ബോധോദയത്തിന്റെ കഥ

By Super

Sunlight
എന്‍ഗാകുവിലെ ബുക്കോ എന്ന ഗുരുവിന് കീഴില്‍ എത്രയോ കാലം പഠനം നടത്തിയെങ്കിലും സന്യാസിനിയായ ചിയോനോയ്ക്ക് ധ്യാനത്തിന്റെ പൊരുളും ഫലവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കേ നിലാവുള്ള ഒരു രാത്രിയില്‍ മുളകൊണ്ട് പുറംപൊതിഞ്ഞ പഴയ ലോഹപ്പാത്രത്തില്‍ വെള്ളവുമായി പോവുന്നതിനിടെ പൊടുന്നനേ അവര്‍ക്ക് ബോധോദയമുണ്ടായി.

ബോധോദയമുണ്ടായ നേരത്ത് ചിനോയിയുടെ കയ്യിലുണ്ടായിരുന്ന പാത്രത്തിന്റെ അടിവശത്തുനിന്നും മുളയുടെ ഭാഗം പൊട്ടിപ്പിളരുകയും പാത്രം താഴെ വീഴുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ അവരത് തിരിച്ചറിയുകയും ആ ബോധോദയ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു കവിതയെഴുതുകയും ചെയ്തു.

മുളംപാളി പൊട്ടാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ പാത്രം വീഴാതെ സൂക്ഷിച്ചതുപോലെ
ഒടുവില്‍ പാത്രം നിലത്തുവീണപ്പോള്‍
അതിലൊരു തുള്ളി വെള്ളവുമുണ്ടായിരുന്നില്ല
വെള്ളത്തില്‍ ചന്ദ്രനുമുണ്ടായിരുന്നില്ല

Story first published: Wednesday, June 13, 2012, 17:10 [IST]
X
Desktop Bottom Promotion