Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓണത്തെ ഓര്‍മ്മപ്പെടുത്താന്‍ ഓണപ്പൊട്ടന്മാര്
ഓണപ്പൊട്ടന് എന്നതുകൊണ്ട് ഓണത്തിന് എന്തൊക്കെ പ്രാധാന്യമാണ് എന്ന് നോക്കാം
വടക്കേ മലബാറിലാണ് ഓണത്തോടനുബന്ധിച്ച് കാണുന്ന ഒരു തെയ്യരൂപമാണ് ഓണപ്പൊട്ടന്മാര്. ഓണേശ്വരന് എന്നും ഓണപ്പൊട്ടന്മാര് അറിയപ്പെടുന്നുണ്ട്. ഒരു പ്രത്യേക സമുദായക്കാരാണ് ഓണപ്പൊട്ടന്‍മാരാവുന്നത്. മലയസമുദായത്തില്‍ പെട്ട ഇവര്‍ ഓണപ്പൊട്ടന്‍മാരായി വേഷം കെട്ടുന്നു.
മഹാബലിയുടെ പ്രതിപുരുഷനായാണ് ഓണപ്പൊട്ടന് വേഷം കെട്ടുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനായി മാവേലിത്തമ്പുരാന് എഴുന്നെള്ളുന്നുവെന്ന സങ്കല്‍പ്പമാണ് ഓണപ്പൊട്ടന്. പത്ത് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടനെന്ന വേഷം കെട്ടുന്നത്.

വേഷം കെട്ടുന്നതെങ്ങനെ
വേഷം കെട്ടുന്നതിന്റെ തലേ ദിവസം അരി ഭക്ഷണം രാത്രി കഴിക്കുന്നു. ഇത് കഴിഞ്ഞ ശേഷമാണ് മുഖത്തെഴുത്ത് തുടങ്ങുന്നത്. ചായില്യക്കൂട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. വിളക്കിന്റെ പുക കൊണ്ട് കണ്മഷി ഉണ്ടാക്കി അത് കൊണ്ടാണ് കണ്ണെഴുതുന്നത്.

ഈര്‍ക്കിള്‍ കൊണ്ട് മുഖത്തെഴുത്ത്
ഈര്‍ക്കിള്‍ കൊണ്ടാണ് മുഖത്തെഴുത്ത് ചെയ്യുന്നത്. ബ്രഷ് ഉപയോഗിക്കുകയില്ല. കടക്കണ്ണ് വരക്കേണ്ടത് അത്യാവശ്യമാണ്. നെറ്റിയില്‍ ഗോപി പൊട്ടാണ് മുഖ്യ ആകര്‍ഷണം.

സംസാരം നിഷിദ്ധം
വേഷം കെട്ടി കിരീടം ചൂടിക്കഴിഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഓണപ്പൊട്ടന് എന്ന് ഈ തെയ്യ രൂപത്തെ വിളിക്കുന്നതും.

സംസാരിക്കാത്തതിനു പിറകില്‍
ഓണപ്പൊട്ടന് സംസാരിക്കാത്തതിനു പുറകില്‍ മറ്റൊരു കഥയുണ്ട്. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ വന്ന് കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രജകളെ കണ്ടാലും സംസാരിക്കാന്‍ പാടില്ലെന്ന് വാമനന് നിബന്ധന വെച്ചിരുന്നു. ഈ ഐതിഹ്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഓണപ്പൊട്ടന് സംസാരിക്കാത്തത് എന്നാണ് വിശ്വാസം.

വേര്‍തിരിവില്ലാതെ
വേര്‍തിരിവില്ലാതെ ജാതിയോ നിറമോ അടിസ്ഥാനമാക്കിയല്ല ഓണപ്പൊട്ടന് വീട് തോറും പോകുന്നത്. ദൈവത്തിന്റെ പ്രതിപുരഷനായാണ് ഓണപ്പൊട്ടനെ ആളുകള്‍ കണക്കാക്കുന്നത്.

ഓണപ്പൊട്ടന്റെ യാത്ര
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഓണപ്പൊട്ടന് പ്രജകളെ കാണാനായി ഇറങ്ങുന്നത്. മുരിക്ക് കൊണ്ടുണ്ടാക്കിയ കിരീടം, വാഴനാര് കൊണ്ട് മുടി, പനയോല കൊണ്ട് ഓലക്കുട, തെച്ചിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കൈക്കും കാലിനും എന്നിവയാണ് പ്രധാനപ്പെട്ട അലങ്കാരങ്ങള്‍.

മണികിലുക്കി വരും ഓണപ്പൊട്ടന്
മണികിലുക്കിയാണ് ഓണപ്പൊട്ടന് വരുന്നത്. ഇരട്ടുന്നതിനു മുന്‍പ് തന്നെ പ്രദേശത്തെ എല്ലാ സ്ഥലത്തേക്കും എത്തണം എന്നതാണ് ഓണപ്പൊട്ടന്റെ പ്രത്യേകത. പൂക്കളമൊരുക്കിയും നിലവിളക്ക് കത്തിച്ചും ഓണപ്പൊട്ടനെ വരവേല്‍ക്കുന്നു നമ്മള്.

ഉത്രാടം തിരുവോണം നാളില്‍
ഉത്രാടം തിരുവോണം നാളിലാണ് ഓണപ്പൊട്ടന് വരുന്നത്. പ്രത്യേക താളത്തില്‍ മണികിലുക്കിയാണ് ഓണപ്പൊട്ടന്റെ വരവ്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ വിളക്ക് കത്തിച്ച് ഓണപ്പൊട്ടനെ വരവേല്‍ക്കാന്‍ തയ്യാറാവും.



Click it and Unblock the Notifications