Just In
- 1 hr ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 2 hrs ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 3 hrs ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 4 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
Don't Miss
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സ്ലീവ് ലസ് വസ്ത്രം ധരിക്കരുതെന്ന് മോറല്‍ പൊലീസ്
ദില്ലി: പബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഭാരത സംസ്കാരത്തെ നശിപ്പിക്കുന്നവരാണെന്നാരോപിച്ച് ആക്രമണം അഴിച്ചുവിട്ട് ധാര്‍മിക പൊലീസ് ചമഞ്ഞ ശ്രീരാം സേനയുടെ പാത പിന്തുടര്ന്ന് മംഗലാപുരത്തെ ഗുണ്ടകളും രംഗത്ത് .
കയ്യില്ലാത്ത വസ്ത്രങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍, ഇറുകിയ ജീന്‍സ് എന്നിവ ധരിച്ചു നടക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നാണ് ഇവിടെത്ത ഗുണ്ടകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത സംസ്കാരത്തെ രക്ഷിക്കാനായിട്ടാണ് ശ്രീരാമസേന തുടങ്ങിവച്ച നടപടികള്‍ ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. പബ് ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്രവനിതാ ശിശു ക്ഷേമ വകുപ്പ് നിയോഗിച്ച രണ്ടംഗ സമതി മംഗലാപുരത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ധാര്‍മിക പൊലീസുകാരുടെ നടപടികളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ജോയിന്റ് സെക്രട്ടറി കിരണ്‍ ചദ്ദ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരിയ്ക്ക് കൈമാറിയിട്ടുണ്ട്. പബ് ആക്രമണത്തെ തുടര്‍ന്ന് വസ്ത്രധാരണത്തിന് നേരെ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളും മംഗലാപുരത്തെ സ്ത്രീകളെ വല്ലാതെ ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പോലും ഭയപ്പെടുന്ന സ്ത്രീകള്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുമുണ്ട്. ഇതിനിടെ വിവിധ സംഘടനകള്‍ വാലന്റൈന്‍സ് ഡേ ദിനം ആഘോഷിക്കുന്ന യുവാക്കളെയും യുവതികളെയും അക്രമിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണയദിനം വിദേശ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ഭാരതത്തില്‍ ആഘോഷിക്കാന്‍ പാടില്ലെന്നുമാണ് പലസംഘടനകളുടെയും വാദം. ഈ ദിവസം കമിതാക്കള്‍ ആശംസകള്‍ കൈമാറുകയും സ്വകാര്യമായി സല്ലപിയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ ശ്രീരാം സേനയുള്‍പ്പെടെയുള്ള സംഘടനകള്‍ തയ്യാറെടുക്കുകയാണത്രേ.