Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
കോവിഡ് 19 വ്യാപനത്തിനിടെ ആശങ്കയുണര്‍ത്തി മൊബൈല്‍ ഫോണും. വൈറസിന്റെ വാഹകരാകാം മൊബൈല്‍ ഫോണ്‍ എന്ന നിരീക്ഷണത്തില്‍ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍. റായ്പൂരിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഇത്തരം ഉപകരണങ്ങള്‍ വൈറസിന്റെ വാഹകനാകാമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അണുബാധയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയത്.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇതിന്റെ ഉപരിതലങ്ങള്‍ വൈറസിനെ വഹിക്കാന്‍ പോന്നതാണെന്നും കൈകള്‍ ശരിയായി കഴുകിയാലും മുഖമോ വായുമായോ ഇവ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമെന്നതിനാലും ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. മിക്ക ആരോഗ്യ പ്രവര്‍ത്തകരും ദിവസവും 15 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും നിരീക്ഷകര്‍ പറയുന്നു.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
ലോകാരോഗ്യ സംഘടന, സി.ഡി.സി തുടങ്ങിയ വിവിധ ആരോഗ്യ സംഘടനകളില്‍ നിന്ന് രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഊന്നല്‍ നല്കുന്ന നിരവധി സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും എവിടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നില്ല. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച് ഒരാള്‍ ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ ഒന്നാണ് മൊബൈല്‍ ഫോണുകള്‍.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ ഈ നിരീക്ഷണങ്ങള്‍ വരുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോക്താവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ഒന്നായതിനാല്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങള്‍ക്ക് ഇത് ഒരു വഴിയാകാമെന്നും ഇവര്‍ പറയുന്നു.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ശരിയായ ശുചിത്വത്തോടെ ഉപയോഗിക്കേണ്ട സമയമാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഒരു ആശുപത്രിയിലെ 100 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെങ്കിലും 10 ശതമാനം മാത്രമാണ് അവരുടെ മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കുന്നുള്ളുവെന്ന് നിരീക്ഷിച്ചിരുന്നു.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
ആരോഗ്യസംരക്ഷണ കാര്യങ്ങളില്‍, മറ്റ് ആരോഗ്യ പരിപാലന പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും ടെലിമെഡിസിന്‍ നിയമനങ്ങള്‍ നടത്താനുമൊക്കെയായി ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസവും ഫോണുകള്‍ ഉപയോഗിക്കുന്നു. ഗ്ലൗസ്, മാസ്ക് എന്നിവ പോലെ മൊബൈല്‍ ഫോണുകള്‍ കഴുകാവുന്നവയല്ല. കൈകള്‍ വൃത്തിയാക്കിയാലും മൊബൈല്‍ ഫോണുകള്‍ക്ക് കൈ ശുചിത്വത്തെ ഫലപ്രദമായി നിരാകരിക്കാന്‍ കഴിയും. അതിനാല്‍, അണുവിമുക്തമാക്കല്‍ കൃത്യമായി പാലിക്കണം.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
കൈ കഴുകുകയോ മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്മാരുമായി കൈ തടവുകയോ ചെയ്തയാലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവയ്ക്ക് കൈ ശുചിത്വം ഫലപ്രദമായി നിരസിക്കാന്‍ കഴിയും. രോഗകാരികളായ വൈറസുകള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഒരു മധ്യസ്ഥന്‍ ആണെന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

സെല്‍ ഫോണുകള്‍ വില്ലനാകാം: നിര്‍ദേശവുമായി എയിംസ്
അതേസമയം, കൈ ശുചിത്വം, ഡിസ്പോസിബിള്‍ അല്ലെങ്കില്‍ കഴുകാവുന്ന മൊബൈല്‍ കവറുകള്‍ എന്നിവയുടെ ഉപയോഗവും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കുറഞ്ഞ അളവിലുള്ള അണുവിമുക്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള സെല്‍ ഫോണുകളുടെ പരിപാലനവും ഇവര്‍ ബദല്‍ മാര്‍ഗമായി നിര്‍ദേശിക്കുന്നു



Click it and Unblock the Notifications