Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ബീഡിയും ഭീകരന്മാരുടെ ലിസ്റ്റില്‍
പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ബീഡി ഇതില്‍ പെടില്ലെന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ബീഡി എന്നത് പലര്‍ക്കുമറിയില്ല. ബീഡി വലിയ്ക്കുന്നത് ശ്വാസകോശം , വായ, തൊണ്ട എന്നീ ക്യാന്‍സറുകള്‍ക്കു പുറമേ ആമാശയത്തിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. റീജ്യണന്‍ ക്യാന്‍സര്‍ സെന്റര്‍ അഥവാ ആര് സി സി നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കേരളത്തില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം ആര് സി സി കൈകൊണ്ടിരിക്കുന്നത്. വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ

കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 155 പേരിലും പുതിയതായി ക്യാന്‍സര്‍ പിടിമുറുക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയലധികം പേരുടേയും ക്യാന്‍സറിനു കാരണം പുകവലിയാണ്. അതിലും ബീഡിവലിയ്ക്കുന്നവരിലാണ് ക്യാന്‍സര്‍ കൂടുതല്‍ കണ്ടെത്തിയത്. 18 വയസ്സിനു മുന്‍പേ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ 1.8ഉം ബീഡ് മാത്രം ഉപയോഗിക്കുന്നവരില്‍ 2.2 ആണ് ആമാശയാര്‍ബുദത്തിനുള്ള സാധ്യത. 1990 മുതല്‍ 2009 വരെയുള്ള പഠനത്തിലാണ് ഇത്തരത്തിലൊരു ഫലം ആര് സി സി കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ തന്നെ പകുതിയിലധികം പേരും കാര്‍ഷിക-മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.

സാധാരണക്കാരാണ് പലപ്പോഴും ബീഡിയുടെ ഉപഭോക്താക്കള്‍. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രശ്നം പിന്നീട് ജീവിതത്തിലൊരിക്കലും തിരുത്താനാവാത്തതാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല തൊഴില്‍ സാഹചര്യങ്ങളും ഇത്തരത്തില്‍ ബീഡിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ആമാശയ അര്‍ബുദത്തിലേക്കും വിരല്‍ ചൂണ്ടുന്നു. പഠനത്തിന്റെ ഭാഗമായി ഓരോരുത്തരുടേയും ജീവിത സാഹചര്യം, ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിരുന്നു. മാത്രമല്ല സാധാരണക്കാരാണ് ഇതിന്റെ ഇരകളാകുന്നതെന്നതും ശ്രദ്ധേയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications