Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
യുവതിയെ ഡോക്ടര്‍ പരീക്ഷണ'മൃഗ'മാക്കി

35കാരി നാദിയ സുലൈന്മാന് എട്ട് കുട്ടികള്‍ക്ക് ജന്മം നല്കിയപ്പോള് ലോകമത് വളരെ അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. എന്നാല്‍ ജനിച്ച കുട്ടികളെല്ലാം ഒരാഴ്ചയില്‍ക്കൂടുതല്‍ ജീവിച്ചിരുന്നില്ല. നാദിയയുടെ കുട്ടികളെല്ലാം ജനിച്ചിരുന്നത് കൃത്രിമ ഗര്ഭധാരണത്തിലൂടെയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
നാദിയയെ ചികിത്സിച്ചിരുന്ന മൈക്കല്‍ കമറാവ എന്ന ഡോക്ടര്‍തന്നെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
1996ല്‍ വിവാഹിതയായ നാദിയയ്ക്ക് സ്വാഭാവിക മാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ സാധിച്ചിരുന്നില്ല ഇതേത്തുടര്‍ന്നാണ് 1997ല്‍ വന്ധ്യതാനിവാരണ വിദഗ്ധനായ ഡോക്ടര്‍ മൈക്കലിന്റെ ചികിത്സ തേടി എത്തുന്നത്.
ഡോക്ടറുടെ ചികിത്സയെ തുടര്‍ന്ന് 2001ല്‍ നാദിയ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ആഞ്ചു തവണ കൂടി ഗര്‍ഭം ധരിച്ച നാദിയ 13 കുഞ്ഞുങ്ങള്‍ക്കു കൂടി ജന്മം നല്കി. 2009 ജനുവരിയിലാണ് നാദിയ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ആറു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ എട്ടു ശിശുക്കള്‍ക്ക് ജന്മം നല്‍കിയത്.
എന്നാല്‍ ഈ ഗര്‍ഭധാരണം സ്വാഭാവികമായിരുന്നില്ലെന്നും 12ഭ്രൂണങ്ങള്‍ താന്‍ നാദിയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്നുവെന്നുമാണ് മൈക്കല്‍ പറയുന്തന്.
തന്റെ പരീക്ഷണങ്ങളെക്കുറിച്ച് നാദിയയ്ക്ക് അറിയാമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നു. എന്നാല്‍, തന്റെ പ്രവര്‍ത്തിയില്‍ ദുഃഖമില്ലെന്ന നിലപാടിലാണ് ഡോക്ടര്‍.
നാദിയയില്‍ താന്‍ നടത്തുന്ന വന്ധ്യതാനിവാരണ പരീക്ഷണങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നെന്നുമാണ് ഡോക്ടര്‍ പറയുന്നത്.
എന്നാല്‍, ഈ പരീക്ഷണങ്ങളുടെ പേരില്‍ മൈക്കലിനു ഡോക്ടര്‍ ലൈസന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
കാരണം നാദിയയിലും മറ്റു സ്ത്രീകളിലും നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യത്വ രഹിതമായിരുന്നെന്നും ഇത് പരീക്ഷണവിധേയരായവര്ക്ക് അറിവില്ലായിരുന്നെന്നുമാണ് അമേരിക്കന്‍ ആരോഗ്യവിദഗ്ധരുടെ ആരോപണം.
പരീക്ഷണവിധേയമക്കാനുള്ള സമ്മതപത്രത്തില്‍ നാദിയ ഒപ്പുവച്ചിട്ടില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. ആരോപണവിധേയനായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കന്‍ സൊസൈറ്റി ഓഫ് റിപ്രൊഡക്റ്റീവ് മെഡിസിന് സംഘം അംഗത്വത്തില്‍നിന്ന് ഡോക്ടര്‍ മൈക്കലിനെ പുറത്താക്കിയിരുന്നു.



Click it and Unblock the Notifications