Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ
ഇന്ത്യ സ്ത്രീകള്‍ക്ക് അപകടകരം

പെണ് ഭ്രൂണഹത്യ, ശിശുമരണം, ഗാര്‍ഹിക പീഡനം ഇവയിലെല്ലാം ഇന്ത്യ മുന്‍ നിരയിലാണെന്ന് റോയിട്ടേഴ്സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം ക്രൂരതകള്‍ നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. കോംഗോയും പാക്കിസ്ഥാനുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്ക്കുന്ന മറ്റു രണ്ട് രാജ്യങ്ങള്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സൊമാലിയയാണ് അഞ്ചാം സ്ഥാനത്ത്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടിയ മൂന്നു രാജ്യങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണെന്നതാണ് പട്ടികയുടെ പ്രത്യേകത.
ആരോഗ്യപ്രശ്നങ്ങള്‍, ലൈംഗിക പീഡനം, ലൈംഗികേതര പീഡനം, ദുരാചാരങ്ങള്‍, സാമ്പത്തിക പര്യാപ്തത ഇല്ലായ്മ, പെണ്‍വാണിഭം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള 123 വിദഗ്ദ്ധര്‍ രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ ലിസ്റ്റാണിത്.
2009ല്‍ ഇന്ത്യയില്‍ പത്തുകോടി ആളുകളാണ് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 90 ശതമാനം ഇന്ത്യയ്ക്കുള്ളില്‍ തന്നെയായിരുന്നു. ആ കാലയളവില്‍ 30 ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. അതില്‍ 40 ശതമാനം കുട്ടികളായിരുന്നു. അടിമവേലയ്ക്കും നിര്‍ബന്ധിത വിവാഹത്തിനുമൊക്കെ പെണ്‍കുട്ടികള്‍ വിധേയരാവുന്നുണ്ട്.
രാഷ്ട്രപതിയും നാല് വനിതാ മുഖ്യമന്ത്രിമാരുമുള്ള രാജ്യത്താണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്തതെന്ന സത്യം ലോകജനതയ്ക്ക് മുന്പില് ഇന്ത്യയ്ക്ക് നാണക്കേടു തന്നെയാണ്.
ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലും മറ്റ് വന്‍ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അനുദിനം കൂടിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. തലസ്ഥാന നഗരമായ ദില്ലി സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്നമാണെന്ന്് നേരത്തേ ഇന്ത്യയില്‍ത്തന്നെ നടന്ന ചില സര്‍വ്വേകളില്‍ കണ്ടെത്തിയിരുന്നു.



Click it and Unblock the Notifications