Just In
- just now ശുക്രന്റെ ശുഭസ്ഥാനം, ലക്ഷ്മീദേവിയുടെ കടാക്ഷം; ഇന്ന് ഭാഗ്യനേട്ടങ്ങള്‍ സ്വന്തമാക്കുന്ന 4 രാശി
- 7 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 8 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 10 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
Don't Miss
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഞങ്ങള്‍ക്കും ശംബളം വേണം: വീട്ടമ്മമാര്‍
എന്നാല്‍ വീട്ടുജോലിയും ശംബളം കിട്ടേണ്ടുന്ന ഒരു ജോലിതന്നെയാണെന്നാണ് വീട്ടമ്മമാരുടെ പക്ഷം. വീട്ടുജോലിയ്ക്ക് വേതനമാവശ്യപ്പെട്ട് ഇവര്‍ അവകാശപ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ്. വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് പ്രഖ്യാപനം നടക്കുക.
വീട്ടമ്മമാരുടെ സേവനം കൂലിയില്ലാത്ത പ്രവൃത്തിയല്ലെന്ന് ഭരണകൂടം പ്രഖ്യാപിക്കണമെന്നും അതിന് മിനിമം കൂലി നല്കാന് നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് എട്ടോളം സ്ത്രീസംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രഖ്യാപനം നടത്തുക.
വയനാട് ജില്ലയിലെ കല്പറ്റയിലാണ് പ്രഖ്യാപനപരിപാടികള് നടക്കുക. കേരള സ്ത്രീവേദി, വോയ്സ്, വിമന്‍സ് വെല്ഫേര് അസോസിയേഷന്, ജ്വാല, ജീവന, സര്വസേവാമണ്ഡലം, നീതിവേദി, സീഡ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരാണ് വീട്ടമ്മമാരുടെ യൂണിയന് പിന്നിലുള്ളത്.
സ്ത്രീ ശാക്തീകരണത്തിന്റെ പുത്തന്‍ ചുവടുവെയ്പ് എന്ന നിലയിലാണ് യൂണിയന് രൂപീകരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രനിര്മാണത്തിലേര്പ്പെടുന്ന ഏവര്‍ക്കും സേവനത്തിനുള്ള പ്രതിഫലം ലഭിക്കണം. വീട്ടമ്മമാര്‍ അവധിപോലുമില്ലാതെ രാഷ്ട്രപുനര്‍നിര്‍മാണത്തിന് നിരന്തരമായി സംഭാവന നല്‍കിവരുന്ന സാഹചര്യത്തില്‍ മിനിമം കൂലി അവരുടെ അവകാശമാണ്. വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത് ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പകുതിയിലധികം വരും.
പ്രതിദിനം മൂന്നുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ അധികം ജോലിചെയ്യുന്നവരാണ് ഓരോ വീട്ടമ്മയും. വീട്ടമ്മമാര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നത് കൊണ്ടാണ് ഉല്പാദന പ്രകൃയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ പുരുഷന് കഴിയുന്നത്. ഈ സാഹചര്യത്തില്‍ വീട്ടമ്മമാരുടെ സേവനങ്ള്‍ രാജ്യം അംഗീകരിക്കണം- ഇതാണ് വനിതാ പ്രവര്‍ത്തകരുടെ വാദം.
അവകാശപ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച പത്തുമണിയ്ക്ക് കല്പറ്റയിലെ കളക്ടറേറ്റ് പടിക്കല്‍ നിന്നാരംഭിക്കുന്ന റാലി കൊച്ചി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ശാരദാ സജീവന് ഉത്ഘാടനം ചെയ്യും.