മഴക്കാലവും ഭക്ഷണകഥകളും

Kappa
വേനല്‍ പോലെയല്ല മഴക്കാലം. വേനല്‍ക്കാലത്ത് ദാഹം കൂടുമെങ്കില്‍ മഴക്കാലത്ത് വിശപ്പായിരിക്കും കൂടുതല്‍. പുറത്തു നല്ല മഴ പെയ്യുമ്പോള്‍ ചൂടോടെ എന്തെങ്കിലും കുടിക്കുകയോ കഴിയ്ക്കുകയോ ചെയ്യുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ.

ചില സ്ഥലങ്ങളില്‍ മഴക്കാലത്ത് കഴിക്കാന്‍ പ്രത്യേക ഭക്ഷണങ്ങള്‍ തന്നെയുണ്ട്. ബംഗാളില്‍ കിച്ചൂരി എന്നൊരു ഭക്ഷണസാധം ഈ ഇനത്തില്‍ പെട്ടതാണ്. അഹമ്മദാബാദിലാകട്ടെ, മഴക്കാലത്ത് ദാല്‍ വട ലഭിക്കുന്ന കടകളില്‍ നീണ്ട ക്യൂ കാണാം.

മലയാളികള്‍ക്കുമുണ്ട് വേണമെങ്കില്‍ എടുത്തു പറയാനൊരു ഭക്ഷണം. പുറത്തു മഴ തകര്‍ക്കുമ്പോള്‍ ആവി പറക്കുന്ന കപ്പപ്പുഴുക്കും കാന്താരി മുളകു ചാലിച്ചതും ഒപ്പം ചൂടുള്ള കട്ടന്‍ കാപ്പിയും. എങ്ങനെയുണ്ട്.മത്സ്യ പ്രിയരാണെങ്കില്‍ മുളകിനു പകരം മീന്‍കറിയുമാകാം.

ഇവ കൂടാതെയും മഴക്കാലത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്. ഇതില്‍ പ്രധാനം സൂപ്പു തന്നെയാണ്. ആവി പറക്കുന്ന കുരുമുളകിന്റെ എരിവുള്ള സൂപ്പ് തണുപ്പത്ത് കുടിക്കാന്‍ മാത്രമല്ലാ, ആരോഗ്യത്തിനും ഗുണം ചെയ്യും.

കട്ടന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഇഞ്ചി, ഏലയ്ക്കാ ചായ ചൂടോടെ കുടിയ്ക്കാം. മഴ നനഞ്ഞു വിറച്ചു വരുന്നവര്‍ക്ക് ആവി പറക്കുന്ന ചായ ലഭിച്ചാലുള്ള സുഖം എടുത്തു പറയുക തന്നെ വേണം.

ആരോഗ്യത്തെ പറ്റി വലിയ ചിന്തയൊന്നുമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ പക്കോഡ, വറുത്ത സാധങ്ങള്‍ എന്നിവ കഴിയ്ക്കാം. എന്തൊക്കെ പറഞ്ഞാലും മഴക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ തന്നെയാണ് ഇവ. ആരോഗ്യത്തെ മറന്നു കൊണ്ടല്ലാ, പറയുന്നത്. വല്ലപ്പോഴും കൊതി മാറാന്‍ വറുത്തതു കഴിയ്ക്കുന്നത് വേണ്ടെന്നും പറയാനാവില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion