Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ടെന്‍ഷന്‍ ഗര്‍ഭത്തിന് തടസമോ?

ടെന്‍ഷന്‍, സ്ട്രെസ് എന്നിവയ്ക്ക് ഗര്ഭധാരണവുമായുള്ള ബന്ധം നേരിട്ടല്ല. ശരീരം വഴിയാണ്. മാനസികമായ ഈ കാര്യം ശരീരത്തെയും ബാധിക്കും. സ്ത്രീപുരുഷ വ്യത്യാസമന്യേ ഇരുവരുടെയും പ്രത്യുല്പാദന വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.
ശാരീരികമായി ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദത്തെ ടെന്‍ഷന്‍ ബാധിക്കും. മാനസികമായി സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യം കുറയ്ക്കും, പുരുഷന്മാരില് ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ടെന്‍ഷന്‍ അനുഭവപ്പെടുമ്പോള്‍ ശരീരം ഒരു വിധത്തില്‍ പ്രൊട്ടക്ഷന്‍ മോഡിലേക്കു പോകും. അതായത് സംരക്ഷിതാവസ്ഥ. ഇത് ആര്‍ത്തവചക്രത്തെയും ഓവുലേഷനേയും ബാധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നത് ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കും.
പുരുഷന്മാരുടെ ഉദ്ധാരണശേഷിക്കുറവ് പലപ്പോഴും വന്ധ്യതക്കു കാരണമായേക്കാം. ടെന്‍ഷനും സ്ട്രെസും പുരുഷന്മാരില് ഈ അവസ്ഥയുണ്ടാക്കും. ടെന്‍ഷന്‍ ബീജഗുണത്തെയും ബാധിക്കും. ഉദ്ധാരണപ്രശ്നങ്ങള്‍ മാനസികമായി ഒരാളെ തളര്‍ത്തും. ഇത് ലൈംഗിക താല്പര്യം തന്നെ നശിപ്പിച്ചെന്നും വരാം.
സ്ത്രീക്കും പുരുഷനും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല, എങ്കിലും ഗര്‍ഭധാരണം നടക്കുന്നുമില്ല എന്ന ഘട്ടത്തിലെത്തുമ്പോള്‍ പിരിമുറുക്കമാണോ കാരണമെന്നു തിരിച്ചറിയാന്‍ ശ്രമിക്കണം.



Click it and Unblock the Notifications
