Just In
- 48 min ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 1 hr ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
- 9 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 9 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
Don't Miss
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
പീഡനത്തിനെതിരെ 'ആഭാസ നടത്തം'
ഏതാണ്ട് 800ഓളം വരുന്ന സ്ത്രീകളും, യുവതികളുമാണ് ദില്ലി സ്ലട്ട് വാവാക്കില് പങ്കെടുത്തത്. ജന്ദര്‍മന്ദിറില്‍ നിന്ന് വൈഎംസിഎ വഴി തിരികെ ജന്ദര്‍മന്ദിറില്‍ അവസാനിച്ച സ്ലട്ട് വോക്കിന് ഇവിടെ നേതൃത്വം നല്‍കിയത് 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉമാംഗ് സഭര്‍വാള്‍ ആയിരുന്നു.
വിദേശങ്ങളില്‍ അല്പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ നടത്താറുള്ള പ്രതിഷേധ പരിപാടിയാണ് 'സ്ലട്ട് വാക്ക്, അതുകൊണ്ടുതന്നെയാണ് ആഭാസനടത്തം എന്നര്‍ഥം വരുന്ന സ്ലട്ട് വാക്ക് എന്ന പേര് ഇതിന് ലഭിച്ചതും. ദില്ലിയില്‍ പക്ഷേ പങ്കെടുത്തവരെല്ലാം മാന്യമായി വസ്ത്രംധരിച്ചുതന്നെയാണ് എത്തിയത്.
വസ്ത്രരീതി സ്ത്രീപീഡനത്തിനു കാരണമാകുന്നെന്ന അഭിപ്രായത്തെ ചോദ്യം ചെയ്തായിരുന്നു ജന്തര്‍ മന്തറിലെ വേറിട്ട പ്രതിഷേധം.'സ്ലട്ട് വാക്ക് അതായത് നാണം കൂടാതെയുള്ള മുന്നേറ്റം എന്ന അര്‍ഥംവരുന്ന 'സ്ലട്ട് വാക്ക് അര്ഥാത് ബേശരിമീ മോര്‍ച്ച എന്ന പേരിലായിരുന്നു ഇവിടുത്തെ ആഭാസ നടത്തം.
മുദ്രാവാക്യം വിളികളുമായി ദില്ലി തെരുവുകളെ ഇളക്കി മറിച്ച നടത്തം കാണുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും വന്‍ജനക്കൂട്ടമാണ് എത്തിയത്.
പലയിടങ്ങളിലും സ്കൂള്‍ കുട്ടികളും, കൗമാരക്കാരും സ്ളട്ട് വോക്കില്‍ അണിചേര്‍ന്നു. ചിലയിടങ്ങളില്‍ പുരുഷന്മാരും നടക്കുന്നസ്ത്രീകള്ക്കൊപ്പം അണിചേര്‍ന്നത് ശ്രേദ്ധനേടി. സ്ത്രീ സമൂഹത്തോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യവും പരിപാടിയില്‍ ഉയര്‍ന്നു.
ലിംഗത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ലട്ട് വാക്കിന്റെ സംഘാടകരിലൊരാളായ മിഷിക് സിംഗ് പറഞ്ഞു.
2011 ഏപ്രിലില്‍ കാനഡയിലെ ടൊറന്റോയിലാണു 'സ്ലട്ട് വോക്കിന് തുടക്കംകുറിച്ചത്. പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വസ്ത്രരീതിയാണ് സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ പ്രതിഷേധിച്ച്, അല്പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ മുദ്രാവാക്യം മുഴക്കി അന്നു സ്ത്രീകളിറങ്ങിയതു ജനശ്രദ്ധ നേടി. പിന്നീട് ഈ പ്രതിഷേധമുറ ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.