Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ
ബര്ലുസ്കോണിയെ മതിയായെന്ന് സ്ത്രീകള്‍

ബര്‍ലുസ്കോണി ഉള്‍്പ്പെട്ട ലൈംഗികവിവാദങ്ങള്‍ തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍ മാര്‍ച്ച് നടത്തി.
ബെര്‍ലുസ്കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്‍ത്തിയിരുന്നു.
നേപ്പിള്‍സും പാരീസും ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.
നടിമാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു നിശാക്ലബ് നര്‍ത്തകിയുമായി ബെര്‍ലുസ്കോണി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
രതിക്രീഡകള്‍ക്കായി ബര്‍ലുസ്കോണി ഒരു ആഡംബരഭവനത്തില്‍ 14സുന്ദരിമാരെ പാര്‍പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.



Click it and Unblock the Notifications