Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം
പ്രസവമുറിയില്‍ ഇനി കൂട്ടിരിപ്പുകാരികള്

ഇതു സംബന്ധിച്ച് ഏപ്രില്‍ ഒന്‍പതിന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്‍േറയും ആരോഗ്യത്തിന് ഭീഷണി ഉണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ സിസേറിയന് നടത്താവൂ എന്ന് കര്‍ശനമായി നിര്‍ദേശം നല്‍കുന്നതാണ് മാര്‍ഗരേഖ.
സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രികള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല/ താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ഗൈനക്കോളജി യൂണിറ്റ് പ്രവര്‍ത്തിക്കുകയും രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുകയും വേണമെന്നതടക്കം പതിനാറ് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
നിരന്തര പരിശോധനകളില്‍ സിസേറിയന് ആവശ്യമെന്ന് തോന്നുന്ന ഹൈ റിസ്ക് കേസുകള്‍ നേരത്തെ തിരിച്ചറിയുകയും പ്രത്യേക പരിഗണന നല്‍കുകയും വേണം. സുഖപ്രസവത്തിനായി ഗര്‍ഭിണികളെ മാനസികമായി തയ്യാറാക്കുകയും പ്രസവ വേദന സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വേണം. ബന്ധുക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കണം.
സുഖപ്രസവത്തിനായി ഗര്‍ഭകാല വ്യായാമങ്ങള്‍ നിര്‍ദേശിക്കണം. സുഖപ്രസവം ഗര്‍ഭിണിയുടെ അവകാശമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വൈകാരിക അടുപ്പത്തിനും അത് സഹായകമാണെന്നും സിസേറിയന് എല്ലാ മേജര്‍ ശസ്ത്രക്രിയകളും പോലെ സങ്കീര്‍ണമാണെന്നും ഗര്‍ഭിണികളെ ബോധവത്കരിക്കണം-എന്നിങ്ങനെയുള്ള മര്ഗനിര്ദ്ദേശങ്ങളാണ് രേഖയിലുള്ളത്.
ഗര്‍ഭകാല ചികിത്സ സംബന്ധിച്ച് കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പൊതുമാര്‍ഗരേഖ പിന്തുടരണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. അവധിദിവസത്തിന് മുന്നോടിയായി ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ നടന്ന കൂട്ട സിസേറിയനുകള്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക സമിതിയുടെ സഹായത്തോടെ മാര്ഗരേഖയുണ്ടാക്കിയിരിക്കുന്നത്.



Click it and Unblock the Notifications