Just In
- 1 hr ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 1 hr ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 2 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 2 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബില്‍ മാറി ജില് വരുമ്പോള്‍...
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍(ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം) പ്രശസ്തയായ ജില് എബ്രാംസണ്‍ ആണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മുഴുവന്‍ സമയ എഴുത്തിലേക്കു ശ്രദ്ധ തിരിക്കുന്നതിനായി നിലവിലെ എഡിറ്റര്‍ ബില്‍ കെല്ലര്‍ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് ജില്ലിന് ഈ ഗ്ലാമര്‍ പദവിയില്‍ എത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്.
1997ല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ജോലി ഉപേക്ഷിച്ച് ടൈംസില്‍ ചേര്‍ന്ന ജില് 2003 മുതല്‍ മാനേജിങ് എഡിറ്ററായിരുന്നു. 1999ല്‍ പത്രത്തിന്റെ വാഷിങ്ടണ്‍ എഡിറ്ററായും പന്നീട് 2000ത്തില്‍ വാഷിങ്ടണ്‍ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആറിനു ജില് ചുമതലയേല്‍ക്കും. അമ്പത്തിയേഴുകാരിയായ ഇവര്‍ ന്യൂയോര്‍്ക്ക് സ്വദേശിനിയാണ്.
അമേരിക്കയിലെ പത്രമാധ്യമരംഗം ഇപ്പോള്‍ കനത്ത വെല്ലുവിളി നേരിടുകയാണ് ഈ അവസരത്തിലാണ് ജില് പത്രത്തിന്റെ ഉന്നതപദവിയില്‍ എത്തുന്നത്. പരസ്യ വരുമാനം കുറയുന്നതാണ് അമേരിക്കയിലെ അച്ചടിമാധ്യമ രംഗത്തിന് തിരിച്ചടിയാവുന്നത്. അച്ചടിമാധ്യമങ്ങളില്‍ നിന്നും ആളുകളുടെ അഭിരുചി ഓണ്‍ലൈന്‍ വായനയിലേയ്ക്ക് മാറുന്നത് പ്രതിസന്ധിയ്ക്ക് മറ്റൊരു കാരണമാണ്.
പത്രത്തിലെ ഉന്നത പദവിയിലേയ്ക്ക് ആദ്യമായി ഒരു സ്ത്രീവരുന്നുവെന്നകാര്യം തന്നില്‍ സമ്മിശ്രവികാരമാണ് ഉണ്ടാക്കുന്നതെന്ന് ടൈമിന്റെ പ്രസാധകനായ ആര്‍തര്‍ സുല്‍സ്ബെര്‍ഗര്‍ പറയുന്നു. സ്ഥാനമൊഴിയുന്ന ബില്‍ ആണത്രെ ജില്ലാണ് ഈ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യയെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.