Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബര്ലുസ്കോണിയെ മതിയായെന്ന് സ്ത്രീകള്‍

ബര്‍ലുസ്കോണി ഉള്‍്പ്പെട്ട ലൈംഗികവിവാദങ്ങള്‍ തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍ മാര്‍ച്ച് നടത്തി.
ബെര്‍ലുസ്കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്‍ത്തിയിരുന്നു.
നേപ്പിള്‍സും പാരീസും ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.
നടിമാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു നിശാക്ലബ് നര്‍ത്തകിയുമായി ബെര്‍ലുസ്കോണി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
രതിക്രീഡകള്‍ക്കായി ബര്‍ലുസ്കോണി ഒരു ആഡംബരഭവനത്തില്‍ 14സുന്ദരിമാരെ പാര്‍പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.



Click it and Unblock the Notifications
