Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
ബര്ലുസ്കോണിയെ മതിയായെന്ന് സ്ത്രീകള്‍

ബര്‍ലുസ്കോണി ഉള്‍്പ്പെട്ട ലൈംഗികവിവാദങ്ങള്‍ തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍ മാര്‍ച്ച് നടത്തി.
ബെര്‍ലുസ്കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്‍ത്തിയിരുന്നു.
നേപ്പിള്‍സും പാരീസും ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.
നടിമാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു നിശാക്ലബ് നര്‍ത്തകിയുമായി ബെര്‍ലുസ്കോണി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
രതിക്രീഡകള്‍ക്കായി ബര്‍ലുസ്കോണി ഒരു ആഡംബരഭവനത്തില്‍ 14സുന്ദരിമാരെ പാര്‍പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.



Click it and Unblock the Notifications