Just In
- 1 min ago കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- 50 min ago ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- 2 hrs ago ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
- 3 hrs ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
Don't Miss
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
കൊവിഡ് രണ്ടാംതരംഗം: ഈ ചെറിയ അണു നിസ്സാരനല്ല, അറിയേണ്ടതെല്ലാം
കൊവിഡ് എന്ന മഹാമാരി മനുഷ്യനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് നമ്മുടെ ജീവിതം നമുക്ക് കാണിച്ച് തരും. ലോകത്തില്‍ അങ്ങോളമിങ്ങോളം കൊവിഡ് അതിന്റെ സംഹാര താണ്ഡവം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ മരിച്ച് വീഴുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഉറ്റവര്‍ വിറങ്ങലിച്ച് നില്ക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. ഒന്നാം തരംഗത്തിന് ശേഷം എത്തിയ രണ്ടാംതരംഗം എത്രത്തോളം ഗുരുതരമാണ് എന്നതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നുള്ളത് തന്നെയാണ് രോഗവ്യാപനം ഇത്രത്തോളം വര്‍ദ്ധിക്കാന്‍ ഇടയായത്. ലോകരാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയിലാണ് കൊവിഡ് എന്ന മഹാമാരി അതിന്റെ ഏറ്റവും ക്രൂരമായ മുഖത്തോടെ അഴിഞ്ഞാടുന്നത്.
കൊവിഡ് രോഗബാധിതര്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും
ദിവസവും പ്രാണവായു പോലും കിട്ടാതെ പിടഞ്ഞ് മരിക്കുന്ന ജീവിതങ്ങളെ നാം കാണുന്നു. വളരെ വേദനയോടെയാണെങ്കിലും നമ്മുടെ ഉറ്റവരെ മരണത്തിന് വിട്ടു കൊടുക്കേണ്ട അവസ്ഥയുടെ ഭീകരത നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും അതാണ്. ഒരു ചെറിയ തെറ്റാണ് പലപ്പോഴും ജീവന് വരെ നഷ്ടപ്പെടാനുള്ള അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. എന്ത് തന്നെയായാലും കൊറോണവൈറസ് എന്ന ആ ചെറിയ അണു നമ്മുടെ ശരീരത്തില്‍ കാണിക്കുന്ന അപകടം അത് ചില്ലറയല്ല. കൂടുതല്‍ അറിയാന്‍ വായിക്കൂ...
പുതിയ വകഭേദങ്ങള്‍: ഇത് ആശങ്കയ്ക്ക് കാരണമാണോ?
എല്ലാ ആര്‍എന്‍എ വൈറസുകളും (കൊറോണ വൈറസ് പോലെ) കാലക്രമേണ രോഗബാധിതനായ വ്യക്തിയുടെ ഹോസ്റ്റ് സെല്ലില്‍ വ്യാപനത്തിന് വിധേയമാകുന്നു, ഇത് അസാധാരണമല്ല. വൈറസ് വ്യാപനം സംഭവിക്കുമ്പോള്‍, ഇത് വൈറസിന്റെ ജനിതക കോഡില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ വൈറസിന്റെ വകഭേദമായി കണക്കാക്കുന്നത്. ചില വകഭേദങ്ങള്‍ നിസ്സാരവും അപ്രത്യക്ഷവുമാണ്, ചിലത് ഗുരുതരവും കൂടുതല്‍ കാലം നിലനില്ക്കുന്നതും ആയിരിക്കും. രാജ്യത്ത് അണുബാധകള്‍ ഏറ്റവും ഉയര്‍ന്ന സമയം 2020 സെപ്റ്റംബറില്‍ യുകെ വകഭേദം ആയിരുന്നു. നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന മറ്റ് പുതിയ വേരിയന്റുകളില്‍ വ്യാപകമായി കണ്ടെത്തിയ വേരിയന്റുകളില്‍ ഒന്നാണിത്.
പുതിയ വകഭേദങ്ങള്‍: ഇത് ആശങ്കയ്ക്ക് കാരണമാണോ?
ഇന്ത്യയില്‍, B.1.1.7 (യുകെയില്‍ ആദ്യമായി കണ്ടെത്തിയത്), B.1.135 (ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയത്), P.1 (ബ്രസീലില്‍ ആദ്യമായി കണ്ടെത്തിയത്) തുടങ്ങിയ വകഭേദങ്ങള്‍ ഇത് വരേയും കണ്ടെത്തിയിട്ടുണ്ട്. ആകസ്മികമായി, 2021 മാര്‍ച്ചില്‍ ഇന്ത്യ 'ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസ്' (B.1.617 എന്ന് തരംതിരിച്ചിരിക്കുന്നു) റിപ്പോര്‍ട്ടുചെയ്തു, അതായത് മറ്റ് രാജ്യങ്ങളില്‍ രണ്ട് വ്യത്യസ്ത മ്യൂട്ടേഷനുകള്‍ ഉള്ള ഒരു വകഭേദം. B.1.1.7 വേരിയന്റ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലായി കണ്ടുപിടിക്കപ്പെടുന്ന വൈറസ് വകഭേദം. കുറഞ്ഞത് 10 സംസ്ഥാനങ്ങളെങ്കിലും അടുത്തിടെ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയപ്പോള്‍ 18 മുതല്‍ 19 വരെ സംസ്ഥാനങ്ങള്‍ യുകെ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയില്‍, B.1.1.7 (യുകെയില്‍ ആദ്യമായി കണ്ടെത്തിയത്), B.1.135 (ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയത്), P.1 (ബ്രസീലില്‍ ആദ്യമായി കണ്ടെത്തിയത്) തുടങ്ങിയ വകഭേദങ്ങള്‍ ഇത് വരേയും കണ്ടെത്തിയിട്ടുണ്ട്. ആകസ്മികമായി, 2021 മാര്‍ച്ചില്‍ ഇന്ത്യ 'ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസ്' (B.1.617 എന്ന് തരംതിരിച്ചിരിക്കുന്നു) റിപ്പോര്‍ട്ടുചെയ്തു, അതായത് മറ്റ് രാജ്യങ്ങളില്‍ രണ്ട് വ്യത്യസ്ത മ്യൂട്ടേഷനുകള്‍ ഉള്ള ഒരു വകഭേദം. B.1.1.7 വേരിയന്റ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലായി കണ്ടുപിടിക്കപ്പെടുന്ന വൈറസ് വകഭേദം. കുറഞ്ഞത് 10 സംസ്ഥാനങ്ങളെങ്കിലും അടുത്തിടെ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയപ്പോള്‍ 18 മുതല്‍ 19 വരെ സംസ്ഥാനങ്ങള്‍ യുകെ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ വകഭേദങ്ങള്‍: ഇത് ആശങ്കയ്ക്ക് കാരണമാണോ?
നിലവില്‍ ജനിതക വ്യതിയാനം വന്ന വൈറസിനെക്കുറിച്ച് ലോകമെമ്പാടുമുള്ള പഠനങ്ങളും വിദഗ്ധരും പറയുന്നത്, B.1.1.7 വേരിയന്റ് കൂടുതല്‍ പകര്‍ച്ചവ്യാധി അല്ലെങ്കില്‍ പകരാന്‍ സാധ്യതയുള്ളതായി 43-90% കണക്കാക്കുന്നു എന്നാണ്. പുനരുല്പാദന സംഖ്യയോ അല്ലെങ്കില്‍ R ഘടകം (ഒരു ജനസംഖ്യയില്‍ വൈറസ് എത്ര വേഗത്തില്‍ പടരുന്നു) 1.35 വര്‍ദ്ധിച്ചിട്ടുണ്ട്. ശാസ്ത്രീയമായി, ഒന്നിനു മുകളിലുള്ള R ഘടകം രോഗം വേഗത്തില്‍ പടരുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നു.
മരണ കാരണം അറിഞ്ഞിരിക്കണം
ബി 1.1.7 വേരിയന്റ് കൂടുതല്‍ പകരാന്‍ സാധ്യതയുള്ളവയാണ് എന്നാണ് പറയുന്നത്. ഇത് ആളുകളെ കൂടുതല്‍ കഠിനമായ രോഗികളാക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും. വൈറസ് കണ്ടെത്തുന്നതിന്റെ പ്രാരംഭ ഘട്ടത്തില്‍ നടത്തിയ ചില പഠനങ്ങളില്‍ ജനിതക മാറ്റം വന്ന ഈ വൈറസ് വളരെയധികം മാരകമായതായി കണ്ടെത്തി, എന്നിരുന്നാലും കൂടുതല്‍ കര്‍ശനമായ നിരീക്ഷണം ആവശ്യമാണ്. ഒരിക്കലും നാം ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കരുത് എന്ന് തന്നെയാണ് നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
2020 ല്‍ നിന്ന് കൂടുതല്‍ ആളുകളില്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നപ്പോള്, 2021 ല്‍ ഭൂരിപക്ഷം പേരും കുറഞ്ഞത് ഒന്നോ രണ്ടോ COVID-19 ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, 2020 ല്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അടയാളങ്ങള്‍ കൂടാതെ പുതിയതോ വ്യത്യസ്തമോ ആയ ലക്ഷണങ്ങളൊന്നും ഇത് വരേയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. പനി, ചുമ, ശ്വാസം മുട്ടല്‍, തൊണ്ടവേദന, ക്ഷീണം, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക എന്നിവയാണ് ഇപ്പോഴും നിലവില്‍ ഉള്ള കൊറോണവൈറസ് ലക്ഷണങ്ങള്‍. ഇതിനെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടായിരിക്കുക എന്നത് തന്നെയാണ് പ്രധാനം.
പരിശോധന
ആര്‍ടി-പിസിആര്‍ (റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ് പോളിമറേസ് ചെയിന്‍ റിയാക്ഷന്) പരിശോധനയാണ് COVID-19 കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഫലങ്ങള്‍ 24-72 മണിക്കൂര്‍ വരെയെടുക്കാം. എക്സ്പോഷര്‍ ചെയ്തതിന് ശേഷം അഞ്ചാമത്തെയോ ഏഴാമത്തെയോ ദിവസങ്ങളില്‍ വൈറസ് ശരീരത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലായതിനാല്‍ പരിശോധന നടത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും നിങ്ങള്‍ക്ക് സ്വയം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും ടെസ്റ്റ് ചെയ്യാന്‍ മടിക്കരുത്. ടെസ്റ്റുകള്‍ പോസിറ്റീവ് ആവുകയാണെങ്കില്‍, പിന്നീട് ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കൃത്യമായി സ്വയം ഐസൊലേറ്റ് ചെയ്യപ്പെടണം, ഒരിക്കലും നിങ്ങള്‍ കാരണം രോഗവ്യാപനം സംഭവിക്കില്ല എന്ന് സ്വയം തീരുമാനം എടുക്കണം.
ആന്റിജന്‍ ടെസ്റ്റ്
മൂക്കിലൂടെ എടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 30 മുതല്‍ 45 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്കുന്നു. പരിശോധന പോസിറ്റീവ് ആയി തിരിച്ചെത്തിയാല്‍, വ്യക്തിക്ക് COVID-19 ഉണ്ട് എന്നാണ് പറയുന്നത്. പരിശോധന നെഗറ്റീവ് ആയി മടങ്ങുകയും നിങ്ങളില്‍ ലക്ഷണങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റും ചെയ്യേണ്ടതാണ്.
വായുവിലൂടെ പകരുമോ?
കൊറോണവൈറസ്സ വായുവിലൂടെ പകരും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ വായുവിലൂടെ പകരുന്നത് എങ്ങനെയെന്നും WHO വിശദീകരിക്കുന്നുണ്ട്. രോഗബാധതനായ ഒരു വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന കണങ്ങളില്‍ വൈറസ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ലക്ഷക്കണക്കിന് കണികകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അവ അന്തരീക്ഷത്തില്‍ പത്തടി ചുറ്റളവില്‍ തങ്ങിനില്ക്കുന്നു. പ്രത്യേകിച്ച് എസി മുറികളിലും അടച്ചിട്ട മുറികളിലും നാല് ദിവസം വരെ വൈറസ് തങ്ങിനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ പ്രതലത്തില്‍ മറ്റൊരു വ്യക്തി തൊടുകയോ അല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ സ്പര്ശിക്കേണ്ടതായോ വരുമ്പോള്‍ ആ വ്യക്തിയും രോഗബാധിതനാവുന്നു.
വൈറസിനെ പ്രതിരോധിക്കാന്‍
ഇത്തരം അവസ്ഥയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസക് ധരിക്കുക മാത്രമേ വഴിയുള്ളൂ. മാസ്കും സാനിറ്റൈസറും ഉപയോഗിച്ചതിന് ശേഷം മാത്രമേ രോഗബധിതനായി വ്യക്തി സ്പര്‍ശിച്ച സ്ഥലത്ത് സ്പര്‍ശിക്കുന്നതിന് ശ്രമിക്കാവൂ. ഇത് കൂടാതെ കൈകള്‍ നിരന്തരം സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഒത്തുചേരലുകള്‍ പരമാവധി ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തങ്ങോളമിങ്ങളോം നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഭരണരംഗത്തുള്ളവരും എല്ലാവരും പറയുന്നവ ചില കാര്യങ്ങളുണ്ട്. ഇതില്‍ നാം കാണിക്കുന്ന വിട്ടുവീഴ്ചകളാണ് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത് എന്ന് നിസ്സംശയം നമുക്ക് പറയാന്‍ സാധിക്കും. പൊതു ഇടങ്ങളില്‍ ആയിരിക്കുമ്പോള്‍ വായയും മൂക്കും മൂടുന്ന നല്ല മാസ്ക് ധരിക്കുക. വായ മാത്രം മൂടുന്നത് ഫലപ്രദമാകില്ല. ഇത് വൈറസ് ബാധയെ പ്രതിരോധിക്കുന്നില്ല.
സാമൂഹിക അകലം പാലിക്കുക
സുരക്ഷിതമായ ദൂരം നിലനിര്‍ത്തുക (കുറഞ്ഞത് ആറടി). കേസുകള്‍ ഗണ്യമായി കുറയുന്നതുവരെ പൊതുയോഗങ്ങളും ജനക്കൂട്ടവും പരമാവധി ഒഴിവാക്കുക. സാമൂഹിക അകലം പാലിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. യാത്ര ചെയ്യുമ്പോള്‍ ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ കൈയ്യില്‍ കരുതുക പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനും ശ്രദ്ധിക്കുക
വാക്സിനേഷന്
നിങ്ങള്‍ വാക്സിന് ലഭിക്കേണ്ട നിയമപ്രകാരം ഉള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വാക്സിനേഷന് എടുക്കുക. നിലവില്‍, കോവിഷീല്‍ഡ് (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന അസ്ട്രാസെനെക്ക-ഓക്സ്ഫോര്‍ഡ് വാക്സിന്), കോവാക്സിന് (ഭാരത് ബയോടെക്) എന്നിവ ഇന്ത്യ നല്കുന്നു. അടിയന്തിര ഉപയോഗത്തിനായി കൂടുതല്‍ വാക്സിനുകള്‍ രാജ്യം അംഗീകരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് COVID-19- വരില്ല എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ ഇത് അണുബാധയുടെ തീവ്രതയും മരണനിരക്കും കുറയ്ക്കുന്നു. കൂടാതെ, വാക്സിന് ഫലപ്രദമാകാന്‍ രണ്ട് ഡോസുകള്‍ കഴിഞ്ഞ് കുറഞ്ഞത് രണ്ട് മാസമെടുക്കും. അതിനാല്‍, മാസ്ക് ധരിക്കുന്നത് തുടരുക, കൈ ശുചിത്വം പാലിക്കുക, ദൂരം നിലനിര്‍ത്തുക എന്നിവ പിന്തുടരണം.
കൈയ്യില്‍ കരുതേണ്ട വസ്തുക്കള്‍
ഒരു പള്‍സ് ഓക്സിമീറ്ററും തെര്‍മോമീറ്ററും എളുപ്പത്തില്‍ കൈയ്യില്‍ സൂക്ഷിക്കുക. COVID-19 പരിശോധനയ്ക്ക് പകരമാവില്ല ഒരു ഓക്സിമീറ്റര്‍, പക്ഷേ രോഗബാധിതനായ ഒരു രോഗിയുടെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനും അതിനനുസരിച്ച് വൈദ്യസഹായം തേടാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ ഓക്സിന് സാച്ചുറേഷന്‍ ഒരു സുരക്ഷിത നില കുറഞ്ഞത് 95% അല്ലെങ്കില്‍ അതിലും ഉയര്‍ന്നതായിരിക്കണം.