Latest Updates
-
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കന്യകാത്വം തേടിപ്പോയി,പിന്നാലെ ഡിവോഴ്സ് നോട്ടീസും
കന്യകാത്വം തേടിപ്പോയി,പിന്നാലെ ഡിവോഴ്സ് നോട്ടീസും
ഇന്ത്യന്‍ സമൂഹത്തില്‍ കന്യാത്വത്തിന് വലിയ സ്ഥാനം കല്പ്പിച്ചു പോരുന്നുണ്ട്. ഇതു പ്രധാനമായും സ്ത്രീയുടെ കാര്യത്തിലാണെന്നതും വാസ്തവം. പണ്ടു കാലത്ത് കന്യതാത്വ പരിശോധനയുടെ പേരില്‍ പല കാടന്‍ ആചാരങ്ങളും നിലവിലുമുണ്ടായിരുന്നു. ഇപ്പോഴും തീരെ പിന്നോക്കമായ ചില സ്ഥലങ്ങളില്‍ ഇതു പറഞ്ഞു കേള്‍ക്കുന്നു.
എന്നാല്‍ ഇപ്പോഴും പഠിപ്പും വിവരവുമുള്ള സമൂഹത്തിലെ അംഗമെന്നു വിശ്വസിയ്ക്കുന്നവര്‍ മനസിനുള്ളില്‍ ഏറെ പിന്നോട്ടാണെന്നാണ് ചില സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ.

ബംഗളൂരുവില്‍
ഉദ്യാന നഗരിയെന്നു പേരു കേട്ട ബംഗളൂരുവില്‍ അടുത്തിടെ നടന്ന സംഭവമാണിത്. വിവാഹം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു വധു.

വധു
26കാരിയായ വധുവും(സാങ്കേതിക കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുന്നില്ല) വരനും എംബിഎ ബിരുദം നേടിയവരും രണ്ടു കമ്പനികളില്‍ ഉദ്യേഗസ്ഥരുമാണ്. ഒരു വിവാഹപരസ്യ സൈറ്റ് വഴിയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതും. വീട്ടുകാര്‍ ചേര്‍ന്ന് ആചാര പ്രകാരം പറഞ്ഞുറപ്പിച്ച വിവാഹം.

എന്നാല്‍
എന്നാല്‍ വിവാഹത്തിന്റെ രണ്ടാഴ്ച മുന്‍പ് വധുവിന്റെ അമ്മ അപ്രതീക്ഷിതമായി മരിച്ചു. ഈ വേദന ഉള്ളില്‍ പേറുമ്പോഴും വിവാഹത്തിന് ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ വധു തയ്യാറായി. അമ്മ മരിച്ച മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയിരുന്ന പെണ്‍കുട്ടിയുടെ പ്രവൃത്തികളെ സംശയ ദൃഷ്ടിയിലൂടെയാണ് വരന് കണ്ടിരുന്നത്. ഇതിനു കാരണം ഈ പെണ്‍കുട്ടി കടന്നു പോകുന്ന സാഹചര്യമാണെന്നു മനസിലാക്കാന്‍ ഇയാള്‍ക്കു തിരിച്ചറിവുണ്ടായുമില്ല.

വിവാഹ ദിവസം
വിവാഹ ദിവസം രാവിലെ പെണ്‍കുട്ടിയ്ക്ക് പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. പെണ്‍കുട്ടി ഛര്ദിയ്ക്കുകയും ചെയ്തും. ഇതിനു ശേഷം വിവാഹം നടക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഛര്‍ദിച്ച വിവരമറിഞ്ഞ വരന് വിവാഹ ശേഷം ഉടന്‍ പെണ്‍കുട്ടിയെ കൂട്ടി അടുത്തുള്ള ആശുപത്രിയില്‍ കന്യാകാത്വ പരിശോധനയ്ക്കെത്തി. ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധനയും നടത്താന്‍ ഇയാള്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഡിവോഴ്സ് നോട്ടീസ്
ഇത്തരം പരിശോധനകള്‍ക്കുള്ള സമ്മത പത്രം ഒപ്പിടേണ്ടത് പെണ്‍കുട്ടിയായിരുന്നു. ഈ പേപ്പറുകള്‍ കയ്യില്‍ കിട്ടി വായിച്ചു നോക്കിയപ്പോഴാണ് വരന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വധുവിന് പിടി കിട്ടയത്. പരിശോധനകള്‍ക്കു വിസമ്മതിച്ച് സ്വന്തം വീട്ടിലേയ്ക്കു തിരികെപ്പോയ പെണ്‍കുട്ടി ഇയാള്‍ക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരിയ്ക്കുകയാണിപ്പോള്. ഇത്തരം സംശയ രോഗിയ്ക്കൊപ്പം കഴിയുന്നതിനേക്കാള്‍ വിവാഹം നടന്ന് ഉടന്‍ തന്നെ വേര്‍പെടുത്തുന്നതു തന്നെയാണ് നല്ലതെന്ന തിരിച്ചറിവ് ആ പെണ്കുട്ടിയ്ക്കുണ്ടായി എന്നതും ഇതിനവള്‍ ധൈര്യം കാണിച്ചുവെന്നതുമാണ് വലിയ കാര്യം.



Click it and Unblock the Notifications