Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
കൊറോണവൈറസിനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും തുടക്കം മുതല്ക്കേ പരന്നിരുന്നു. അതിലൊന്നായിരുന്നു ഈ വൈറസ് മൃഗങ്ങളിലേക്കും പടര്‍ന്ന് രോഗം വഷളാകാന്‍ സാധ്യതയുണ്ട് എന്നത്. വളര്‍ത്തുമൃഗങ്ങളെയടക്കം ശ്രദ്ധിക്കണമെന്നും ആ സമയത്ത് പലരും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി അസാധാരണമായ രീതിയില്‍ മൃഗങ്ങള്‍ ചത്തതും ഈ സംശയത്തിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് മൃഗങ്ങളിലേക്ക് പടരുന്നത് കൃത്യമായ വിവരങ്ങള്‍ ശാസ്ത്രത്തിന്റെ കണ്ണിലില്ല.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
ഇത്, നിലവിലെ കാര്യം. എന്നാല്‍ സമീപഭാവിയില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് പുതിയൊരു പഠനം പറയുന്നത്. ഈ പഠന റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുന്നതുമാണ്. ആളുകളുമായി പതിവായി സമ്പര്‍ക്കം പുലര്‍ത്തുന്ന 26 മൃഗങ്ങള്‍ കോവിഡ് 19ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
'സയന്റിഫിക് റിപ്പോര്‍ട്ട് ' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഭാവിയിലെ നിരീക്ഷണം ശക്തമാക്കേണ്ട മൃഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വൈറസ് ബാധിതരിലൂടെ പതിവായി സമ്പര്‍ക്കം പുലര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങളോ കന്നുകാലികളോ പോലുള്ളവയിലേക്ക് വൈറസ് പകരാന്‍ കഴിയും. ഇത് നേരം തിരിച്ചും സംഭവിക്കാം. വളര്‍ത്തു പൂച്ചകളിലും സിംഹങ്ങളിലും കടുവകളിലും അണുബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിരുന്നു. അതേസമയം, മൃഗങ്ങളുടെ കോശങ്ങളെക്കുറിച്ചുള്ള ലബോറട്ടറി പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നിരവധി മൃഗങ്ങള്‍ക്ക് വൈറസ് ബാധിക്കാമെന്നാണ്.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
ഏതൊക്കെ മൃഗങ്ങളാണ് വൈറസിന് ഇരയാകുന്നതെന്ന് നന്നായി മനസിലാക്കുന്നതിലൂടെ, മനുഷ്യരിലേക്ക് പകരുന്ന അപകടസാധ്യത കുറയ്ക്കാനും മറ്റ് മൃഗങ്ങളില്‍ പടരുന്നത് തടയാനും സാധിക്കും. വളര്‍ത്തുമൃഗങ്ങള്‍, നായ്ക്കള്‍, മിങ്ക്, സിംഹങ്ങള്‍, കടുവകള്‍ എന്നിവയില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘം നിരീക്ഷിച്ചു. ഇവയിലെല്ലാം വൈറസ് ബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
SARS CoV 2 ല്‍ നിന്നുള്ള സ്പൈക്ക് പ്രോട്ടീന്‍, ACE 2 റിസപ്റ്ററുമായി (കൊറോണ വൈറസ് മൃഗകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍) എങ്ങനെ സംവദിക്കാമെന്ന് നോക്കിയാണ് പഠന സംഘം ഗവേഷണം നടത്തിയത്. 215 വ്യത്യസ്ത മൃഗങ്ങളിലെ ACE 2 പ്രോട്ടീനിലെ മ്യൂട്ടേഷനുകള്‍ ടീം ഹോസ്റ്റ് സെല്ലുമായി ബന്ധിപ്പിക്കുന്നതിനുള്ള വൈറസിന്റെ കഴിവ് കുറയ്ക്കുമോയെന്ന് സംഘം പരിശോധിച്ചു.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
ആടുകള്‍, ചിമ്പാന്‍സികള്‍, ഗോറില്ലകള്‍, ഒറാംഗുട്ടാന് തുടങ്ങിയ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം പ്രോട്ടീനുകള്‍ മനുഷ്യരെപ്പോലെ ശക്തമായി പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തി. ഈ മൃഗങ്ങള്‍ വൈറസിന്റെ വാഹകരായി പ്രവര്‍ത്തിക്കുമെന്നും പിന്നീട് മനുഷ്യരില്‍ അണുബാധയുണ്ടാക്കാമെന്നും സംഘം വിലയിരുത്തുന്നു. ചിമ്പാന്‍സികള്‍, ഗോറില്ലകള്‍, ഒറാംഗുട്ടാന് തുടങ്ങിയ മൃഗങ്ങള്‍ പലതും വംശനാശഭീഷണി നേരിടുന്നവയുമാണ് എന്നതും ശ്രദ്ധേയമാണ്.

26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം
മൃഗങ്ങളില്‍ ഉടനീളം അണുബാധയുടെ അപകടസാധ്യതകള്‍ എങ്ങനെ വ്യത്യാസപ്പെടാം എന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി ഗവേഷണ സംഘം ചില മൃഗങ്ങള്‍ക്കായി കൂടുതല്‍ വിശദമായ ഘടനാപരമായ വിശകലനങ്ങളും നടത്തി. കടുവകളിലും സിംഹങ്ങളിലും വൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആടുകളെപ്പോലുള്ള ചില മൃഗങ്ങളില്‍ ഇതുവരെ അണുബാധ സംബന്ധമായ നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇനിയും തുടരുമെന്നു സാരം.



Click it and Unblock the Notifications