Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
സെക്സി ഡ്രസ്സിട്ടതിന് പിരിച്ചുവിട്ടു!

സെക്സിയായി വസ്ത്രം ധരിച്ചുവരുന്ന 33 വയസ്സുകാരിയെ ഓഫീസില്‍ നിന്നും സിറ്റിബാങ്ക് പുറത്താക്കി. ഡെബ്രലീ ലൊഫെന്സാനയ്ക്കാണ് സെക്സിയായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ടത്. കാണാന്‍ സുന്ദരിയായ ഇവര്‍ സൗന്ദര്യം എടുത്തുകാണിക്കുന്ന വസ്ത്രങ്ങളായിരുന്നു ജോലിക്കെത്തുമ്പോള്‍ ധരിച്ചിരുന്നത്.
സഹപ്രവര്‍ത്തകര്‍ സെക്സിയെന്ന് പറഞ്ഞ് പ്രശംസിക്കുമ്പോള്‍ ഇവര്‍ക്ക് സന്തോഷമായിരുന്നു. ചെറു പാവാടകളും ഇറുകിക്കിടക്കുന്ന ടോപ്പുകളുമെല്ലാമായിരുന്നു ഡെബ്രലിയ്ക്കിഷ്ടം.
എന്നാല്‍ തന്റെ ബോസിനും സഹപ്രവര്‍ത്തകര്‍ക്കും ഈ സെക്സി വേഷങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നാണ് ലൊറന്സാന പറയുന്നത്. ആണുങ്ങളായ സഹപ്രവര്‍ത്തകരെ ലൊറാന്സനയുടെ വസ്ത്രധാരണം അലോസരപ്പെടുത്തുന്നു എന്നായിരുന്നുവത്രേ ബോസിന്റെ ആരോപണം.
അവര്‍ക്ക് ഇതുകാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസില്‍ വരരുതെന്ന് ബോസ് ഡെബ്രലിയെ വിലക്കി.
എന്നാല്‍ വസ്ത്രധാരണം വ്യക്തിത്വത്തിന്റെ ഭാഗമായിക്കരുതുന്ന ഡെബ്രലിയ്ക്കുണ്ടോ ഇത് സഹിക്കാന്‍ കഴിയുന്നു.
ഓരോ ദിവസവും വസ്ത്രധാരണത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകരും ബോസും ഇവരെ മാനസികമായി പീഡിപ്പിക്കുമായിരുന്നുവത്രേ. തന്നെക്കാള്‍ സെക്സിയായി വേഷം ധരിച്ച് ബാങ്കിലെത്തുന്ന സ്ത്രീകള്‍ക്കാര്‍ക്കും ഈ ദുരനുഭവം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.
വസ്ത്രത്തിന്റെ പേരില്‍ നിരന്തരം സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനമേല്‍ക്കേണ്ടി വന്നപ്പോള്‍ അവര്‍ കോടതിയെ സമീപിച്ച് ബാങ്കിനെതിരെ കേസ് കൊടുത്തു. ഇതില്‍ ക്ഷുഭിതരായ ബാങ്ക് അധികൃതര്‍ ലൊറന്സെനയെ പിരിച്ചുവിട്ടു.
എന്നാല്‍ കമ്പനിയ്ക്കെതിരെ കേസ് കൊടുത്തതു കൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് ലൊറന്സെന പറയുന്നത്. അതേസമയം ലൊറന്സെനയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതു കൊണ്ടല്ല അവരെ പിരിച്ചു വിട്ടതെന്നാണ് കമ്പനി വാദിക്കുന്നത്.
മോശമായാണ് ലൊറന്സെന ജോലി ചെയ്യുന്നതെന്നും, കമ്പനിയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ് പുറത്താക്കിയതെന്നും കമ്പനി വിശദീകരിക്കുന്നു.



Click it and Unblock the Notifications