Just In
- 50 min ago 30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
- 2 hrs ago ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- 2 hrs ago 2024 ഏപ്രില്‍ മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലം: അശ്വതി - രേവതി ഗുണദോഷഫലങ്ങള്‍
- 5 hrs ago Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
Don't Miss
- Movies ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആന്മുള സദ്യയും വള്ളം കളിയും
ഓണത്തോടനുബന്ധിച്ച് വരുന്ന ഉത്രട്ടാതി നാളിലാണ് ആറന്മുള വള്ളം കളി നടക്കുന്നത്
ആറന്മുള വള്ളംകളി എന്ന് പറയുന്നത് ഒരു നാടിന്റെ തന്നെ സംസ്കാരത്തിന്റെ ഭാഗമാണ്. വിനോദമായും മത്സരമായും എല്ലാം ഇതിനെ കണക്കാക്കാമെങ്കിലും ഇത് ഭക്തിസാന്ദ്രമായ ഒരു അനുഷ്ഠാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പത്തനം തിട്ടയിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇതിന്റെ ഐതിഹ്യം ബന്ധപ്പെട്ട് കിടക്കുന്നത്.
ഓണം കഴിഞ്ഞ് വരുന്ന ഉത്രട്ടാതി നാളിലാണ് വള്ളം കളി നടത്തുന്നത്. ഈ സമയത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ആകര്‍ഷകമായി അണിയിച്ചൊരുക്കിയാണ് പള്ളിയോടങ്ങള്‍ മത്സരത്തിനെത്തുന്നത്. ആറന്മുളയെ ചുറ്റിയൊഴുകുന്ന പമ്പാ നദിയിലാണ് വള്ളം കളി നടക്കുന്നത്. ആറന്മുളയപ്പനുള്ള വഴിപാടായാണ് വള്ളം കളിയെ കാണുന്നത്. വള്ളം കളികളില്‍ നിന്നും എന്നും വ്യത്യസ്തതയുള്ളതാണ് ആറന്മുള വള്ളം കളി.
കായികാഭ്യാസത്തിന്റേയും വിശ്വാസത്തിന്റേയും ഒത്തു ചേരലാണ് എന്നും ജലോല്‍സവം. ഓണാഘോഷത്തില്‍ പ്രധാനപ്പെട്ടതാണ് വള്ളം കളി. നാനാജാതി മതക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഭക്തിയും മത്സരവും ഇഴുകിച്ചേര്‍ന്ന ഒന്നാണ് ആറന്മുള വള്ളം കളി. നൂറു മുതല്‍ നൂറ്റിപ്പത്ത് ആളുകള്‍ വരെ ഒരു വള്ളത്തില്‍ കയറും.
വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്താണ് അവര്‍ തുഴയുന്നത്. കൂടാതെ ഭഗവത് സ്തുതികളും പാടും. പാട്ടിന്റെ താളത്തിനനുസരിച്ചാണ് തുഴച്ചിലുകാര്‍ തുഴയെറിയുന്നത്. പുളിയിലക്കരമുണ്ടുടുത്ത് തലയില്‍ തലപ്പാവ് കെട്ടി കൃതാവും മേല്‍മീശയും രണ്ടാം മുണ്ടും മുറുക്കി നാലും കൂട്ടി മുറുക്കിയാണ് തുഴച്ചില്‍കാര്‍ എത്തുന്നത്.
ഇരുനൂറ് കൊല്ലത്തെ പഴക്കം ഇതിനുണ്ട്. ആദ്യകാലത്ത് വെറും പള്ളിയോട ഘോഷയാത്രയായിരുന്നു വള്ളം കളി. എന്നാല്‍ പിന്നീടാണ് അത് മാറിയത്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഐതിഹ്യം. ആറന്മുള ക്ഷേത്രത്തിനടുത്ത് കാട്ടൂര്‍ മനയില്‍ ഒരു കൃഷ്ണ ഭക്തനുണ്ടായിരുന്നു. ഒരാള്‍ക്കെങ്കിലും ദിവസവും ഭക്ഷണം കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം ഭക്ഷണത്തിന് ഒരാള്‍ വരികയും ഭക്ഷണം കഴിഞ്ഞ ശേഷം വീണ്ടും വരണം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറയുകയും തന്നെ കാണണമെന്നുണ്ടെങ്കില്‍ ആറന്മുളയിലേക്ക് വരാന്‍ പറയുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് മനസ്സിലായത് വന്നത് സാക്ഷാല്‍ ആറന്മുള പാര്ത്ഥസാരഥിയാണെന്ന്.
അതിനു ശേഷം എല്ലാ തിരുവോണ നാളിലും അദ്ദേഹം അരിയും മറ്റ് പച്ചക്കറികളുമായി ആറന്മുള ക്ഷേത്രത്തില്‍ പോവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടു പോയിരുന്ന തോണിയാണ് പിന്നീട് തിരുവോണത്തോണി എന്നറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇടക്ക് കൊള്ളക്കാരുടെ ആക്രമണം ഉണ്ടാവുകയും പിന്നീട് അംഗരക്ഷകരോട് ചേര്‍ന്നായി ആറന്മുളക്കുള്ള തിരുവോണത്തോണിയുടെ യാത്ര. ഇതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ് ഇന്നും ആറന്മുള വള്ളംകളിയും തിരുവോണത്തോണിയുടെ യാത്രയും.