Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പീഡനത്തിനെതിരെ 'ആഭാസ നടത്തം'

ഏതാണ്ട് 800ഓളം വരുന്ന സ്ത്രീകളും, യുവതികളുമാണ് ദില്ലി സ്ലട്ട് വാവാക്കില് പങ്കെടുത്തത്. ജന്ദര്‍മന്ദിറില്‍ നിന്ന് വൈഎംസിഎ വഴി തിരികെ ജന്ദര്‍മന്ദിറില്‍ അവസാനിച്ച സ്ലട്ട് വോക്കിന് ഇവിടെ നേതൃത്വം നല്‍കിയത് 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉമാംഗ് സഭര്‍വാള്‍ ആയിരുന്നു.
വിദേശങ്ങളില്‍ അല്പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ നടത്താറുള്ള പ്രതിഷേധ പരിപാടിയാണ് 'സ്ലട്ട് വാക്ക്, അതുകൊണ്ടുതന്നെയാണ് ആഭാസനടത്തം എന്നര്‍ഥം വരുന്ന സ്ലട്ട് വാക്ക് എന്ന പേര് ഇതിന് ലഭിച്ചതും. ദില്ലിയില്‍ പക്ഷേ പങ്കെടുത്തവരെല്ലാം മാന്യമായി വസ്ത്രംധരിച്ചുതന്നെയാണ് എത്തിയത്.
വസ്ത്രരീതി സ്ത്രീപീഡനത്തിനു കാരണമാകുന്നെന്ന അഭിപ്രായത്തെ ചോദ്യം ചെയ്തായിരുന്നു ജന്തര്‍ മന്തറിലെ വേറിട്ട പ്രതിഷേധം.'സ്ലട്ട് വാക്ക് അതായത് നാണം കൂടാതെയുള്ള മുന്നേറ്റം എന്ന അര്‍ഥംവരുന്ന 'സ്ലട്ട് വാക്ക് അര്ഥാത് ബേശരിമീ മോര്‍ച്ച എന്ന പേരിലായിരുന്നു ഇവിടുത്തെ ആഭാസ നടത്തം.
മുദ്രാവാക്യം വിളികളുമായി ദില്ലി തെരുവുകളെ ഇളക്കി മറിച്ച നടത്തം കാണുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും വന്‍ജനക്കൂട്ടമാണ് എത്തിയത്.
പലയിടങ്ങളിലും സ്കൂള്‍ കുട്ടികളും, കൗമാരക്കാരും സ്ളട്ട് വോക്കില്‍ അണിചേര്‍ന്നു. ചിലയിടങ്ങളില്‍ പുരുഷന്മാരും നടക്കുന്നസ്ത്രീകള്ക്കൊപ്പം അണിചേര്‍ന്നത് ശ്രേദ്ധനേടി. സ്ത്രീ സമൂഹത്തോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യവും പരിപാടിയില്‍ ഉയര്‍ന്നു.
ലിംഗത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ലട്ട് വാക്കിന്റെ സംഘാടകരിലൊരാളായ മിഷിക് സിംഗ് പറഞ്ഞു.
2011 ഏപ്രിലില്‍ കാനഡയിലെ ടൊറന്റോയിലാണു 'സ്ലട്ട് വോക്കിന് തുടക്കംകുറിച്ചത്. പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വസ്ത്രരീതിയാണ് സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ പ്രതിഷേധിച്ച്, അല്പവസ്ത്രധാരികളായി പൊതുനിരത്തിലൂടെ മുദ്രാവാക്യം മുഴക്കി അന്നു സ്ത്രീകളിറങ്ങിയതു ജനശ്രദ്ധ നേടി. പിന്നീട് ഈ പ്രതിഷേധമുറ ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.



Click it and Unblock the Notifications
