Latest Updates
-
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം
ഗര്‍ഭവും കാപ്പിയും തമ്മില്‍

ഗര്‍ഭകാലത്ത് കാപ്പിയുണ്ടാക്കുന്ന ഏറ്റവും വലിയ ഭീഷണി അബോര്ഷന് തന്നെയാണ്. ദിവസവും 200 മില്ലീഗ്രാമെങ്കിലും കഫീന്‍ ഉള്ളില്‍ എത്തുന്ന ഗര്‍ഭിണിക്ക് അബോര്ഷന് സംഭവിക്കാനുള്ള സാധ്യത കാപ്പി കുടിക്കാത്ത മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടിയാണ്.
ഗര്‍ഭസ്ഥ ശിശുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളും കാപ്പി വരുത്തി വയ്ക്കുന്നുണ്ട്. അമ്മ കാപ്പി കുടിക്കുമ്പോള്‍ കഫീന്‍ പൊക്കിള്‍ക്കൊടിയിലൂടെ നേരിട്ട് കുഞ്ഞിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. കാപ്പി കുടിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ഉറക്കക്കുറവ് അടക്കമുള്ള പല പ്രശ്നങ്ങളും വയറ്റിലെ കുഞ്ഞിനുമുണ്ടാകും. കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസഗതിയും വര്‍ദ്ധിക്കും.
കാപ്പി ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇതുമൂലം പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിലേക്കെത്തുന്ന രക്തത്തിന്റെ അളവും കുറയുന്നു.
ഗര്‍ഭിണിയുടെ ബിപി കൂടാനും കാപ്പി കാരണമാകുന്നു. ഇത് പ്രസവസമയത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കാപ്പി കുടിക്കുന്നതിലൂടെ മാത്രമല്ലാ, കഫീന്‍ അടങ്ങിയ എന്ത് ശരീരത്തിനുള്ളില്‍ ചെന്നാലും ഇതു തന്നെയായിരിക്കും ഫലം. പല ശീതളപാനീയങ്ങളിലും കഫീന്‍ അടങ്ങിയിട്ടുണ്ടെന്നോര്ക്കുക.



Click it and Unblock the Notifications