Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ബര്ലുസ്കോണിയെ മതിയായെന്ന് സ്ത്രീകള്‍

ബര്‍ലുസ്കോണി ഉള്‍്പ്പെട്ട ലൈംഗികവിവാദങ്ങള്‍ തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍ മാര്‍ച്ച് നടത്തി.
ബെര്‍ലുസ്കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്‍ത്തിയിരുന്നു.
നേപ്പിള്‍സും പാരീസും ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്.
നടിമാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു നിശാക്ലബ് നര്‍ത്തകിയുമായി ബെര്‍ലുസ്കോണി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
രതിക്രീഡകള്‍ക്കായി ബര്‍ലുസ്കോണി ഒരു ആഡംബരഭവനത്തില്‍ 14സുന്ദരിമാരെ പാര്‍പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.



Click it and Unblock the Notifications