Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചൈനീസ് യുവത്വം ലിവ്-ഇന്‍ ബന്ധത്തിന് പിന്നാലെ
ചൈനീസ് യുവജനങ്ങള്‍ പടിഞ്ഞാറന്‍ ജീവിതരീതികള്‍ അപകടകരമായ വിധത്തില്‍ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമെന്നോണം കോളജ് വിദ്യാര്‍ത്ഥികള്‍വരെ വിവാഹം ചെയ്യാതെ സ്ത്രീയും പുരുഷനും ഒപ്പം ജീവിക്കുന്ന രീതിയ്ക്ക് പിന്നാലെ പോകുകയാണത്രേ.
ചൈനയിലെ 28.4 ശതമാനം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും ലിവ്-ഇന്‍ അഥവാ കൊഹാബിറ്റേഷനെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവാഹ ജീവിതത്തിലേതുപോലെതന്നെ ലിവ്-ഇന്‍ ബന്ധങ്ങളിലും ലൈംഗിതഉള്പ്പെടുത്തുന്നതിനെയും ഇവര്‍ ശരിവെയ്ക്കുന്നു.
13.5 ശതമാനം പേര് ഈ രീതിയ്ക്ക് തീര്‍ത്തും എതിരാണ്. എന്നാല്‍ 57.6 ശതമാനം പേരാകട്ടെ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അനുയോജ്യരായ വ്യക്തികളെ കിട്ടിയാല്‍ മാത്രമേ ഇത്തരത്തിലൊരു തീരുമാനമെടുക്കൂ എന്ന് പറയുന്നവരാണ്.
ചൈനയിലെ 24 പ്രവിശ്യകളില്‍നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നുമായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളില്‍ നടത്തി സര്േവ്വയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതുകൂടാതെ ചൈന യൂത്ത് ഡെയ്ലി എന്ന ദിനപ്പത്രം കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയില്‍ നടത്തിയ ഒരു അന്വേഷണത്തില്‍ 800 വിദ്യാര്‍ത്ഥികളില്‍ ഏഴു ശതമാനത്തോളം പേര് ഇപ്പോള്‍ ആണ്, പെണ് സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്നവരാണ്.
എന്നാല്‍ കന്യകയല്ലാത്ത ഒരു പെണ്‍സുഹൃത്തിനെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ 53.4 ശതമാനം ആണ്‍കുട്ടികളും ഇല്ലെന്നാണ് മറുപടി നല്‍കിയത്.
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഗുരുതരമായ ആഘാതങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറുന്നു.
മാത്രമല്ല. ഇത്തരം ബന്ധങ്ങളില്‍ നിന്നും പിരിഞ്ഞ് പിന്നീട് വിവാഹജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്ന മിക്കവര്‍ക്കും മുന്നില്‍ പൂര്‍വ്വ ജീവിതം ഒരു ഭീഷണിയായിത്തീരുകയും ചെയ്യുന്നു.
ഇത്തരം ബന്ധങ്ങളിലുള്ള 62 ശതമാനം പെണ്‍കുട്ടികളും പിന്നീട് വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നുണ്ടത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
