കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളി

ലോകമെങ്ങും ഭീതി പടര്‍ത്തിയ കൊറോണ വൈറസിന് പരിഹാരം കണ്ടെത്തുന്നതിന് വിദഗ്ധരും ഗവേഷണ ഗ്രൂപ്പുകളും ആഗോളതലത്തില്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദിവസേന നാശം വിതച്ച് വൈറസ് കുതിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 12 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 5 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ശാസ്ത്രജ്ഞരും ഗവേഷകരും ദിവസവും വൈറസിനെക്കുറിച്ച് കൂടുതലറിയുന്നത് തുടരുമ്പോള്‍ കഴിഞ്ഞദിവസം പുറത്തുവന്നത് കൂടുതല്‍ ആശങ്കാജനകമായ വാര്‍ത്തയാണ്.

റിപ്പോര്‍ട്ട് പറയുന്നത്

റിപ്പോര്‍ട്ട് പറയുന്നത്

32 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് അയച്ച കത്തില്‍ പറയുന്നത് വൈറസ് വായുവിലൂടെ പകരുന്നതിന് കാരണമാകുമെന്നാണ്. വൈറസ് മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു വായുവിലൂടെ പടരുന്നതിനു തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞരുടെ സംഘം പറയുന്നു. അതിനാല്‍, നിലവിലെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

ലോകാരോഗ്യ സംഘടന തള്ളി

ലോകാരോഗ്യ സംഘടന തള്ളി

എന്നാല്‍ ശാസ്ത്രജ്ഞരുടെ ഈ അവകാശവാദം ലോകാരോഗ്യ സംഘടന നിരസിച്ചിട്ടിട്ടുണ്ട്. കൊറോണ വൈറസ് വായുവിലൂടെ പകരുന്നു എന്നതിനുള്ള തെളിവുകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. വായുവിലൂടെ കൊറോണ വൈറസ് പകരുമെന്നതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനെഡെറ്റ അലെഗ്രാന്‍സ് അറിയിച്ചിട്ടുണ്ട്.

തെളിവുകള്‍ ഇല്ല

തെളിവുകള്‍ ഇല്ല

കൊറോണ വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് സമ്പര്‍ക്കം വഴി വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുണ്ട് ഉപരിതല മലിനീകരണം ഉള്‍പ്പെടെ, രോഗബാധിതനായ വ്യക്തിയുടെ ശ്വസന തുള്ളികളുമായി പരോക്ഷ സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം. കോവിഡ് ബാധിതരായ രോഗികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തെറിക്കുന്ന സ്രവകണങ്ങളിലൂടെയാണ് വൈറസ് മറ്റൊരാളിലേക്കു പകരുന്നതെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ നിഗമനം. കൊറോണ വൈറസിന്റെ വായുവിലൂടെയുള്ള വ്യാപന സാധ്യത പരിശോധിച്ചു വരികയാണെന്നും എന്നാല്‍ ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

എയറോസോളിലൂടെ പടരുന്നു

എയറോസോളിലൂടെ പടരുന്നു

5 മൈക്രോണില്‍ താഴെയുള്ള തുള്ളികളായ എയറോസോള്‍ ഉല്‍പാദിപ്പിക്കുന്ന നടപടിക്രമങ്ങളില്‍ മാത്രമേ വൈറസ് വായുവിലൂടെ പകരാന്‍ കഴിയൂ എന്ന് ആരോഗ്യ സംഘടന ഊന്നിപ്പറയുന്നു. വലിപ്പമില്ലാതെ എയറോസോളുകളും ശ്വസന തുള്ളികളും തമ്മില്‍ വ്യക്തമായ വ്യത്യാസമില്ല. 5 മൈക്രോണില്‍ കുറവുള്ള ഏതൊരുതുള്ളിയും ഒരു എയറോസോള്‍ ആണ്. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഈ എയറോസോളുകള്‍ക്ക് ഉപരിതലത്തില്‍ നിലനില്‍ക്കുന്നതിനു മുമ്പ് 30 മിനിറ്റ് വായുവില്‍ നില്‍ക്കാന്‍ കഴിയുമെന്നാണ്.

നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണം

നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണം

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള നിലവിലുള്ള ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഷ്‌കരിക്കാന്‍ ശാസ്ത്രജ്ഞരും മെഡിക്കല്‍ വിദഗ്ധരും ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചു. ശ്വസിക്കുമ്പോള്‍ ചെറിയ കണികകള്‍ പോലും ആളുകളെ ബാധിക്കുമെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് കത്തയച്ച ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ചും ശരിയായ വായുസഞ്ചാരമില്ലാതെ അടച്ചിട്ട അന്തരീക്ഷത്തിലൂടെ ഇത് പടരാം.

വായുവിലൂടെ പടരുന്നതിന് ഉദാഹരണം

വായുവിലൂടെ പടരുന്നതിന് ഉദാഹരണം

വൈറസ് വായുവിലൂടെയാണോ ഇല്ലയോ എന്നതിന് വേണ്ടത്ര വ്യക്തതയില്ലെങ്കില്‍, അടച്ച ക്രമീകരണങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൈറസ് വളരെ വേഗത്തില്‍ വ്യാപിക്കുന്നുവെന്ന് മനസിലാക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് വിദഗ്ദ്ധര്‍ വാദിക്കുന്നു. ചിക്കന്‍പോക്‌സ് വൈറസ്, ഇന്‍ഫ്‌ളുവന്‍സ വൈറസ്, നൊറോവൈറസ്, അഡെനോവൈറസ് എന്നിവ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ ഏറ്റവും സാധാരണ ഉദാഹരണങ്ങളാണ്.

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

* സാമൂഹിക അകലം പാലിക്കുമ്പോള്‍, പ്രത്യേകിച്ച് വീടിനകത്ത് അല്ലെങ്കില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കുക.

* വലിയ സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കുക.

* ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രി ക്രമീകരണങ്ങളിലും ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക.

* ശാരീരിക അകലവും കൈ ശുചിത്വവും ഇപ്പോഴും വളരെ പ്രധാനമാണ്.

* വീടിനകത്ത് സാധ്യമാകുമ്പോഴെല്ലാം ജാലകങ്ങളും വാതിലുകളും തുറന്നിടുക.

X
Desktop Bottom Promotion