Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പണക്കൊതി; 226 ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തു

പണത്തിനുവേണ്ടിയാണ് ചില ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതെന്നാണ് സൂചന. ദൗസ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലായാണ് ശസ്ത്രക്രിയകള്‍ നടന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയ്ക്കുള്ള മറുപടിയില്‍ നിന്നാണ് ഈ സംഭവം പുറത്തായത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വയറുവേദനും മറ്റ് അസ്വസ്ഥതകളുമായി ജില്ലയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെത്തിയ 385 പേരില്‍ 226 സ്ത്രീകള്‍ക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. മാരകമായ രോഗം ബാധിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇവരില്‍ നിന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു. 2010 മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലുള്ള കാലത്താണ് ശസ്ത്രക്രിയകള്‍ എല്ലാം നടന്നത്.
താഴ്ന്ന ജാതികളില്‍ പെട്ടവരിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരിലുമാണ് പണത്തിനായി ആളുപത്രി അധികൃതര്‍ ഈ ക്രൂരത നടത്തിയത്. ശസ്ത്രക്രിയക്ക് ഒരാളില്‍ നിന്ന് 10,000 മുതല്‍ 14,000 രൂപ വരെയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു



Click it and Unblock the Notifications