രാത്രി ഷിഫ്റ്റ് സ്ത്രീകളില്‍ പ്രമേഹസാധ്യത കൂട്ടും

Working Lady
സ്ത്രീകളിലും പുരുഷന്മാരിലും വകഭേദമില്ലാതെ വരുന്ന രോഗമാണ് പ്രമേഹം. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രികള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

രാവിലെയും വൈകീട്ടുമുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കാണുന്നത്.

25 വയസു മുതല്‍ 42 വയസ് വരെയും 42 മുതല്‍ 67 വയസു വരെയും ഉള്ള രണ്ടു വിഭാഗം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരിലാണ് പഠനം നടത്തിയത്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മറ്റുള്ളവരിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെപ്പ് 2 പ്രമേഹം വരുന്നതായി പഠത്തില്‍ തെളിഞ്ഞു.

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഉറക്കമുല്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും ഭക്ഷണക്രമവും അവതാളത്തിലാകുന്നു. അമിത വണ്ണം, ടെന്‍ഷന്‍, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ശാരീരിക ക്ഷീണത്തിനും ഇത് വഴി വയ്ക്കുന്നു. ഇതു കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതുകൊണ്ടാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളിലെ പ്രമേഹസാധ്യതയ്ക്കു കാരണം. ഇതു കൂടാതെ കുട്ടികളുടെയും വീട്ടുകാര്യങ്ങളുടെയും ഇടയില്‍ രാത്രി ഉറക്കം കളയുന്നതിന് പകരം രാവിലെ പൂര്‍ണ വിശ്രമം സ്ത്രീകള്‍ക്ക് ലഭിച്ചെന്നും വരില്ല.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ അമിതവണ്ണത്തിനും സാധ്യതയുണ്ടെന്നാണ് പഠനക്കണക്കുകള്‍ തെളിയിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, December 12, 2011, 11:01 [IST]
X
Desktop Bottom Promotion