Latest Updates
-
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം
പണക്കൊതി; 226 ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തു

പണത്തിനുവേണ്ടിയാണ് ചില ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതെന്നാണ് സൂചന. ദൗസ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലായാണ് ശസ്ത്രക്രിയകള്‍ നടന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയ്ക്കുള്ള മറുപടിയില്‍ നിന്നാണ് ഈ സംഭവം പുറത്തായത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വയറുവേദനും മറ്റ് അസ്വസ്ഥതകളുമായി ജില്ലയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെത്തിയ 385 പേരില്‍ 226 സ്ത്രീകള്‍ക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. മാരകമായ രോഗം ബാധിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇവരില്‍ നിന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു. 2010 മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലുള്ള കാലത്താണ് ശസ്ത്രക്രിയകള്‍ എല്ലാം നടന്നത്.
താഴ്ന്ന ജാതികളില്‍ പെട്ടവരിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരിലുമാണ് പണത്തിനായി ആളുപത്രി അധികൃതര്‍ ഈ ക്രൂരത നടത്തിയത്. ശസ്ത്രക്രിയക്ക് ഒരാളില്‍ നിന്ന് 10,000 മുതല്‍ 14,000 രൂപ വരെയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു



Click it and Unblock the Notifications