Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം!
ശിശുദിനവും ചാച്ചാജിയും
ഇന്ന് ശിശുദിനം, കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിച്ച നമ്മുടെ ചാച്ചാജിയുടെ ജന്മദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രഥാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം. കുടിടകളോട് തന്റെ പ്രായം മറന്നായിരുന്നു അവരുടെ പ്രിയപ്പെട്ട ചാച്ചാജി ഇടപഴകിയിരുന്നതും.
ആഘോഷങ്ങള്‍ എന്നും ചാച്ചാജിയുടെ ഹരമായിരുന്നു. പിറന്നാളായിരുന്നു ചാച്ചാജിയുടെ ഏറ്റവും വലിയ ആഘോഷവും. എന്നാല്‍ പിറന്നാള്‍ കഴിയുമ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന ഒരു കൊച്ചു ചാച്ചാജിയുണ്ടായിരുന്നു. ഇതിനു കാരണമാകട്ടെ ഇനി പിറന്നാളാഘോഷിക്കാന്‍ ഒരു വര്‍ഷം കഴിയണമെന്ന സങ്കടവും.

കുട്ടികളോടുള്ള ഇഷ്ടം പോലെ തന്നെയായിരുന്നു പനിനീര്പൂക്കളോടുള്ള ചാച്ചാജിയുടെ ഇഷ്ടവും. കുട്ടികളെ പരിപാലിക്കുന്നതു പോലെയായിരുന്നു നെഹ്റു തന്റെ പൂന്തോട്ടത്തില്‍ പൂക്കളെ പരിപാലിച്ചിരുന്നതും. റോസാപ്പൂവായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപുഷ്പവും. 'റോസാപ്പൂവപ്പൂപ്പന്‍' എന്ന പേരു പോലും അങ്ങനെയുണ്ടായതാണ്.

പ്രധാനമന്ത്രിയാണ് താനെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. ഇതിലുപരി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പോലും കുട്ടികളോട് ഇടപഴകാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. കുട്ടികളുമായി സമയം ചിലവിടാനായിരുന്നു അദ്ദേഹത്തിനേറെയും ഇഷ്ടവും. ഒരിക്കല്‍ ഒരു പൊതു പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് രസകരമായായിരുന്നു നെഹ്റുവിന്റെ ഉത്തരം.
ചോദ്യമിതായിരുന്നു ചാച്ചാജീയ്ക്ക് ആണ്‍കുട്ടികളെയാണോ പെണ്‍കുട്ടികളെയാണോ കൂടുതലിഷ്ടമെന്ന്. എന്നാല്‍ അതിമനോഹരമായിരുന്നു നെഹ്റുവിന്റെ ഉത്തരം. ഇപ്പോള്‍ ഈ സദസ്സില്‍ ഏറ്റവും കൂടുതലുള്ളത് പെണ്‍കുട്ടികളാണല്ലോ, അതുകൊണ്ട് പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു നെഹ്റുവിന്റെ ഉത്തരം.



Click it and Unblock the Notifications