വുവുസേല രോഗം പരത്തുന്ന കുഴല്‍വാദ്യം

By Ajith Babu

Vuvuzelas
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പിനെ പ്രകമ്പനം കൊള്ളിച്ചതോടെ ലോകപ്രശസ്തമായ വുവുസേല കുഴല്‍വാദ്യം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍. വലിയ ശബ്ദമുണ്ടാക്കുക മാത്രമല്ല രോഗങ്ങള്‍ പരത്തുക കൂടി വുവുസേല ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വുവുസേല ഊതുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന ഉമിനീരിലൂടെയാണു രോഗങ്ങള്‍ പകരുന്നത്. സെക്കണ്ടില്‍ നാലു ലക്ഷത്തില്‍ അധികം രോഗാണുക്കളാണ് ഒരു തവണ വുവുസേല ഊതുന്നതു വഴി പുറത്തേക്കു വരുന്നത്.

മിക്കവാറും തിരക്കേറിയ കായികമേളകളിലും മറ്റുമാണ് വുവുസേല കൂടുതലായി ഉപയോഗിക്കുന്നത്. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വായുവിലൂടെ പകരുന്ന ക്ഷയം, വൈറല്‍ പനി തുടങ്ങിയ രോഗങ്ങള്‍ അതിവേഗം മറ്റുള്ളവരിലേക്കു പകരാന്‍ ഇതു കാരണമാകുമെന്നു വിദഗ്ധര്‍ പറയുന്നു.

വുവുസേല വാദ്യം ഊതുന്ന എട്ട് സ്ത്രീ-പുരുഷന്മാരില്‍ പഠനം നടത്തിയാണ് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, May 24, 2011, 12:52 [IST]
X
Desktop Bottom Promotion