Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ഹരിയാനയുടെ വധുവായാല് 1000രൂപ !!!

സ്ത്രീ പുരുഷ അനുപാതത്തിലുള്ള വന്‍ വ്യത്യാസമാണ് ഇവടെ പെണ്ണുങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ കാരണം. സംസ്ഥാനത്തെ പുരുഷന്മാര്ക്ക് വിവാഹം ചെയ്യാന്‍ വേണ്ടത്ര സ്ത്രീകള്‍ ഹരിയാനയില്‍ ഇല്ല.
അതുകൊണ്ടുതന്നെ പലരും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ വിലകൊടുത്തു വാങ്ങുകയാണ്. പലപ്പോഴും ആയിരം രൂപവരെയാണ് ഇങ്ങനെ പെണ്‍കുട്ടികള്‍ക്കായി നല്‍കുന്നത്.
രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയുടെ വധുക്കളാകാന്‍ പെണ്‍കുട്ടികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഒരു ജില്ലയിലേയ്ക്ക് ബീഹാറില്‍ നിന്നും വിധുവിനെ വാങ്ങിച്ചത് ആയിരം രൂപ നല്‍കിയാണ്.
ദൃഷ്ടി സ്ത്രീ അധ്യയന്‍ പ്രബോധന്‍ കേന്ദ്ര എന്ന എന്‍ജിഒ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗാള്‍, ബീഹാര്‍, ആന്ധ്ര പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഹരിയാനയിലേയ്ക്ക് കൂടുതലായും പെണ്‍കുട്ടികളെ കൊണ്ടുവരുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിനകത്തും ഇത്തരത്തില്‍ പെണ്‍കുട്ടികളെ വിലയ്ക്കുവാങ്ങി വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്നതുണ്ടത്രേ. റിപ്പോര്‍ട്ട് പ്രകാരം ഹരിയാനയിലെ 10,190 കുടുംബങ്ങളിലായി 318 സ്ത്രീകളെയാണ് വിവാഹത്തിനായി പണം കൊടുത്ത് കൊണ്ടുവന്നിരിക്കുന്നത്.
318 സ്ത്രീകളില്‍ 145 പേര് ഹരിയാനക്കാരാണ്. 43 പേരെ ബംഗാളില്‍ നിന്നും, 27 പേരെ ബീഹാറില്‍ നിന്നും, 17 പേരെ ആന്ധ്രയില്‍ നിന്നും 15 പേരെ അസമില്‍ നിന്നും 14പേരെ യുപിയില്‍ നന്നും 11 പേരെ ഹിമാചല്‍ പ്രദേശില്‍ നിന്നും 10പേരെ രാജസ്ഥാനില്‍ നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്.
എന്‍ജിഒ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വിവിധ സംസ്്കാരങ്ങളില് നിന്നെത്തുന്ന സ്ത്രീകള്‍ പുതിയ സംസ്കാരവുമായി ചേരാന്‍ ബുദ്ധിമുട്ടുകയാണ്.
പലപ്പോഴും അയല്‍ സംസ്ഥാനങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ സ്ത്രീധനം നല്‍കുന്നതിന് പകരമായി തങ്ങള്‍ക്ക് പണം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് പെണ്മക്കളെ ഹരിയാനയുടെ വധുക്കളാകാന്‍ വില്‍ക്കുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.



Click it and Unblock the Notifications