Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മരണത്തിലൊതുങ്ങാത്ത രുചിഭേദങ്ങള്‍....
രചിക്കുന്ന ഓരോ പുസ്തകവും ബെസ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെടുക എന്നത് ഏതൊരു രചയിതാവിന്റെയും സ്വപ്നമാണ്. ആ നിലയ്ക്ക് മിസിസ് കെ.എം. മാത്യുവിലെ എഴുത്തുകാരി എന്നും പൂര്‍ണ്ണതയിലെത്തിയിട്ടുണ്ട്. കാരണം അവര്‍ രചിച്ച ഗ്രന്ഥങ്ങളോരോന്നും ബെസ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. വീട്ടമ്മമാര്‍ പാചകത്തെ വെറും വീട്ടുവേലയായി കണ്ടിരുന്നപ്പോഴാണ് അതിനെ ഒരു കലയുടെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് മിസിസ് കെ.എം. മാത്യു 1952ല്‍ ആദ്യ പാചകക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. അത് മലയാളചരിത്രത്തില്‍ തന്നെ ഒരു സംഭവമായിരുന്നു. പിന്നീട് മലയാള ദിനപത്രത്തില്‍ പാചകവിധി എന്ന പേരില്‍ ദിവസവും ഉള്ള പാചക പംക്തി തുടങ്ങി. ഈ പംക്തിയുടെ വിജയമാണ് പാചകപുസ്തകങ്ങള്‍ രചിയ്ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
സ്വാദുള്ള ഭക്ഷണമുണ്ടാക്കുന്നത് ഒരു കലയായി കണ്ടിരുന്നവരാണ് മിസിസ് കെ.എം. മാത്യുവിന്റെ അമ്മ ശോശാമ്മയും അച്ഛന് ഡോ. ജോര്‍ജ്ജ് ഫിലിപ്പും. അച്ഛന് തന്റെ 93ാം വയസ്സിലും സ്വന്തമായി കറികള്‍ ഉണ്ടാക്കിയിരുന്നുവത്രെ.
എന്നാല്‍ പാചകത്തില്‍ മാത്രം മിസിസ് കെ.എം. മാത്യുവിനെ ഒതുക്കി നിര്‍ത്തുന്നത് പാതകമായിരിക്കും. കാരണം പാചകത്തോടൊപ്പം പത്രപ്രവര്‍ത്തനവും സംഗീതവും എപ്പോഴും അവര്‍ ജീവിതത്തില്‍ കാത്ത് സൂക്ഷിച്ച ഇഷ്ടങ്ങളാണ്. അതില്‍ പത്രപ്രവര്‍ത്തനത്തെ അവര്‍ ഒരു തൊഴിലായിത്തന്നെ ജീവിതത്തില്‍ കൂടെക്കൂട്ടി. അതിന്റെ തെളിവാണ് വനിതാമാസികയുടെ എഡിറ്റര്‍ ഉദ്യോഗം. തന്റെ ജീവിതകാലത്ത് തന്നെ വനിതയെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമാക്കാന്‍ മിസിസ്സ് കെ.എം. മാത്യുവിന് കഴിഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായി ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞതിന്റെ റെക്കോഡും അവര്‍ക്കു തന്നെ.



Click it and Unblock the Notifications