Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
സ്ലീവ് ലസ് വസ്ത്രം ധരിക്കരുതെന്ന് മോറല്‍ പൊലീസ്
ദില്ലി: പബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഭാരത സംസ്കാരത്തെ നശിപ്പിക്കുന്നവരാണെന്നാരോപിച്ച് ആക്രമണം അഴിച്ചുവിട്ട് ധാര്‍മിക പൊലീസ് ചമഞ്ഞ ശ്രീരാം സേനയുടെ പാത പിന്തുടര്ന്ന് മംഗലാപുരത്തെ ഗുണ്ടകളും രംഗത്ത് .
കയ്യില്ലാത്ത വസ്ത്രങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍, ഇറുകിയ ജീന്‍സ് എന്നിവ ധരിച്ചു നടക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നാണ് ഇവിടെത്ത ഗുണ്ടകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത സംസ്കാരത്തെ രക്ഷിക്കാനായിട്ടാണ് ശ്രീരാമസേന തുടങ്ങിവച്ച നടപടികള്‍ ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. പബ് ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്രവനിതാ ശിശു ക്ഷേമ വകുപ്പ് നിയോഗിച്ച രണ്ടംഗ സമതി മംഗലാപുരത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ധാര്‍മിക പൊലീസുകാരുടെ നടപടികളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ജോയിന്റ് സെക്രട്ടറി കിരണ്‍ ചദ്ദ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരിയ്ക്ക് കൈമാറിയിട്ടുണ്ട്. പബ് ആക്രമണത്തെ തുടര്‍ന്ന് വസ്ത്രധാരണത്തിന് നേരെ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളും മംഗലാപുരത്തെ സ്ത്രീകളെ വല്ലാതെ ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പോലും ഭയപ്പെടുന്ന സ്ത്രീകള്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുമുണ്ട്. ഇതിനിടെ വിവിധ സംഘടനകള്‍ വാലന്റൈന്‍സ് ഡേ ദിനം ആഘോഷിക്കുന്ന യുവാക്കളെയും യുവതികളെയും അക്രമിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണയദിനം വിദേശ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ഭാരതത്തില്‍ ആഘോഷിക്കാന്‍ പാടില്ലെന്നുമാണ് പലസംഘടനകളുടെയും വാദം. ഈ ദിവസം കമിതാക്കള്‍ ആശംസകള്‍ കൈമാറുകയും സ്വകാര്യമായി സല്ലപിയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ ശ്രീരാം സേനയുള്‍പ്പെടെയുള്ള സംഘടനകള്‍ തയ്യാറെടുക്കുകയാണത്രേ.



Click it and Unblock the Notifications