‍ വരട്ടെ, ഈയിടെയായി പെണ്ണുങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്ത പലപട്ടങ്ങളും തിരിച്ച് പുരുഷന്മാരെത്തന്നെ തേടിവരുന്ന പ്രവണതയാണ് പൊതുവേ കണ്ടുവരുന്നത്.
ഗവേഷകര്‍ നിരീക്ഷണങ്ങള്‍ നടത്തി ശക്തമായ തെളിവുകളുടെ പിന്തുണയോടെയാണ് പല പഠനറിപ്പോര്‍ട്ടുകളും പുറത്തുവിടുന്നത്. ഇംഗ്ലണ്ടിലെ ദി സോഷ്യല്‍ ഇഷ്യൂസ് റിസര്‍ച്ച് സെന്ററിലെ(സിഐആര്‍സി) ഗവേഷകരാണ് നുണക്കഥകളുടെ ഉറവിടങ്ങള്‍ തേടി പഠനം നടത്തിയത്.



Click it and Unblock the Notifications











