Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
യുവതിയെ ഡോക്ടര്‍ പരീക്ഷണ'മൃഗ'മാക്കി

35കാരി നാദിയ സുലൈന്മാന് എട്ട് കുട്ടികള്‍ക്ക് ജന്മം നല്കിയപ്പോള് ലോകമത് വളരെ അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. എന്നാല്‍ ജനിച്ച കുട്ടികളെല്ലാം ഒരാഴ്ചയില്‍ക്കൂടുതല്‍ ജീവിച്ചിരുന്നില്ല. നാദിയയുടെ കുട്ടികളെല്ലാം ജനിച്ചിരുന്നത് കൃത്രിമ ഗര്ഭധാരണത്തിലൂടെയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
നാദിയയെ ചികിത്സിച്ചിരുന്ന മൈക്കല്‍ കമറാവ എന്ന ഡോക്ടര്‍തന്നെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
1996ല്‍ വിവാഹിതയായ നാദിയയ്ക്ക് സ്വാഭാവിക മാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ സാധിച്ചിരുന്നില്ല ഇതേത്തുടര്‍ന്നാണ് 1997ല്‍ വന്ധ്യതാനിവാരണ വിദഗ്ധനായ ഡോക്ടര്‍ മൈക്കലിന്റെ ചികിത്സ തേടി എത്തുന്നത്.
ഡോക്ടറുടെ ചികിത്സയെ തുടര്‍ന്ന് 2001ല്‍ നാദിയ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ആഞ്ചു തവണ കൂടി ഗര്‍ഭം ധരിച്ച നാദിയ 13 കുഞ്ഞുങ്ങള്‍ക്കു കൂടി ജന്മം നല്കി. 2009 ജനുവരിയിലാണ് നാദിയ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ആറു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ എട്ടു ശിശുക്കള്‍ക്ക് ജന്മം നല്‍കിയത്.
എന്നാല്‍ ഈ ഗര്‍ഭധാരണം സ്വാഭാവികമായിരുന്നില്ലെന്നും 12ഭ്രൂണങ്ങള്‍ താന്‍ നാദിയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്നുവെന്നുമാണ് മൈക്കല്‍ പറയുന്തന്.
തന്റെ പരീക്ഷണങ്ങളെക്കുറിച്ച് നാദിയയ്ക്ക് അറിയാമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നു. എന്നാല്‍, തന്റെ പ്രവര്‍ത്തിയില്‍ ദുഃഖമില്ലെന്ന നിലപാടിലാണ് ഡോക്ടര്‍.
നാദിയയില്‍ താന്‍ നടത്തുന്ന വന്ധ്യതാനിവാരണ പരീക്ഷണങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നെന്നുമാണ് ഡോക്ടര്‍ പറയുന്നത്.
എന്നാല്‍, ഈ പരീക്ഷണങ്ങളുടെ പേരില്‍ മൈക്കലിനു ഡോക്ടര്‍ ലൈസന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
കാരണം നാദിയയിലും മറ്റു സ്ത്രീകളിലും നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യത്വ രഹിതമായിരുന്നെന്നും ഇത് പരീക്ഷണവിധേയരായവര്ക്ക് അറിവില്ലായിരുന്നെന്നുമാണ് അമേരിക്കന്‍ ആരോഗ്യവിദഗ്ധരുടെ ആരോപണം.
പരീക്ഷണവിധേയമക്കാനുള്ള സമ്മതപത്രത്തില്‍ നാദിയ ഒപ്പുവച്ചിട്ടില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. ആരോപണവിധേയനായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കന്‍ സൊസൈറ്റി ഓഫ് റിപ്രൊഡക്റ്റീവ് മെഡിസിന് സംഘം അംഗത്വത്തില്‍നിന്ന് ഡോക്ടര്‍ മൈക്കലിനെ പുറത്താക്കിയിരുന്നു.



Click it and Unblock the Notifications
