Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ജീവിക്കാന്‍ കൊതിച്ച മകളെ കൊന്നു കളഞ്ഞ അച്ഛന്
ജീവിക്കണമെന്ന് അതിയായി ആഗ്രഹിച്ച ഒരു പിഞ്ചു കുഞ്ഞിനെ മരണത്തിലേക്ക് അറിഞ്ഞു കൊണ്ട് തള്ളിവിട്ട അച്ഛന്
മനുഷ്യത്വം ഇല്ലാത്ത ലോകത്താണ് നമ്മള് ജീവിയ്ക്കുന്നതെന്ന് തെളിയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മനസ്സില്‍ നന്മയും സ്നേഹവും ഉള്ള ആര്‍ക്കും ഈ 13-കാരിയുടെ വാക്കുകള്‍ കേട്ടില്ലെന്നു വെയ്ക്കാനാവുമായിരുന്നില്ല. എന്നാല്‍ മനസാക്ഷി മരിച്ച ആ കുഞ്ഞിന്റെ അച്ഛനു മാത്രം അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല.
സ്വന്തം മകളെ ചികിത്സ നല്‍കാതെ കൊന്നു തള്ളാനായിരുന്നു ആ അച്ഛന് ശ്രമിച്ചത്. വാക്കുകള്‍ കൊണ്ടു പോലും അയാളെ അച്ഛനെന്ന് വിശേഷിപ്പിക്കാനാവില്ല. സായ് ശ്രീ എന്ന 13കാരിയുടെ വീക്കുകള്‍ ഹൃദയമുള്ള ഏതൊരാള്‍ക്കും തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല.

ക്യാന്‍സര്‍ എന്ന വില്ലന്‍
ക്യാന്‍സര്‍ ബാധിച്ച തനിയ്ക്ക് ചികിത്സ നല്‍കണമെന്ന് പിതാവായ ശിവകുമാറിനോട് കരഞ്ഞപേക്ഷിച്ചിട്ടും അയാള്‍ ആ കുരുന്നിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

മരണം
എന്നാല്‍ തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അയാളേയും തോല്‍പ്പിച്ച് മരണം അവളെ എന്നന്നേക്കുമായി കൊണ്ടു പോയി.

അച്ഛനും അമ്മയും
അച്ഛന് ശ്രീകുമാറും അമ്മ സുമശ്രീയും കഴിഞ്ഞ വര്‍ഷത്തോടെ തന്നെ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതോടെയാണ് സായ് ശ്രീയൂടെ ജീവിതം ദുരിതത്തിലായത്.

പിന്നീട് അമ്മയുടെ കൂടെ
അച്ഛനുമായി വേര്‍പിരിഞ്ഞ ശേഷം അമ്മയുടെ കൂടെയായിരുന്നു മകളുടെ ജീവിതം. എന്നാല്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അമ്മയെക്കൊണ്ടാവുമായിരുന്നില്ല.

സെല്‍ഫി വീഡിയോ
തുടര്‍ന്നാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് സായ് ശ്രീ സെല്‍ഫി വീഡിയോ എടുത്ത് ശിവകുമാറിനയച്ചത്. എന്നാല്‍ മകളെ ചികിത്സിക്കാനുള്ള സന്നദ്ധത അയാള്‍ കാണിച്ചില്ല. മാത്രമല്ല പണം നല്‍കാതിരിയ്ക്കാനും ശ്രമിച്ചു.

വീട് വിറ്റ് ചികിത്സ
എന്നാല്‍ തന്റെ വീട് വിറ്റ് ചികിത്സ നടത്താന്‍ ശ്രമിച്ച സുമയെ അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ തന്നെയാണ് ഈ പിഞ്ചുകുഞ്ഞിന്റെ നിസ്സഹായാവസ്ഥയും കരച്ചിലും പ്രചരിക്കുന്നത്.



Click it and Unblock the Notifications