Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പെസഫിക്കില്‍ റോസിന്റെ വിജയഗാഥ

'ഈ സ്ത്രീയിതെന്തുഭാവിച്ചാണ്, പരസഹായമില്ലാതെ ഏറ്റവും ആഴം കൂടിയ എന്നെ തുഴഞ്ഞുതോല്‍പ്പിക്കാന്‍ വന്നിരിക്കുന്നുവെന്ന്' എന്തായാലും പെസഫിക്കിനെ റോസ് കീഴടക്കി, റെക്കോര്‍ഡുമിട്ടു.
റോസിന്റെ ഈ സാഹസം എന്തിനുവേണ്ടിയായിരുന്നു തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നുവെങ്കില് പെസഫിക് അവരുടെ മുന്നില്‍ തിരമാലകള്‍ കൊണ്ട് കൃതജ്ഞത രേഖപ്പെടുത്തും.
പ്ലാസ്റ്റിക് വസ്തുക്കള്‍ സമുദ്രം മലിനമാക്കുന്നതിന് എതിരെയുള്ള സന്ദേശപ്രചാരണാര്‍ഥമായിരുന്നു സാഹസിക യാത്ര.
ലോകത്തിലെ ഏറ്റവും ആഴംകൂടിയ പസഫിക് സമുദ്രം ഏകയായി തുഴഞ്ഞു കടന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡാണ് ബ്രിട്ടീഷുകാരിയായ റോസ് സ്വന്തമാക്കിയത്.
ഏഴുമീറ്റര്‍ നീളമുള്ള ബോട്ടില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നു 2008 മേയ് 25ന് ഹവായില്‍ നിന്നും ആരംഭിച്ച യാത്ര 13,000 കിലോമീറ്റര്‍ പിന്നിട്ടു പാപുവ ന്യൂഗിനിയില്‍ അവസാനിച്ചു.
മൂന്നു ഘട്ടങ്ങളായി നടത്തിയ യാത്ര പൂര്‍ത്തിയാക്കാന്‍ 250 ദിവസമെടുത്തു. ഈ ദിവസങ്ങളില്‍ ഒട്ടാകെ 25 ലക്ഷം തവണ തുഴയെറിഞ്ഞതായി റോസ് കണക്കാക്കുന്നു.പാപുവ ന്യൂഗിനിയിലെ മഡങ്ങില്‍ റോസിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.
യാത്രകഴിഞ്ഞ് താന്‍ തിരിച്ചെത്തിയില്ലെന്നും മരിച്ച് സ്വര്‍ഗത്തില്‍ പോയിരിക്കുകയാണെന്നും യാത്രക്കിടെ തനിക്ക് തോന്നിയിരുന്നുവെന്ന് റോസ് പറയുന്നു. യാത്രകഴിഞ്ഞ് വന്ന് കുളിച്ചതും മെത്തിയില്‍ ഉറങ്ങിയതും തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്നും അവര്‍ പറയുന്നു.
ബോട്ടില്‍ ഒരു സാറ്റലൈറ്റ് ഫോണും ഉപ്പുവെള്ളം കുടിവെള്ളമാക്കാന്‍ സഹായിക്കുന്ന ഡിസലിനേഷന്‍ മെഷീനുമായിട്ടാണ് റോസ് യാത്രതിരിച്ചത്. ഉണങ്ങിയ പഴങ്ങളും പാകം ചെയ്ത ചിലതരം ഭക്ഷണങ്ങളും ഇവര്‍ കൂടെക്കരുതിയിരുന്നു.



Click it and Unblock the Notifications