ഓണപ്പൂക്കളം ഇങ്ങനെ, മുറ്റത്ത് ഐശ്വര്യം ഒഴിയില്ല...

ഓണപ്പൂക്കളം ഇങ്ങനെ, മുറ്റത്ത് ഐശ്വര്യം ഒഴിയില്ല...

ഓണമിങ്ങെത്തെറായി. ഓണമെന്നു കേള്‍ക്കുമ്പോള്‍ പൂക്കളവും പിന്നെ സദ്യയുമെല്ലാമാണ് നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുക. പണ്ടു കാലത്ത് തൊടിയില്‍ നിന്നും കുട്ടികള്‍ കൂട്ടത്തോടെ പൂക്കള്‍ ശേഖരിച്ച് മുറ്റത്ത് ഓണപ്പൂക്കളം ഒരുക്കാറുണ്ട്. എന്നാല്‍ കാലം പോയതോടെ പലപ്പോഴും പ്ലാസ്റ്റിക് പൂക്കള്‍ പോലും ഓണക്കളത്തില്‍ നിറയുന്നു.

ഓണത്തിന് പൂക്കളമിടുകയെന്നത് പ്രധാനപ്പെട്ട ചടങ്ങു തന്നെയാണ്. ഇതിന് ചില പ്രത്യേക ചിട്ടകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

അത്തം

അത്തം

അത്തം മുതലാണ് പൂക്കളമിട്ടു തുടങ്ങുക. അടിച്ചു തളിച്ചു ശുദ്ധമാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. അത്തം മുതല്‍ ഓണം വരെയുള്ള പത്തു ദിവസങ്ങളിലാണ് പൂക്കളം തീര്‍ക്കുക.

ഓണപ്പൂക്കളത്തില്‍

ഓണപ്പൂക്കളത്തില്‍

ഓണപ്പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട ചിലതുണ്ട്. തുമ്പപ്പൂ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളമില്ലെന്നു പറയും. ഇതില്‍ തെച്ചിപ്പൂ, കോളാമ്പി, ചെമ്പരത്തി എന്നിവയെല്ലാം പരമ്പരാഗതമായി ഇട്ടു വരുന്ന പൂക്കളാണ്.

 പൂ

പൂ

അത്തം നാളില്‍ പൂവിടാന്‍ തുടങ്ങും. ഇതേ ദിവസം ഒരു നിര പൂ മാത്രമേ പാടൂവെന്നാണ് ചിട്ട. അത്തത്തിന് ചുവന്ന പൂക്കളിടാനും പാടില്ല. രണ്ടാം ദിവസം രണ്ടു തരം പൂക്കള്‍, മൂന്നാം ദിനം മൂന്നിനം പൂക്കള്‍ എന്നതാണ് ചിട്ട. പൂക്കളത്തിന്റെ നിരയും വലിപ്പവുമെല്ലാം കൂടി വരും.

ചോതി

ചോതി

ചോതി നാള്‍ മുതലാണ് ചെമ്പരത്തിപ്പൂ ഇടാന്‍ പാടൂ. ഇതു പോലെ മൂലം നാളില്‍ ചതുരാകൃതിയില്‍ പൂക്കളം ഒരുക്കണം എന്നതാണ് ചിട്ട. ഉത്രാടം നാളില്‍, അതായത് ഓണത്തിന്റെ തലേന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പൂക്കളമിടേണ്ടത്.

പുഷ്പങ്ങള്‍

പുഷ്പങ്ങള്‍

പൂക്കളം ഒരുക്കാനെടുക്കുന്ന

പുഷ്പങ്ങള്‍ വൃത്തിയുള്ളതാകണം. വെള്ളം തളിച്ചു ശുദ്ധിയാക്കിയ ശേഷം ഇടുക. കാരണം മാവേലിത്തമ്പുരാനെ വരവേല്‍ക്കാനാണ് പൂക്കളമൊരുക്കുന്നത് എന്നതു തന്നെ കാരണം.

Story first published: Wednesday, August 21, 2019, 17:43 [IST]
X
Desktop Bottom Promotion