Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ശിശുദിനവും ചാച്ചാജിയും
ഇന്ന് ശിശുദിനം, കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിച്ച നമ്മുടെ ചാച്ചാജിയുടെ ജന്മദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രഥാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം. കുടിടകളോട് തന്റെ പ്രായം മറന്നായിരുന്നു അവരുടെ പ്രിയപ്പെട്ട ചാച്ചാജി ഇടപഴകിയിരുന്നതും.
ആഘോഷങ്ങള്‍ എന്നും ചാച്ചാജിയുടെ ഹരമായിരുന്നു. പിറന്നാളായിരുന്നു ചാച്ചാജിയുടെ ഏറ്റവും വലിയ ആഘോഷവും. എന്നാല്‍ പിറന്നാള്‍ കഴിയുമ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന ഒരു കൊച്ചു ചാച്ചാജിയുണ്ടായിരുന്നു. ഇതിനു കാരണമാകട്ടെ ഇനി പിറന്നാളാഘോഷിക്കാന്‍ ഒരു വര്‍ഷം കഴിയണമെന്ന സങ്കടവും.

കുട്ടികളോടുള്ള ഇഷ്ടം പോലെ തന്നെയായിരുന്നു പനിനീര്പൂക്കളോടുള്ള ചാച്ചാജിയുടെ ഇഷ്ടവും. കുട്ടികളെ പരിപാലിക്കുന്നതു പോലെയായിരുന്നു നെഹ്റു തന്റെ പൂന്തോട്ടത്തില്‍ പൂക്കളെ പരിപാലിച്ചിരുന്നതും. റോസാപ്പൂവായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപുഷ്പവും. 'റോസാപ്പൂവപ്പൂപ്പന്‍' എന്ന പേരു പോലും അങ്ങനെയുണ്ടായതാണ്.

പ്രധാനമന്ത്രിയാണ് താനെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. ഇതിലുപരി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പോലും കുട്ടികളോട് ഇടപഴകാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. കുട്ടികളുമായി സമയം ചിലവിടാനായിരുന്നു അദ്ദേഹത്തിനേറെയും ഇഷ്ടവും. ഒരിക്കല്‍ ഒരു പൊതു പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് രസകരമായായിരുന്നു നെഹ്റുവിന്റെ ഉത്തരം.
ചോദ്യമിതായിരുന്നു ചാച്ചാജീയ്ക്ക് ആണ്‍കുട്ടികളെയാണോ പെണ്‍കുട്ടികളെയാണോ കൂടുതലിഷ്ടമെന്ന്. എന്നാല്‍ അതിമനോഹരമായിരുന്നു നെഹ്റുവിന്റെ ഉത്തരം. ഇപ്പോള്‍ ഈ സദസ്സില്‍ ഏറ്റവും കൂടുതലുള്ളത് പെണ്‍കുട്ടികളാണല്ലോ, അതുകൊണ്ട് പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു നെഹ്റുവിന്റെ ഉത്തരം.



Click it and Unblock the Notifications