Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
പ്രസവമുറിയില്‍ ഇനി കൂട്ടിരിപ്പുകാരികള്

ഇതു സംബന്ധിച്ച് ഏപ്രില്‍ ഒന്‍പതിന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്‍േറയും ആരോഗ്യത്തിന് ഭീഷണി ഉണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ സിസേറിയന് നടത്താവൂ എന്ന് കര്‍ശനമായി നിര്‍ദേശം നല്‍കുന്നതാണ് മാര്‍ഗരേഖ.
സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രികള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല/ താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ഗൈനക്കോളജി യൂണിറ്റ് പ്രവര്‍ത്തിക്കുകയും രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുകയും വേണമെന്നതടക്കം പതിനാറ് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
നിരന്തര പരിശോധനകളില്‍ സിസേറിയന് ആവശ്യമെന്ന് തോന്നുന്ന ഹൈ റിസ്ക് കേസുകള്‍ നേരത്തെ തിരിച്ചറിയുകയും പ്രത്യേക പരിഗണന നല്‍കുകയും വേണം. സുഖപ്രസവത്തിനായി ഗര്‍ഭിണികളെ മാനസികമായി തയ്യാറാക്കുകയും പ്രസവ വേദന സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വേണം. ബന്ധുക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കണം.
സുഖപ്രസവത്തിനായി ഗര്‍ഭകാല വ്യായാമങ്ങള്‍ നിര്‍ദേശിക്കണം. സുഖപ്രസവം ഗര്‍ഭിണിയുടെ അവകാശമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വൈകാരിക അടുപ്പത്തിനും അത് സഹായകമാണെന്നും സിസേറിയന് എല്ലാ മേജര്‍ ശസ്ത്രക്രിയകളും പോലെ സങ്കീര്‍ണമാണെന്നും ഗര്‍ഭിണികളെ ബോധവത്കരിക്കണം-എന്നിങ്ങനെയുള്ള മര്ഗനിര്ദ്ദേശങ്ങളാണ് രേഖയിലുള്ളത്.
ഗര്‍ഭകാല ചികിത്സ സംബന്ധിച്ച് കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പൊതുമാര്‍ഗരേഖ പിന്തുടരണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. അവധിദിവസത്തിന് മുന്നോടിയായി ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ നടന്ന കൂട്ട സിസേറിയനുകള്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക സമിതിയുടെ സഹായത്തോടെ മാര്ഗരേഖയുണ്ടാക്കിയിരിക്കുന്നത്.



Click it and Unblock the Notifications