Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
പണക്കൊതി; 226 ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തു

പണത്തിനുവേണ്ടിയാണ് ചില ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതെന്നാണ് സൂചന. ദൗസ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലായാണ് ശസ്ത്രക്രിയകള്‍ നടന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയ്ക്കുള്ള മറുപടിയില്‍ നിന്നാണ് ഈ സംഭവം പുറത്തായത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വയറുവേദനും മറ്റ് അസ്വസ്ഥതകളുമായി ജില്ലയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെത്തിയ 385 പേരില്‍ 226 സ്ത്രീകള്‍ക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. മാരകമായ രോഗം ബാധിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇവരില്‍ നിന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു. 2010 മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലുള്ള കാലത്താണ് ശസ്ത്രക്രിയകള്‍ എല്ലാം നടന്നത്.
താഴ്ന്ന ജാതികളില്‍ പെട്ടവരിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരിലുമാണ് പണത്തിനായി ആളുപത്രി അധികൃതര്‍ ഈ ക്രൂരത നടത്തിയത്. ശസ്ത്രക്രിയക്ക് ഒരാളില്‍ നിന്ന് 10,000 മുതല്‍ 14,000 രൂപ വരെയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു



Click it and Unblock the Notifications











