ഝാന്‍സി റാണി നിര്‍ഭയയായ ഭാര്യ

By Lakshmi

Jhansi Ki Rani
ന്യൂയോര്‍ക്ക്: ലോകത്തെ നിര്‍ഭയരായ പത്തുഭാര്യമാരില്‍ ഒരാളായി ടൈംമാസിക ഝാന്‍സി റാണിയെ തിരഞ്ഞെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച ഝാന്‍സിയിലെ യുവരാജ്ഞി ലക്ഷ്മീഭായിയെയാണ് പത്ത് നിര്‍ഭയരായ ഭാര്യമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിഷമസന്ധിയില്‍ പോരാടിയ ഭാര്യമാരുടെ പട്ടികയാണ് ടൈം മാസിക പുറത്തിറക്കിയത്. യു.എസ് പ്രഥമവനിത മിഷേല്‍ ഒബാമ, മുന്‍ യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാറാ പെയ്‌ലിന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളിലിടം നേടിയ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഭാര്യ വെന്‍ഡി ഡാങ്, പുരാതന ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര, ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന്റെ മുന്‍ഭാര്യ എലിന്‍ നോര്‍ദെഗ്രെന്‍ തുടങ്ങിയവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍.

ലക്ഷ്മീഭായിയ്ക്ക് ഝാന്‍സിയിലെ രാജാവിനെ വിവാഹംചെയ്ത് അധികകാലം കഴിയുംമുമ്പ് നീണ്ട ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. ആദ്യം രാഞ്ജിയുടെ മകന്‍ മരിച്ചു, വൈകാതെതന്നെ ഭര്‍ത്താവും മരിച്ചു.

രാജാവില്ലാതെ അനാഥമായ ഝാന്‍സി നാട്ടുരാജ്യം 1853ല്‍ ബ്രിട്ടീഷുകാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ചേര്‍ത്തു. ഇതുകഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് ലക്ഷ്മീഭായിയുടെ വീരകഥ തുടങ്ങുന്നത്. ഝാന്‍സി ജനതയെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നയിച്ച ലക്ഷ്മീഭായി ഭര്‍ത്താവിന്റെ രാജവംശത്തിനുവേണ്ടി പല ജയങ്ങളും നേടിയെന്ന് ടൈം മാസിക പറയുന്നു.

Story first published: Sunday, July 24, 2011, 12:26 [IST]
X
Desktop Bottom Promotion