Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ഞങ്ങള്‍ക്കും ശംബളം വേണം: വീട്ടമ്മമാര്‍

എന്നാല്‍ വീട്ടുജോലിയും ശംബളം കിട്ടേണ്ടുന്ന ഒരു ജോലിതന്നെയാണെന്നാണ് വീട്ടമ്മമാരുടെ പക്ഷം. വീട്ടുജോലിയ്ക്ക് വേതനമാവശ്യപ്പെട്ട് ഇവര്‍ അവകാശപ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ്. വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് പ്രഖ്യാപനം നടക്കുക.
വീട്ടമ്മമാരുടെ സേവനം കൂലിയില്ലാത്ത പ്രവൃത്തിയല്ലെന്ന് ഭരണകൂടം പ്രഖ്യാപിക്കണമെന്നും അതിന് മിനിമം കൂലി നല്കാന് നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് എട്ടോളം സ്ത്രീസംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രഖ്യാപനം നടത്തുക.
വയനാട് ജില്ലയിലെ കല്പറ്റയിലാണ് പ്രഖ്യാപനപരിപാടികള് നടക്കുക. കേരള സ്ത്രീവേദി, വോയ്സ്, വിമന്‍സ് വെല്ഫേര് അസോസിയേഷന്, ജ്വാല, ജീവന, സര്വസേവാമണ്ഡലം, നീതിവേദി, സീഡ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരാണ് വീട്ടമ്മമാരുടെ യൂണിയന് പിന്നിലുള്ളത്.
സ്ത്രീ ശാക്തീകരണത്തിന്റെ പുത്തന്‍ ചുവടുവെയ്പ് എന്ന നിലയിലാണ് യൂണിയന് രൂപീകരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രനിര്മാണത്തിലേര്പ്പെടുന്ന ഏവര്‍ക്കും സേവനത്തിനുള്ള പ്രതിഫലം ലഭിക്കണം. വീട്ടമ്മമാര്‍ അവധിപോലുമില്ലാതെ രാഷ്ട്രപുനര്‍നിര്‍മാണത്തിന് നിരന്തരമായി സംഭാവന നല്‍കിവരുന്ന സാഹചര്യത്തില്‍ മിനിമം കൂലി അവരുടെ അവകാശമാണ്. വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത് ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പകുതിയിലധികം വരും.
പ്രതിദിനം മൂന്നുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ അധികം ജോലിചെയ്യുന്നവരാണ് ഓരോ വീട്ടമ്മയും. വീട്ടമ്മമാര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നത് കൊണ്ടാണ് ഉല്പാദന പ്രകൃയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ പുരുഷന് കഴിയുന്നത്. ഈ സാഹചര്യത്തില്‍ വീട്ടമ്മമാരുടെ സേവനങ്ള്‍ രാജ്യം അംഗീകരിക്കണം- ഇതാണ് വനിതാ പ്രവര്‍ത്തകരുടെ വാദം.
അവകാശപ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച പത്തുമണിയ്ക്ക് കല്പറ്റയിലെ കളക്ടറേറ്റ് പടിക്കല്‍ നിന്നാരംഭിക്കുന്ന റാലി കൊച്ചി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ശാരദാ സജീവന് ഉത്ഘാടനം ചെയ്യും.



Click it and Unblock the Notifications